Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കഷ്ടത അനര്‍ഹമായി സംഭവിക്കുന്നില്ല

ശാസ്ത്രവചനത്തിലൂടെയോ, ഗുരൂപദേശത്തിലൂടെയോ, തപസ്സിലൂടെ നേടുന്ന അനുഭവത്തിലൂടെയോ ആത്മാവിന്റെ നിത്യത്വമറിയുന്ന ആരും മരണത്തെ പേടിക്കുന്നില്ല. സാധകനെയോ സിദ്ധനെയോ സംബന്ധിച്ചിടത്തോളം ഈ ജീവിതം ആത്മാവിന്റെ അനന്തജീവിതത്തിന്റെ ഒരു ചെറുശകലം മാത്രം.

സ്വാമി യതിവരാനന്ദ by സ്വാമി യതിവരാനന്ദ
Sep 15, 2020, 03:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ശാസ്ത്രവചനത്തിലൂടെയോ, ഗുരൂപദേശത്തിലൂടെയോ, തപസ്സിലൂടെ നേടുന്ന അനുഭവത്തിലൂടെയോ ആത്മാവിന്റെ നിത്യത്വമറിയുന്ന ആരും മരണത്തെ പേടിക്കുന്നില്ല. സാധകനെയോ സിദ്ധനെയോ സംബന്ധിച്ചിടത്തോളം ഈ ജീവിതം ആത്മാവിന്റെ അനന്തജീവിതത്തിന്റെ ഒരു ചെറുശകലം മാത്രം. ശ്രീരാമകൃഷ്ണന്‍ പറയുന്നതുപോലെ, ‘നാട്ടിന്‍പുറത്തു വീടുള്ളയാള്‍ ജോലിക്കായി കല്‍ക്കത്തയിലേക്കു വരുന്നതുപോലെ’. കുറച്ചു കര്‍മം ചെയ്യാനായി ഈ ഭൂമിയിലേക്കു വരുന്നു, കര്‍മം കഴിയുമ്പോള്‍ മടങ്ങുന്നു. എന്നാല്‍ ഈ ജീവിതത്തിലെ പ്രഹരങ്ങളേല്‍ക്കാതിരിക്കാന്‍ നാം നമ്മെ സജ്ജരാക്കേണ്ടതുണ്ട്. ഏറ്റവും കുറഞ്ഞത് കിട്ടുന്ന അടികളുടെ ശക്തിയെങ്കിലും നമുക്കു കുറയ്‌ക്കണം. ഇതെങ്ങനെ  നാം സാധിക്കും? സ്വാമിജി പറയുന്നതു നോക്കാം:

‘നാം സ്വയം വഴങ്ങിക്കൊടുക്കാഞ്ഞാല്‍ യാതൊന്നിനും നമ്മെ ബാധിക്കാന്‍ വയ്യ. എന്റെ ശരീരം സജ്ജമാക്കപ്പെട്ടിട്ടില്ലെങ്കില്‍ ഒരു രോഗവും എന്നെ ബാധിക്കില്ലെന്ന് ഞാന്‍ ഇപ്പോള്‍ പറഞ്ഞുവല്ലോ. രോഗബാധ രോഗാണുവിനെ മാത്രം ആശ്രയിച്ചല്ല, ശരീരത്തില്‍ത്തന്നെയുള്ള ഒരു പ്രത്യേകപ്രവണതയെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്. നാം യാതൊന്നിന് അര്‍ഹരാണോ അതു മാത്രമേ നമുക്കു ലഭിക്കൂ. ഗര്‍വം കളഞ്ഞ് ഈ വസ്തുത – കഷ്ടത ഒരിക്കലും അനര്‍ഹമായി സംഭവിക്കുന്നില്ലെന്നുള്ളത്- നാം മനസ്സിലാക്കുക. അര്‍ഹിക്കാത്ത പ്രഹരം ഒരിക്കലും കിട്ടിയിട്ടില്ല; ഞാന്‍ സ്വന്തം കൈകൊണ്ടു വഴിയൊരുക്കിക്കൊടുക്കാത്ത ഒരു തിന്മയും എന്നെ ഒരിക്കലും ബാധിച്ചിട്ടില്ല. ഇതു നാം മനസ്സിലാക്കേണ്ടതാണ്. നിങ്ങള്‍ സ്വയം വിശകലനം ചെയ്തുനോക്കുക; അപ്പോള്‍ കാണാം, നിങ്ങള്‍ക്കു  കിട്ടിയ ഓരോ പ്രഹരവും വന്നുചേര്‍ന്നത്, നിങ്ങളെ അതിലേക്കു തന്നെത്താന്‍ ഒരുക്കിയതുകൊണ്ടാണെന്ന്. നിങ്ങള്‍ പകുതി ചെയ്തുവെച്ചു; മറ്റേ പകുതി ബാഹ്യലോകവും ചെയ്തു; അങ്ങനെയാണ് പ്രഹരം വന്നുചേര്‍ന്നത്.  ഈ വസ്തുത നമ്മെ പാകമുള്ളവരാക്കും. അതേസമയം ഈ വിശകലനത്തില്‍നിന്നുതന്നെ ഒരു ആശാകിരണവും പുറപ്പെടുന്നു. അതിതാണ്: ബാഹ്യലോകത്തിന്റെമേല്‍ എനിക്കു നിയന്ത്രണമില്ല, എന്നാല്‍ എന്നിലുള്ളതും എന്റെ അടുത്തിരിക്കുന്നതുമായ എന്റെ സ്വന്തം ലോകം എന്റെ നിയന്ത്രണത്തിലുള്ളതാണ്. ഒരു പരാജയം നേരിടുവാന്‍ ഇവ രണ്ടും ഒപ്പം ആവശ്യമാണെങ്കില്‍, എനിക്ക് ഒരു പ്രഹരം കിട്ടുന്നതിന് ഇവ രണ്ടും ഒരുമിച്ചു കൂടിയേ തീരുവെങ്കില്‍, എനിക്കധീനമായ ഘടകത്തെ ഞാന്‍ അതിനു വിടില്ല; അപ്പോള്‍പ്പിന്നെ ആ പ്രഹരം എങ്ങനെയുണ്ടാകും? എനിക്ക് എന്റെമേല്‍ത്തന്നെ യഥാര്‍ഥ നിയന്ത്രണം നേടാവുന്നപക്ഷം ആ പ്രഹരം ഒരിക്കലും ഉണ്ടാവില്ല’.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആകാശും ബ്രഹ്മോസും ഓപ്പറേഷന്‍ സിന്ദൂറില്‍ പരീക്ഷിച്ചു, ലോകത്തിനാകെ വിശ്വാസമായി: യോഗി ആദിത്യനാഥ്

Kerala

രജിസ്ട്രാറുടെ സസ്പന്‍ഷന്‍ അംഗീകരിക്കില്ലെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, രജിസ്ട്രാര്‍ വ്യാഴാഴ്ചയുെ ഓഫീസിലെത്തും

Kerala

സസ്പന്‍ഷനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍കുമാര്‍

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.
India

ഭസ്മം തൊട്ടവന്‍ ലോകം കീഴടക്കുന്നു;ലോകത്തെ നാലാമന്‍, ഇന്ത്യയിലെ ഒന്നാമനും; ഇത് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമെന്ന് പ്രജ്ഞാനന്ദ

Kerala

പാലത്തില്‍നിന്ന് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി, നീന്തിരക്ഷപ്പെട്ട പെണ്‍സുഹൃത്ത് സുഖം പ്രാപിച്ചു

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തി, കൊലപാതകം ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ താമസിച്ച് വരവെ

സ്ത്രീധനത്തില്‍ ഒരു പവന്‍ കുറഞ്ഞു, ഭര്‍തൃവീട്ടിലെ പീഡനത്തെത്തുടര്‍ന്ന് മൂന്നാംനാള്‍ നവവധു ജീവനൊടുക്കി

കണ്ടല ഫാര്‍മസി കോളേജില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം, സംഘര്‍ഷം

ആകെ കയ്യിലുള്ളത് ഒരു കര്‍ണ്ണാടക;;അവിടെയും തമ്മിലടിച്ച് തകരാന്‍ കോണ്‍ഗ്രസ് ; മോദിയുടെ കോണ്‍ഗ്രസ് മുക്ത് ഭാരത് എളുപ്പമാവും

അഞ്ച് വർഷവും ഞാൻ തന്നെ ഭരിക്കുമെന്ന് സിദ്ധരാമയ്യ : താനിനി എന്ത് ചെയ്യുമെന്ന് ഡികെ ശിവകുമാർ

നാലുവര്‍ഷക്കാലത്തെ വ്യവഹാരം: കൂടത്തായി ജോളിയുടെ ഭര്‍ത്താവിന് വിവാഹ മോചനം അനുവദിച്ച് കോടതി

അഴിമതി ഇല്ലാതായിട്ടില്ല, എല്ലാ കാര്യവും പൂര്‍ണമായിരിക്കുമെന്നു പറയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി

ചൈനയുടെ ജെഎഫ് 17, ജെ10സി എന്നീ യുദ്ധവിമാനങ്ങള്‍ (ഇടത്ത്) റഷ്യയുടെ എസ് 400 (വലത്ത്)

ചൈനയുടെ ജെഎഫ്17ഉം ജെ10ഉം അടിച്ചിട്ടത് സ്വന്തം സഹോദരനായ റഷ്യയുടെ എസ് 400; ഇന്ത്യാ-പാക് യുദ്ധത്തില്‍ ചൈനയ്‌ക്ക് അടികിട്ടിയത് റഷ്യയില്‍ നിന്ന്

സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദം; രജിസ്ട്രാർ ഡോ. കെ.എസ്. അനികുമാറിന് സസ്പെൻഷൻ

‘ ആ വിഗ്രഹത്തിന് ജീവൻ ഉണ്ട് ‘ ; ജഗന്നാഥസ്വാമിയെ ഭയന്ന ബ്രിട്ടീഷുകാർ : ക്ഷേത്രത്തിന്റെ രഹസ്യം അറിയാനെത്തിയ ചാരന്മാർ മടങ്ങിയത് മാനസിക നില തെറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies