Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കടത്ത് കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയും; പിണറായി വിജയനെ ആറു തവണ സ്വപ്‌ന കണ്ടു; കൂടിക്കാഴ്ചകളില്‍ ശിവശങ്കറിന്റെ സാന്നിധ്യവും

സ്വപ്നയെ അറിയില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നുണയാണെന്നാണ് വ്യക്തമാകുന്നത്. സ്വപ്നയുടെ പേരെടുത്തു പറയാതെ വിവാദ സ്ത്രീയെ അറയില്ല എന്നാണ് കഴിഞ്ഞമാസം ഏഴിന് പതിവു പത്രസമ്മേളനത്തില്‍ സ്വര്‍ണക്കടത്തു കേസ് സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Oct 8, 2020, 04:11 pm IST
in Kerala

കൊച്ചി: രാജ്യവിരുദ്ധ പ്രവര്‍ത്തനമായ സ്വര്‍ണക്കടത്തുകേസിലെ ആദ്യ കുറ്റപത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരും. കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷിനെ മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനൊപ്പം ആറുതവണ മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ടെന്നും കേസന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക കുറ്റപത്രത്തില്‍ പറയുന്നു.  

സ്വപ്നയെ അറിയില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നുണയാണെന്നാണ് വ്യക്തമാകുന്നത്. സ്വപ്നയുടെ പേരെടുത്തു പറയാതെ വിവാദ സ്ത്രീയെ അറയില്ല എന്നാണ് കഴിഞ്ഞമാസം ഏഴിന് പതിവു പത്രസമ്മേളനത്തില്‍ സ്വര്‍ണക്കടത്തു കേസ് സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്.

മറ്റൊരു അന്വേഷണ ഏജന്‍സിയായ എന്‍ഐഎയ്‌ക്ക് സ്വപ്ന നല്‍കിയ മൊഴിയില്‍, മുഖ്യമന്ത്രിയും ഭാര്യയുമുള്‍പ്പെട്ട വിദേശ യാത്രാ സംഘത്തില്‍ സ്വപ്‌നയെ ഉള്‍പ്പെടുത്തിയത് മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണെന്ന് പറയുന്നുണ്ട്. മുഖ്യമന്ത്രിയും ഓഫീസും കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. സ്വപ്‌ന യുഎഇ കോണ്‍സുലേറ്റിലെ കോണ്‍സലിന്റെ സെക്രട്ടറിയാണെന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന് അറിയാമായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഐടി ഡിപ്പാര്‍ട്ടുമെന്റ് മേല്‍നോട്ടത്തിലുള്ള സ്‌പേസ് പാര്‍ക്ക് പദ്ധതിയില്‍ 2019 ല്‍ സ്വപ്‌ന ജോലിക്കാരിയായതും മുഖ്യമന്ത്രി അറിഞ്ഞാണ്, കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.

നാല് ഏജന്‍സികള്‍ അന്വേഷിക്കുന്ന സ്വര്‍ണക്കടത്ത് കേസില്‍ ആദ്യമായാണ് ഒരു അന്വേഷണ ഏജന്‍സി കുറ്റപത്രം നല്‍കുന്നത്. കേസിലെ പണമിടപാടാണ് ഇഡിയുടെ അന്വേഷണ പരിധിയില്‍. അതില്‍ത്തന്നെ, സംസ്ഥാന മുഖ്യമന്ത്രിയുടെ പേരും പരാമര്‍ശിക്കുന്നു. 166.882 കിലോ സ്വര്‍ണം കള്ളക്കടത്തു നടത്തിയ കേസിന്റെ വിശദാംശങ്ങളും സംസ്ഥാന സര്‍ക്കാരും യുഎഇ കോണ്‍സുലേറ്റും ഉള്‍പ്പെട്ട വിവിധ ഇടപാടിലെ സാമ്പത്തിക ക്രമക്കേടുകളും അടക്കം സാമ്പത്തിക കുറ്റകൃത്യങ്ങളുടെ സമഗ്രാന്വേഷണത്തിന്റെ ആദ്യ കുറ്റപത്രമാണിത്.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും സ്വര്‍ണക്കടത്തിലെ പ്രധാനപ്രതി സ്വപ്‌ന സുരേഷും തമ്മിലുള്ള ഔദ്യോഗികവും അനൗദ്യോഗികവുമായ ബന്ധങ്ങള്‍ കുറ്റപത്രത്തിലുണ്ട്. സ്വപ്‌ന കോണ്‍സുലേറ്റില്‍ ആയിരിക്കെ, 2018 പ്രളയത്തെ തുടര്‍ന്ന് 150 വീടുകള്‍ നിര്‍മിക്കാനുള്ള യുഎഇ പദ്ധതിയില്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് കരാര്‍ നല്‍കിയതുവഴി കമ്മീഷന്‍ നേടിയതിന്റെ വിശദാംശങ്ങള്‍ കുറ്റപത്രത്തില്‍ വിശദമായി ചേര്‍ത്തിരിക്കുന്നു.

കുറ്റപത്രത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകളും ഉള്‍പ്പെട്ടത് നിര്‍ണായകമായി. ഈയാഴ്ച സ്വപ്‌നയുടെ ജാമ്യാപേക്ഷയുണ്ട്. 60 ദിവസം കഴിഞ്ഞാല്‍ സ്വാഭാവിക ജാമ്യം എന്ന പ്രതീക്ഷമാത്രമാണുള്ളത്.

Tags: Pinarayi Vijayanഎൻ‌ഐ‌എഎം ശിവശങ്കര്‍സ്വര്‍ണകടത്ത്swapna suresh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.