Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാനപ്പാലിന്റെ മധുരം

അറുപത്തിമൂന്ന് 'നായനാര്‍ കവി'കളില്‍ (തിരുനാവക്കരശ് നായനാര്‍) സംബന്ധര്‍ (തിരുജ്ഞാന സംബന്ധര്‍) സുന്ദരര്‍ (സുന്ദരമൂര്‍ത്തി നായനാര്‍)എന്നീ ഋഷിപ്രതിഭകള്‍ അതുല്യമായ സ്ഥാനം നേടി.

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Jul 21, 2020, 03:00 am IST
in Samskriti

ശൈവയോഗികളുടെ കാലാതീതമായ ആത്മീയോപാസനയും സര്‍ഗജീവിതവുമാണ് ദക്ഷിണേന്ത്യയുടെ നവോത്ഥാന സംസ്‌കൃതിക്ക് ഊര്‍ജം പകര്‍ന്നത്. അഞ്ചിനും പത്തിനുമിടയ്‌ക്കുള്ള ശതകങ്ങളില്‍ ശൈവാരാധനയുടെയും ഭക്തിവിചിന്തനത്തിന്റെയും അത്യുദാത്തമായ ആത്മീയകലകള്‍ വളര്‍ച്ചനേടുകയായിരുന്നു. നായനാര്‍ കവികള്‍ എന്നറിയപ്പെട്ട യോഗാത്മക കവികളുടെ പ്രതിഭായത്‌നം തമിഴ്ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും സാഹിത്യാദികലകളുടെയും വെള്ളിവെളിച്ചം പകരുകയായിരുന്നു.  

അറുപത്തിമൂന്ന് ‘നായനാര്‍ കവി’കളില്‍ (തിരുനാവക്കരശ് നായനാര്‍) സംബന്ധര്‍ (തിരുജ്ഞാന സംബന്ധര്‍) സുന്ദരര്‍ (സുന്ദരമൂര്‍ത്തി നായനാര്‍)എന്നീ ഋഷിപ്രതിഭകള്‍ അതുല്യമായ സ്ഥാനം നേടി. എട്ടാം നൂറ്റാണ്ടില്‍ സുന്ദരമൂര്‍ത്തി നായനാര്‍ രചിച്ച ‘തിരുത്തൊണ്ടര്‍ തൊഗൈ’ എന്ന ഗ്രന്ഥത്തില്‍ പതിമൂന്ന് നായനാര്‍ കവികളുടെയും ജീവിതചിത്രമുണ്ട്. പതിമൂന്നാം ശതകത്തിലെ ‘പെരിയ പുരാണത്തിലും’  ശിവയോഗികളുടെ സംന്യാസകഥ കാണാം. വിവിധ കാലഘട്ടത്തില്‍ നാനാ സമുദായത്തിലും സാമൂഹ്യ സാഹചര്യങ്ങളിലുമാണ് ഈ മഹാകവികള്‍ ജീവിച്ചതെങ്കിലും ജ്ഞാനപ്രകാശത്തിന്റെ അദൈ്വതസ്വരമാണ് അവര്‍ ആലപിച്ചത്.  

ചോഴനാട്ടിലെ ശീര്‍കഴി ഗ്രാമത്തില്‍ പിറന്ന തിരുജ്ഞാനസംബന്ധരുടെ മാതാപിതാക്കന്മാര്‍ ഭഗവതിയും ശിവപാദവിരുതയരുമാണ്. ആ ജീവിതകഥ മിത്തുകളുടെയും ഐതിഹ്യങ്ങളുടെയും പരിവേഷമണിയുന്നു. ജൈനമത സ്വാധീനത്തിലാണ് വളര്‍ന്നതെങ്കിലും ശിവഭക്തിയുടെ ശീതളച്ഛായയിലായിരുന്നു കുടുംബം. മൂന്നാം വയസ്സില്‍ തന്നെ സംബന്ധര്‍ മഹാദേവാനുജ്ഞയില്‍ ശ്രീപാര്‍വതിയില്‍ നിന്ന് ‘ജ്ഞാനപ്പാല്‍’ സ്വീകരിച്ചെന്നാണ്   ഐതിഹ്യം. ശൈശവബാല്യങ്ങളില്‍ തന്നെ ‘തിരുജ്ഞാന’ പഥത്തിലായിരുന്നു സംബന്ധര്‍ എന്ന ഭാവാര്‍ഥതലമാണ് ഈ കഥ അനാവരണം ചെയ്യുന്നത്. ആര്‍ഷപ്രോക്തമായ ഭക്തിജ്ഞാനത്തിലും സംഗീതശാസ്ത്രത്തിലും അഗ്രിമസ്ഥാനം നേടിയ തിരുജ്ഞാനസംബന്ധരുടെ തമിഴ്ഭക്തി ഗീതകങ്ങളാണ് ‘തിരുപ്പതികം’. ക്ഷേത്രസന്ദര്‍ശനവേളകളില്‍  ‘കിണ്ണാര’മെന്ന താളവാദ്യം മുഴക്കി സംബന്ധരും അനുയായികളും ‘തിരുപ്പതികങ്ങള്‍’ പാടുക പതിവായിരുന്നു. ‘തിരുക്കോലക്ക’, ‘തിരുവലംപുരം’, ‘തിരുപ്പല്ലവനീശ്വരം’, ‘തിരുച്ചായ്‌ക്കാട്’ തുടങ്ങിയ ശിവാലയങ്ങളിലെ സംഗീതാര്‍ച്ചന ജനമനസ്സുകളില്‍ ഭക്തിമുക്തിയുടെ ആന്ദോളനമായി. ‘ഭഗവാന്റെ  പുത്രന്‍’ എന്ന അര്‍ഥത്തില്‍ ‘ആളുടയ പിള്ളയാര്‍’ എന്ന് വാഴ്‌ത്തി സംബന്ധരെ സമൂഹം വന്ദിക്കുകയായിരുന്നു.  

ജാതിവിവേചനത്താല്‍ ക്ഷേത്രങ്ങളില്‍ അകറ്റി നിര്‍ത്തിയിരുന്ന തിരുനീല കണ്ഠപെരുംപാണരേയും തന്റെ തിരുപ്പതി കാലാപനത്തിന് പശ്ചാത്തലമായി ‘യാഴ്’ മീട്ടാന്‍ ക്ഷണിച്ച സംബന്ധര്‍ അവരെ തീര്‍ഥയാത്രകളില്‍ സംഘത്തോടൊപ്പം ചേര്‍ക്കുകയായിരുന്നു. വിവിധ ക്ഷേത്രാടനങ്ങളില്‍  നിന്നും വിസ്മയകരമായ വിഭൂതി നേടി സംബന്ധര്‍ ശീര്‍കഴിയില്‍ മടങ്ങിയെത്തി. പിന്നീട് നടന്നത് കവി ഗുരുവിന്റെ ഉപനയനമായിരുന്നു. വേദജ്ഞാനാധിഷ്ഠിതമായ തിരുപ്പതികം പാടി ഭക്തജന മാനസം കീഴടക്കി. ജൈനമതം പ്രബലമായിരുന്ന പാണ്ഡ്യനാട്ടിലും ബുദ്ധമതകേന്ദ്രമായ ബോധിമങ്കൈയിലും സംബന്ധര്‍ ശൈവ വിശ്വാസത്തിന്റെ മഹാഗ്നി ജ്വലിപ്പിച്ചത് സദ്‌സംഗത്തിലൂടെയും വാദപ്രതിവാദത്തിലൂടെയുമാണ്.

പെരുമണം ക്ഷേത്രത്തില്‍ ജ്ഞാനസംബന്ധര്‍ അരുനിധിയെ വിവാഹം ചെയ്‌തെന്നും ആ മംഗള മുഹൂര്‍ത്തില്‍ തന്നെ ഇരുവരും ജ്യോതിര്‍ലിംഗരൂപിയായ സര്‍വേശ്വരനില്‍ വിലയിച്ചെന്നുമുള്ള പഴങ്കഥയുണ്ട്. ലൗകികപ്രത്യയങ്ങളെ അലൗകികാനുഭൂതിയായി പരിണമിപ്പിക്കുന്ന അറിവനുഭവാവിഷ്‌കാരമാണ് കഥാസൂചനയുടെ ഭാവതലം. തമസ്സില്‍ നിന്ന് ജ്യോതിസ്സിലേക്കുള്ള പ്രയാണമായിരുന്നു  ‘ജ്ഞാനപ്പാലില്‍’ ഒഴുകി നീന്തിയ സംബന്ധരുടെ അതിജീവിതം. ആര്‍ഷധര്‍മത്തിനപ്പുറമൊന്നും തേടാനില്ലെന്ന ആ ദിവ്യസന്ദേശം ഇന്നും ഭാരതീയാധ്യാത്മ വിദ്യയുടെ സംഗ്രഹപാഠമാകുന്നു.  
 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്

India

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

India

അതിലെന്ത് സ്വകാര്യത? ജന്തര്‍മന്തറിലെ വീഡിയോ ചിത്രീകരണം പതിവ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍

Business

99.81% വ്യക്തിഗത ക്ലെയിം സെറ്റിൽമെന്റ് അനുപാതം കൈവരിച്ച് പി എൻ ബി മെറ്റ് ലൈഫ്

India

മണിശങ്കർ അയ്യർക്ക് തീവ്രവാദികളായ ഉമർ ഖാലിദും ഷർജീൽ ഇമാമും ഇപ്പോഴും ഹീറോകൾ; എന്തിനാണ് പാറ്റ പ്രതിഷേധത്തിലും രാജ്യദ്രോഹികളെ കോൺഗ്രസ് പുകഴ്‌ത്തുന്നത് ?

പുതിയ വാര്‍ത്തകള്‍

സിജെപി ലക്ഷ്യമിട്ടത് ബംഗ്ലാദേശ് മോഡല്‍ ആഭ്യന്തര കലാപമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി

ട്രംപിനെ പുകഴ്‌ത്തി പറഞ്ഞ ഷഹബാസിന് ഒടുവിൽ പ്രതിഫലം കിട്ടി ; പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കുമെന്ന് അമേരിക്ക സ്ഥിരീകരിച്ചു 

പാറ്റാ സമരത്തിനൊപ്പം ചേരാൻ അതിർത്തി കടന്നു : പിടികിട്ടാപ്പുള്ളിയായിരുന്ന ഖാലിസ്ഥാൻ ഭീകരനും, യുഎസ് പൗരനും നേപ്പാൾ അതിർത്തിയിൽ പിടിയിൽ

‘ഞങ്ങൾക്ക് വേണ്ടത് വഞ്ചനയല്ല, ഫലപ്രദമായ ചർച്ചകളാണ് ‘: പാക് സൈന്യത്തിനും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പാക് അധീന കശ്മീരിലെ പ്രതിഷേധക്കാർ 

കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ; എൻടിഎയിൽ നിന്ന് 47 പേരെ പിരിച്ചുവിട്ടു, വൻ അഴിച്ചു പണി

‘റീലുകൾ ചെയ്യൂ, ഇൻസ്റ്റഗ്രാമിൽ സജീവമാകൂ’: യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി മോദി

മോദിയെ വെടിവെച്ച് കൊല്ലണമെന്ന് ഒരുവള്‍…പാര്‍ലമെന്‍റ് ആക്രമിച്ച് ബംഗ്ലാദേശ് മോഡല്‍ കലാപം ഉണ്ടാക്കണമെന്ന് രണ്ടാമത്തെയാള്‍…രണ്ടാമന്‍ മാപ്പ് പറഞ്ഞു

പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

പിതാവിന്റെ ക്രൂരത! 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു

ഡൽഹി ആക്രമണവുമായി വ്യാജ പ്രചാരണം ; പാകിസ്ഥാനുമായി ബന്ധപ്പെട്ട 480 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് ഡൽഹി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.