Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാനപ്പാലിന്റെ മധുരം

അറുപത്തിമൂന്ന് 'നായനാര്‍ കവി'കളില്‍ (തിരുനാവക്കരശ് നായനാര്‍) സംബന്ധര്‍ (തിരുജ്ഞാന സംബന്ധര്‍) സുന്ദരര്‍ (സുന്ദരമൂര്‍ത്തി നായനാര്‍)എന്നീ ഋഷിപ്രതിഭകള്‍ അതുല്യമായ സ്ഥാനം നേടി.

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Jul 21, 2020, 03:00 am IST
in Samskriti

ശൈവയോഗികളുടെ കാലാതീതമായ ആത്മീയോപാസനയും സര്‍ഗജീവിതവുമാണ് ദക്ഷിണേന്ത്യയുടെ നവോത്ഥാന സംസ്‌കൃതിക്ക് ഊര്‍ജം പകര്‍ന്നത്. അഞ്ചിനും പത്തിനുമിടയ്‌ക്കുള്ള ശതകങ്ങളില്‍ ശൈവാരാധനയുടെയും ഭക്തിവിചിന്തനത്തിന്റെയും അത്യുദാത്തമായ ആത്മീയകലകള്‍ വളര്‍ച്ചനേടുകയായിരുന്നു. നായനാര്‍ കവികള്‍ എന്നറിയപ്പെട്ട യോഗാത്മക കവികളുടെ പ്രതിഭായത്‌നം തമിഴ്ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും സാഹിത്യാദികലകളുടെയും വെള്ളിവെളിച്ചം പകരുകയായിരുന്നു.  

അറുപത്തിമൂന്ന് ‘നായനാര്‍ കവി’കളില്‍ (തിരുനാവക്കരശ് നായനാര്‍) സംബന്ധര്‍ (തിരുജ്ഞാന സംബന്ധര്‍) സുന്ദരര്‍ (സുന്ദരമൂര്‍ത്തി നായനാര്‍)എന്നീ ഋഷിപ്രതിഭകള്‍ അതുല്യമായ സ്ഥാനം നേടി. എട്ടാം നൂറ്റാണ്ടില്‍ സുന്ദരമൂര്‍ത്തി നായനാര്‍ രചിച്ച ‘തിരുത്തൊണ്ടര്‍ തൊഗൈ’ എന്ന ഗ്രന്ഥത്തില്‍ പതിമൂന്ന് നായനാര്‍ കവികളുടെയും ജീവിതചിത്രമുണ്ട്. പതിമൂന്നാം ശതകത്തിലെ ‘പെരിയ പുരാണത്തിലും’  ശിവയോഗികളുടെ സംന്യാസകഥ കാണാം. വിവിധ കാലഘട്ടത്തില്‍ നാനാ സമുദായത്തിലും സാമൂഹ്യ സാഹചര്യങ്ങളിലുമാണ് ഈ മഹാകവികള്‍ ജീവിച്ചതെങ്കിലും ജ്ഞാനപ്രകാശത്തിന്റെ അദൈ്വതസ്വരമാണ് അവര്‍ ആലപിച്ചത്.  

ചോഴനാട്ടിലെ ശീര്‍കഴി ഗ്രാമത്തില്‍ പിറന്ന തിരുജ്ഞാനസംബന്ധരുടെ മാതാപിതാക്കന്മാര്‍ ഭഗവതിയും ശിവപാദവിരുതയരുമാണ്. ആ ജീവിതകഥ മിത്തുകളുടെയും ഐതിഹ്യങ്ങളുടെയും പരിവേഷമണിയുന്നു. ജൈനമത സ്വാധീനത്തിലാണ് വളര്‍ന്നതെങ്കിലും ശിവഭക്തിയുടെ ശീതളച്ഛായയിലായിരുന്നു കുടുംബം. മൂന്നാം വയസ്സില്‍ തന്നെ സംബന്ധര്‍ മഹാദേവാനുജ്ഞയില്‍ ശ്രീപാര്‍വതിയില്‍ നിന്ന് ‘ജ്ഞാനപ്പാല്‍’ സ്വീകരിച്ചെന്നാണ്   ഐതിഹ്യം. ശൈശവബാല്യങ്ങളില്‍ തന്നെ ‘തിരുജ്ഞാന’ പഥത്തിലായിരുന്നു സംബന്ധര്‍ എന്ന ഭാവാര്‍ഥതലമാണ് ഈ കഥ അനാവരണം ചെയ്യുന്നത്. ആര്‍ഷപ്രോക്തമായ ഭക്തിജ്ഞാനത്തിലും സംഗീതശാസ്ത്രത്തിലും അഗ്രിമസ്ഥാനം നേടിയ തിരുജ്ഞാനസംബന്ധരുടെ തമിഴ്ഭക്തി ഗീതകങ്ങളാണ് ‘തിരുപ്പതികം’. ക്ഷേത്രസന്ദര്‍ശനവേളകളില്‍  ‘കിണ്ണാര’മെന്ന താളവാദ്യം മുഴക്കി സംബന്ധരും അനുയായികളും ‘തിരുപ്പതികങ്ങള്‍’ പാടുക പതിവായിരുന്നു. ‘തിരുക്കോലക്ക’, ‘തിരുവലംപുരം’, ‘തിരുപ്പല്ലവനീശ്വരം’, ‘തിരുച്ചായ്‌ക്കാട്’ തുടങ്ങിയ ശിവാലയങ്ങളിലെ സംഗീതാര്‍ച്ചന ജനമനസ്സുകളില്‍ ഭക്തിമുക്തിയുടെ ആന്ദോളനമായി. ‘ഭഗവാന്റെ  പുത്രന്‍’ എന്ന അര്‍ഥത്തില്‍ ‘ആളുടയ പിള്ളയാര്‍’ എന്ന് വാഴ്‌ത്തി സംബന്ധരെ സമൂഹം വന്ദിക്കുകയായിരുന്നു.  

ജാതിവിവേചനത്താല്‍ ക്ഷേത്രങ്ങളില്‍ അകറ്റി നിര്‍ത്തിയിരുന്ന തിരുനീല കണ്ഠപെരുംപാണരേയും തന്റെ തിരുപ്പതി കാലാപനത്തിന് പശ്ചാത്തലമായി ‘യാഴ്’ മീട്ടാന്‍ ക്ഷണിച്ച സംബന്ധര്‍ അവരെ തീര്‍ഥയാത്രകളില്‍ സംഘത്തോടൊപ്പം ചേര്‍ക്കുകയായിരുന്നു. വിവിധ ക്ഷേത്രാടനങ്ങളില്‍  നിന്നും വിസ്മയകരമായ വിഭൂതി നേടി സംബന്ധര്‍ ശീര്‍കഴിയില്‍ മടങ്ങിയെത്തി. പിന്നീട് നടന്നത് കവി ഗുരുവിന്റെ ഉപനയനമായിരുന്നു. വേദജ്ഞാനാധിഷ്ഠിതമായ തിരുപ്പതികം പാടി ഭക്തജന മാനസം കീഴടക്കി. ജൈനമതം പ്രബലമായിരുന്ന പാണ്ഡ്യനാട്ടിലും ബുദ്ധമതകേന്ദ്രമായ ബോധിമങ്കൈയിലും സംബന്ധര്‍ ശൈവ വിശ്വാസത്തിന്റെ മഹാഗ്നി ജ്വലിപ്പിച്ചത് സദ്‌സംഗത്തിലൂടെയും വാദപ്രതിവാദത്തിലൂടെയുമാണ്.

പെരുമണം ക്ഷേത്രത്തില്‍ ജ്ഞാനസംബന്ധര്‍ അരുനിധിയെ വിവാഹം ചെയ്‌തെന്നും ആ മംഗള മുഹൂര്‍ത്തില്‍ തന്നെ ഇരുവരും ജ്യോതിര്‍ലിംഗരൂപിയായ സര്‍വേശ്വരനില്‍ വിലയിച്ചെന്നുമുള്ള പഴങ്കഥയുണ്ട്. ലൗകികപ്രത്യയങ്ങളെ അലൗകികാനുഭൂതിയായി പരിണമിപ്പിക്കുന്ന അറിവനുഭവാവിഷ്‌കാരമാണ് കഥാസൂചനയുടെ ഭാവതലം. തമസ്സില്‍ നിന്ന് ജ്യോതിസ്സിലേക്കുള്ള പ്രയാണമായിരുന്നു  ‘ജ്ഞാനപ്പാലില്‍’ ഒഴുകി നീന്തിയ സംബന്ധരുടെ അതിജീവിതം. ആര്‍ഷധര്‍മത്തിനപ്പുറമൊന്നും തേടാനില്ലെന്ന ആ ദിവ്യസന്ദേശം ഇന്നും ഭാരതീയാധ്യാത്മ വിദ്യയുടെ സംഗ്രഹപാഠമാകുന്നു.  
 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ഏറ്റവും കരുത്തുറ്റ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-6 പരീക്ഷിക്കാനൊരുങ്ങുന്നു ; സമീപത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു ; കനത്ത പൊലീസ് സുരക്ഷ

Kerala

പാറ്റ സമരത്തിനിടെ രാജ്യത്തിനെതിരെ കലാപാഹ്വാനം ; അരുൺ കുമാറിനെതിരെ മുംബൈയിൽ പോലീസ് കേസ് ; നടപടി ബജരംഗ്ദൾ നൽകിയ പരാതിയിൽ

India

ഇന്ത്യ വാങ്ങുന്ന 114 റഫാല്‍ ജെറ്റുകളുടെയും സാങ്കേതിക വിദ്യ ഇന്ത്യയ്‌ക്ക് നല്‍‍കാമെന്ന് ഫ്രാന്‍സ്, മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് മുന്‍പ് ഉറപ്പ്

India

സ്റ്റാലിന്റെ വഴിയേ തന്നെയാണ് ഞങ്ങളുമെന്ന് ടിവികെ : തിരുപ്പുറകുണ്ഡ്രത്തിൽ കാർത്തികദീപം തെളിയിക്കാൻ അനുവദിക്കില്ല : ഭക്തരെ വെല്ലുവിളിച്ച് വിജയ് സർക്കാർ

India

വേടനെ പിന്തുണയ്‌ക്കുന്ന വിജയിന്റെ ടിവികെ പാര്‍ട്ടിയുടെ മന്ത്രിയെ വേടനെയും കടന്നാക്രമിച്ച് ഗായിക ചിന്മയി

പുതിയ വാര്‍ത്തകള്‍

ഇത് തിരുവനന്തപുരത്ത് മോദി താമസിച്ചിരുന്ന മുറി ? ദൃശ്യങ്ങൾ വൈറൽ

ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് ജമാഅത്തെ നേതാവ് പ്രസംഗിക്കുന്നു (ഇടത്ത്) ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ തോക്ക് ധാരികളായ ഇന്ത്യയുടെ ബിഎസ് എഫ് ജവാന്മാര്‍ (വലത്ത്)

ബംഗാളിലെ ബംഗ്ലാദേശികളെ പുറത്താക്കുന്നതിനെതിരെ ഇന്ത്യാ അതിര്‍ത്തിയിലേക്ക് മാര്‍ച്ചുമായി ബംഗ്ലാദേശിലെ ജമാ അത്തുകാര്‍, ലക്ഷ്യം വേലികെട്ട് തടയല്‍

വാഹനാപകട ക്ലെയിമില്‍ വീട്ടമ്മയുടെ ശമ്പളം 30,000 രൂപയായി പരിഗണിച്ച് സുപ്രിം കോടതി, രാഷ്‌ട്രനിര്‍മ്മാണത്തില്‍ വീട്ടമ്മയ്‌ക്ക് സുപ്രധാന പങ്ക്

പഴയ തെറ്റ് ആവര്‍ത്തിക്കുന്നു! റാപ്പര്‍ വേടനെ സ്വീകരിച്ച മന്ത്രിക്കെതിരെ ഗായിക ചിന്മയി ശ്രീപദ

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ബസുകള്‍ തടയും, ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യും-പ്രതിഷേധവുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍

ഇന്ത്യ 12 ആണവപോര്‍മുനകള്‍ വിന്യസിച്ചു എന്നാല്‍ എന്താണ് അര്‍ത്ഥം?

തൃശൂരില്‍ പൂങ്കുന്നത്തെ വീടിനുള്ളില്‍ നിന്നും വാഹനങ്ങളില്‍നിന്നുമായി കണ്ടെത്തിയത് 18 മലമ്പാമ്പിന്‍കുഞ്ഞുങ്ങളെ

ആക്രമണം ഉടന്‍ നിര്‍ത്തണം: ഇറാനെതിരെ സംയുക്ത പ്രസ്താവനയുമായി 21 രാജ്യങ്ങള്‍ക്കൊപ്പം അമേരിക്കയും

മലപ്പുറത്തും കോഴിക്കോട്ടുമായി സഹോദരങ്ങളുള്‍പ്പെടെ 3 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി: ഒരാള്‍ക്ക് കുത്തേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.