Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഈ യാത്ര കാലത്തിന്റെ ഇച്ഛയാണ്

1984 ല്‍ തൃശൂരില്‍ തപസ്യയുടെ എട്ടാം വാര്‍ഷികസമ്മേളനത്തിന്റെ സ്വാഗതസംഘാധ്യക്ഷനായിക്കൊണ്ടാണ് അക്കിത്തം തപസ്യയോട് കൂടുതല്‍ അടുത്തത്. ആ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തത് പുരോഗമനകലാ സാഹിത്യസംഘത്തിന്റെ അധ്യക്ഷപദവി അലങ്കരിച്ചിരുന്ന മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോനായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2020, 03:00 am IST
inArticle

അക്കിത്തവും തപസ്യയും…ഇവ രണ്ടും പര്യായപദങ്ങളായിട്ട് മുപ്പത്തഞ്ച് വര്‍ഷമാവുന്നു. അക്കിത്തം ഷഷ്ടിപൂര്‍ത്തിയിലെത്തിയപ്പോള്‍, തപസ്യ പത്താം വയസ്സിലെത്തിയപ്പോള്‍. ആകാശവാണിയിലെ ജോലിയില്‍നിന്നു വിരമിച്ച അക്കിത്തം 1985 നവംബര്‍ മാസത്തില്‍ ആലുവയില്‍ ചേര്‍ന്ന തപസ്യ വാര്‍ഷികപൊതുയോഗത്തില്‍വച്ച് അതിന്റെ അധ്യക്ഷപദമേറ്റെടുത്തുകൊണ്ട് പറഞ്ഞത് ഇങ്ങനെ: ”ഇനി എനിക്കിരിക്കാന്‍ ഏറ്റവും യോഗ്യമായ കസേര ഇതുമാത്രമെന്ന് ഞാന്‍ കരുതുന്നു. ഭാരതീയസംസ്‌കാരത്തിന്റെ നിലപാടിലുറച്ച ഈ ഇരിപ്പിടത്തില്‍ ഞാന്‍ വിനയപൂര്‍വം ഇരിക്കട്ടെ.”

1984 ല്‍ തൃശൂരില്‍ തപസ്യയുടെ എട്ടാം വാര്‍ഷികസമ്മേളനത്തിന്റെ സ്വാഗതസംഘാധ്യക്ഷനായിക്കൊണ്ടാണ് അക്കിത്തം തപസ്യയോട് കൂടുതല്‍ അടുത്തത്. ആ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തത് പുരോഗമനകലാ സാഹിത്യസംഘത്തിന്റെ അധ്യക്ഷപദവി അലങ്കരിച്ചിരുന്ന മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോനായിരുന്നു. ”തപസ്യ എന്ന പ്രസ്ഥാനം കാലഘട്ടത്തിന്റെ അനിവാര്യമായ നിയോഗമാണ്” എന്ന് ആ സമ്മേളനത്തില്‍ പ്രഖ്യാപി

ച്ച വൈലോപ്പിള്ളിയുടെ വാക്കിനെ സാക്ഷാത്കരിക്കാനുള്ള ദൗത്യം ഏറ്റെടുക്കാന്‍  അക്കിത്തം സന്നദ്ധനായത് ഒട്ടുമേ യാദൃച്ഛികമല്ല. ‘വിദ്വേഷമേ ദിവ്യമായ മാര്‍ഗമെന്നു’ വാദിക്കുന്ന പ്രത്യയശാസ്ത്രം വലിച്ചെറിഞ്ഞ് ”നിരുപാധികമാം സ്‌നേഹം ബലമായ് വരും ക്രമാല്‍!” എന്നു പ്രത്യാശിച്ച കവി ഭാരതീയസംസ്‌കൃതിയുടെ പ്രതീകമായ പ്രസ്ഥാനമല്ലാതെ മറ്റെന്താണ് നയിക്കുക.

അക്കിത്തം ഒരിക്കല്‍ എഴുതി: ”അടിയന്തരാവസ്ഥയില്‍ കോഴിക്കോട്ടെ ഒരു ചെറുസദസ്സില്‍ തപസ്യ എന്ന പ്രസ്ഥാനം ഉദ്ഘാടനം ചെയ്തത് തിക്കോടിയനായിരുന്നു. തപസ്യയുടെ കൂടെ സഞ്ചരിച്ചരിക്കാന്‍ കക്കാടും ഉറൂബും കോന്നിയൂര്‍ ആര്‍. നരേന്ദ്രനാഥും കെ.എ കൊടുങ്ങല്ലൂരും ഉണ്ടായിരുന്നു. ആകാശവാണിയിലെ സഹപ്രവര്‍ത്തകരായിരുന്ന ഇവരുടെ പാത ഞാന്‍ പിന്തുടരാനിടയായത് ഒരിക്കലും യാദൃച്ഛികമല്ല. വി.എം കൊറാത്ത് പറഞ്ഞതുപോലെ അത് എനിക്കും തപസ്യക്കും ആത്മഭാവത്തിന്റെ നിയോഗമാണ്. വൈലോപ്പിള്ളി, എന്‍.വി കൃഷ്ണവാരിയര്‍, എന്‍. കൃഷ്ണപിള്ള, ബാലാമണിയമ്മ, എം.വി. ദേവന്‍, പി. പരമേശ്വരന്‍, ജി.ശങ്കരപ്പിള്ള, കാവാലം തുടങ്ങിയവര്‍ സര്‍വാത്മനാ സഹകരിക്കുന്ന പ്രസ്ഥാനം നയിക്കുന്നതില്‍ വി.ടി യുടെയും ഇടശ്ശേരിയുടെയും ശിഷ്യനായ എനിക്ക് അഭിമാനനേയുള്ളൂ.”

തപസ്യയുടെ നേതൃത്വപദവി ഏറ്റെടുത്തശേഷം കോട്ടയത്തുവച്ചുനടന്ന ദശവാര്‍ഷികസമ്മേളനത്തില്‍ മലയാളത്തിന്റെ വിശ്വകഥാകാരന്‍ തകഴിയുടെയും ഒറിയ സാഹിത്യകാരനായ മനോജ്ദാസിന്റെയും സാന്നിധ്യത്തില്‍ അക്കിത്തം നടത്തിയ അധ്യക്ഷപ്രസംഗത്തില്‍ ‘ഏകം സത് വിപ്രാ ബഹുധാ വദന്തി’  എന്ന സത്യത്തിലേക്ക് ലോകം എത്തിച്ചേരണമെന്നതാണ് തപസ്യയുടെ ലക്ഷ്യമെന്ന് വ്യക്തമാക്കി.  

ജി. ശങ്കരക്കുറുപ്പിനു ശേഷം മലയാളത്തില്‍ ജ്ഞാനപീഠപുരസ്‌കാരം ലഭിച്ച പൊറ്റക്കാടും തകഴിയും എം.ടി യും ഒ.എന്‍.വി യും തപസ്യവേദികളില്‍ മുഖ്യാതിഥികളായിട്ടുണ്ട്. ആ പുരസ്‌കാരത്തിനര്‍ഹരായ ശിവറാംകരന്ത്, അഖിലന്‍, ചന്ദ്രശേഖര കമ്പാര്‍ എന്നിവരും തപസ്യവേദിയെ സമ്പന്നമാക്കിയവരാണ്. തപസ്യയുടെ അമരക്കാരനായ മഹാകവി അക്കിത്തത്തിന് ആ ബഹുമതി ലഭിക്കണമെന്നത് തപസ്യപ്രവര്‍ത്തകരുടെ ദീര്‍ഘകാലമായുള്ള ആഗ്രഹമായിരുന്നു. മറ്റുള്ളവര്‍ക്കായ് ഒരു കണ്ണീര്‍ക്കണം പൊഴിക്കുമ്പോള്‍ ആത്മാവില്‍ ആയിരം സൗരമണ്ഡലത്തെ പ്രോജ്വലിപ്പിക്കുന്ന മലയാളത്തിന്റെ ആ കവിമനസ്സ് ഭാരതത്തിന്റെ സാംസ്‌കാരികമണ്ഡലം മുഴുവന്‍ പ്രസരിക്കുന്നതിനുവേണ്ടിയായിരുന്നു ആ പ്രാര്‍ഥന.

എം. ശ്രീഹര്‍ഷന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

India

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

India

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

Business

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)
India

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

പുതിയ വാര്‍ത്തകള്‍

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ മുന്‍ ചീഫ് അജയ് നാനാവതി (ഇടത്ത്) അജയ് നാനാവതി തന്‍റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ച 960 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ടാറ്റയുടെ ഓഫര്‍ ലെറ്റര്‍ (വലത്ത്)

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍ ചീഫ് അജയ് നാനാവതി യുഎസ് പഠനശേഷം ടാറ്റയിലെ ജോലി സ്വീകരിച്ചു, മാസ ശമ്പളം 960 രൂപ…എന്തുകൊണ്ട്?

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

പാചക വാതകസിലിണ്ടറുകള്‍ 2 ദിവസത്തിനുളളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയില്ലെങ്കില്‍ ബുക്കിംഗ് റദ്ദാകുന്നതില്‍ ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.