Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹരിമുരളീരവം

കൗമാരത്തില്‍ വിവാഹിതനായ ഹരിദാസിനെ പത്‌നിയുടെ അകാല ചരമം വിരക്തനാക്കി. വൃന്ദാവനത്തിലെത്തി സംന്യാസ ദീക്ഷ നേടി. നിമിവന്‍ മലര്‍വാടികയില്‍ തപസ്സിരുന്നു. ബാംകേ ബിഹാരി രൂപത്തില്‍ കൃഷ്ണ സാക്ഷാത്ക്കാരം നേടി സംഗീതശാസ്ത്രത്തിന്റെ ആഴങ്ങളില്‍ സഞ്ചരിച്ചു.

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Jun 23, 2020, 03:00 am IST
in Samskriti

യോഗാത്മക കവികളും പ്രസിദ്ധിപെറ്റ ആത്മീയാചാര്യന്മാരുമാണ് ആത്മീയ നവോത്ഥാനത്തിന്റെ ഭാഗമായ വിവിധ ഭക്തി സമ്പ്രദായങ്ങള്‍ ആവിഷ്‌ക്കരിക്കാനും സമൂഹത്തെ പ്രബുദ്ധമാക്കാനും ഉണര്‍ന്നു നിന്നത്. ഭക്തിസമ്പ്രദായം വിഭിന്ന മാര്‍ഗങ്ങളേയും ദര്‍ശന മാര്‍ഗങ്ങളേയും മുന്‍നിര്‍ത്തി കര്‍മപഥത്തില്‍ ചരിക്കുകയായിരുന്നെങ്കിലും ഈ പരിവര്‍ത്തന കാഹളങ്ങളുടെ മഹാലക്ഷ്യം ഏകമായിരുന്നു. കാലതമസ്സില്‍ നിന്നുള്ള മോചനം, ധര്‍മസ്‌നേഹ മൂല്യങ്ങളില്‍ നിന്നും ഈശ്വരീയ പ്രത്യയങ്ങളില്‍ നിന്നും ഊര്‍ജം നേടിയ  പുതിയ മനുഷ്യനും നവസമൂഹവുമായിരുന്നു അവരുടെ സ്വപ്‌നം. ആത്മമുക്തിയോടൊപ്പം നാടിന്റെ മോക്ഷസാധ്യതകളും അവര്‍ അറിയുകയും ആരായുകയും കണ്ടെത്തുകയുമായിരുന്നു.  

വ്രജഭൂമിയുടെ സാന്ദ്രനീലിമയില്‍ വിരിഞ്ഞ ‘സഖീസമ്പ്രദായം’ ഇത്തരം ലക്ഷ്യ പ്രമാണങ്ങളുമായി സഞ്ചരിക്കാന്‍ തുടങ്ങി. നിംബാര്‍ക്ക സമ്പ്രദായത്തിന്റെ ശാഖീപുഷ്പമെന്നു മാത്രം അംഗീകാര മുദ്ര പതിച്ച ഈ ഭക്തി ദൗത്യസംഘം പ്രായോഗിക കര്‍മസരണിയിലൂടെ മൗലികത്വം നേടി അസാധാരണമായ ശ്രേയസ്സും പ്രേയസ്സും ആര്‍ജിക്കുകയായിരുന്നു. ഈ ഈശ്വരീയധാരയുടെ മുഖ്യപ്രണേതാവാണ് സ്വാമി ‘ഹരിദാസ്’. ‘ഹരിദാസീ സമ്പ്രദായം’ എന്നും വിളികൊണ്ട സഖീ സമ്പ്രദായം അതിന്റെ വൃന്ദാവന ദൗത്യത്തിന്റെ വൈഷ്ണവശ്രേണിയില്‍ മധുരസംഗീതം പൊഴിക്കുകയായിരുന്നു. നിജ്മത് സിദ്ധാന്ത് എന്ന ഗ്രന്ഥത്തിലാണ് ഹരിദാസ സ്വാമികളുടെ മിഴിവാര്‍ന്ന ജീവിതചിത്രം തെളിയുന്നത്. മഥുരയും വൃന്ദാവനവും ജയ്‌പൂരിന്റെ ഭാഗമായിരുന്ന കാലം. പ്രശസ്തനായ രാജാ ജയസിംഹനാണ് ഭരണാധിപന്‍. 1512 ലാണ് ജയ്‌പൂര്‍ ഗ്രാമം ഹരിദാസിന് ജന്മം നല്‍കിയത്. ഗംഗാധറും ചിത്രയുമാണ് അച്ഛനമ്മമാര്‍. അദ്ദേഹത്തിന്റെ  പിതാവും ഗുരുവും ആശുധീര്‍ജിയാണെന്ന വാദവുമുണ്ട്. വൃന്ദാവനത്തിന്റെ വിവിധ വൈഷ്ണവ സമ്പ്രദായക്കാരുടെ വൈദിക പ്രമാണങ്ങള്‍ ഹാജരാക്കാന്‍ രാജകല്‍പനയുണ്ടായപ്പോള്‍ നിംബാര്‍ക്ക സമ്പ്രദായത്തിന്റെ ശാഖയാണ് തങ്ങളെന്ന് ബോധിപ്പിച്ച് ഹരിദാസി സമ്പ്രദായക്കാര്‍ എളുപ്പം അംഗീകാരം നേടുകയായിരുന്നു. പക്ഷേ പില്‍ക്കാലം ശ്രേഷ്ഠകവിയായ ഭഗവത് രസിക് ഈ സമ്പ്രദായം മൗലികമായ ഭക്തിമാര്‍ഗമാണെന്ന് പ്രമാണരേഖകളോടെ വാദിച്ച് അംഗീകാരം നേടിയെടുക്കുകയായിരുന്നു.  

കൗമാരത്തില്‍ വിവാഹിതനായ ഹരിദാസിനെ പത്‌നിയുടെ അകാല ചരമം വിരക്തനാക്കി. വൃന്ദാവനത്തിലെത്തി സംന്യാസ ദീക്ഷ നേടി. നിമിവന്‍ മലര്‍വാടികയില്‍ തപസ്സിരുന്നു. ബാംകേ ബിഹാരി രൂപത്തില്‍ കൃഷ്ണ സാക്ഷാത്ക്കാരം നേടി സംഗീതശാസ്ത്രത്തിന്റെ ആഴങ്ങളില്‍ സഞ്ചരിച്ചു. ഗുരുനാനാക്കിന്റെ അനുയായി മര്‍ദാനയായിരുന്നു സംഗീതഗുരു. സംഗീതകലയുടെ വിസ്മയ വിദ്യ സ്വായത്തമാക്കിയ ഹരിദാസ് തന്ത്രിവാദ്യമായ കിന്നരിയും സിതാറും താളവാദ്യമായ മൃദംഗവും ദഫും ആത്മാവില്‍ ചാലിച്ചു ചേര്‍ത്തു. രാഗമര്‍മത്തിനുപരി ആ രാഗമര്‍മത്തിന്റെ നറുവീചികള്‍ കേദാര്‍, ഗൗരി, മല്‍ഹാര്‍, ബസന്ത് എന്നീ  പ്രിയ രാഗവൈഭവമായി സാമ്രാജ്യത്തിലുടനീളം കതിര്‍ വീശി നിന്നു. അഭിലാഷം മാനിച്ച് ദര്‍ബാറിലെ മഹാഗായകനായ താന്‍സനെ സ്വാമി ഹരിദാസ് ശിഷ്യനായി സ്വീകരിച്ചു. സംഗീതശാസ്ത്രത്തിന്റെ അതീതാധ്യായങ്ങളാണ് ഗുരുശിഷ്യന് പകര്‍ന്നു നല്‍കിയത്. ഈ മഹാഗായകന്റെ ‘സാധാരണ്‍’, ‘സിദ്ധാന്ത് കെ പദ്’, ‘കേളീമാല്‍’ എന്നീ രചനകള്‍ മധുരഭക്തിയുടെ ഛന്ദോബദ്ധമായ വിഷ്ണുപദങ്ങളാണ്.

രാധാകൃഷ്ണന്മാരുടെ രതിലാസ്യപ്രണയത്തിന്റെ മധുരവിഭൂതിയും ധര്‍മപ്രോജ്വലനവുമാണ് സഖീസമ്പ്രദായത്തിന്റെ മഹാലക്ഷ്യം. ജഗന്നാഥ് ഗോസ്വാമി, വിഠല്‍ ബിപുല്‍, ബിഹാരിന്‍ദാസ് തുടങ്ങി ഈ സമ്പ്രദായത്തിലെ ആത്മീയ ജ്യോതിസ്സുകള്‍ മധുരഭക്തിയുടെ അനന്തനീലിമയില്‍ ജീവിത വിശുദ്ധി നേടുകയായിരുന്നു. യോഗാത്മക സംഗീതത്തിന്റെ നിത്യമുരളികയായ സ്വാമി ഹരിദാസ് കൃഷ്ണപാദം പൂകിയത് അറുപത്തിയേഴാം വയസ്സിലാണെന്നും അതല്ല തൊണ്ണൂറ്റിയഞ്ചാം വയസ്സിലാണെന്നും കണ്ടെത്തുന്ന ഗവേഷകന്മാരുണ്ട്. ആ ഹരിമുരളീരവം ഇന്നും വൃന്ദാവനലീലയുടെ പശ്ചാത്തല സംഗീതികയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിനെ പുകഴ്‌ത്തി പറഞ്ഞ ഷഹബാസിന് ഒടുവിൽ പ്രതിഫലം കിട്ടി ; പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കുമെന്ന് അമേരിക്ക സ്ഥിരീകരിച്ചു 

India

പാറ്റാ സമരത്തിനൊപ്പം ചേരാൻ അതിർത്തി കടന്നു : പിടികിട്ടാപ്പുള്ളിയായിരുന്ന ഖാലിസ്ഥാൻ ഭീകരനും, യുഎസ് പൗരനും നേപ്പാൾ അതിർത്തിയിൽ പിടിയിൽ

World

‘ഞങ്ങൾക്ക് വേണ്ടത് വഞ്ചനയല്ല, ഫലപ്രദമായ ചർച്ചകളാണ് ‘: പാക് സൈന്യത്തിനും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പാക് അധീന കശ്മീരിലെ പ്രതിഷേധക്കാർ 

India

കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ; എൻടിഎയിൽ നിന്ന് 47 പേരെ പിരിച്ചുവിട്ടു, വൻ അഴിച്ചു പണി

India

‘റീലുകൾ ചെയ്യൂ, ഇൻസ്റ്റഗ്രാമിൽ സജീവമാകൂ’: യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

മോദിയെ വെടിവെച്ച് കൊല്ലണമെന്ന് ഒരുവള്‍…പാര്‍ലമെന്‍റ് ആക്രമിച്ച് ബംഗ്ലാദേശ് മോഡല്‍ കലാപം ഉണ്ടാക്കണമെന്ന് രണ്ടാമത്തെയാള്‍…രണ്ടാമന്‍ മാപ്പ് പറഞ്ഞു

പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

പിതാവിന്റെ ക്രൂരത! 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു

ഡൽഹി ആക്രമണവുമായി വ്യാജ പ്രചാരണം ; പാകിസ്ഥാനുമായി ബന്ധപ്പെട്ട 480 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് ഡൽഹി പോലീസ്

തൃശൂരിൽ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം; അധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

പാറ്റാ സമരത്തിന് പിന്തുണ നൽകിയാൽ പണം നൽകാമെന്ന് സിനിമാക്കാർക്ക് വാഗ്ദാനം ; എന്നോടും പറഞ്ഞിട്ടുണ്ട് , പക്ഷെ ആ മാലിന്യത്തിന്റെ ഭാഗമാകാൻ ആഗ്രഹമില്ല

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.