കോഴിക്കോട്: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ്ടും അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഒരേസമയം നാലിടങ്ങളിൽ മിന്നൽ പരിശോധന തുടരുകയാണ്. ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജൻ കോഴിക്കോട് കുണ്ടൂപറമ്പ് സ്വദേശി നന്ദുലാൽ, ഡിവൈഎഫ്ഐ നേതാവ് നിഖിൽ എന്നിവരുടെ വീട്ടിൽ ഇഡി റെയ്ഡ് നടക്കുകയാണ്.
മുൻമന്ത്രി പി. എ മുഹമ്മദ് റിയാസിന്റെ വിശ്വസ്തരാണ് ഇവർ.മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയെ ഈ കേസുമായി ബന്ധപ്പെട്ട് രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. പിണറായിയുടെയും വീണയുടെയും ഇടങ്ങളിൽ നടന്ന പരിശോധനയിൽ ലഭിച്ച നിർണായക രേഖകളുടെ അടിസ്ഥാനത്തിലാണ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡ്.
















