Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹരിമുരളീരവം

കൗമാരത്തില്‍ വിവാഹിതനായ ഹരിദാസിനെ പത്‌നിയുടെ അകാല ചരമം വിരക്തനാക്കി. വൃന്ദാവനത്തിലെത്തി സംന്യാസ ദീക്ഷ നേടി. നിമിവന്‍ മലര്‍വാടികയില്‍ തപസ്സിരുന്നു. ബാംകേ ബിഹാരി രൂപത്തില്‍ കൃഷ്ണ സാക്ഷാത്ക്കാരം നേടി സംഗീതശാസ്ത്രത്തിന്റെ ആഴങ്ങളില്‍ സഞ്ചരിച്ചു.

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Jun 23, 2020, 03:00 am IST
in Samskriti

യോഗാത്മക കവികളും പ്രസിദ്ധിപെറ്റ ആത്മീയാചാര്യന്മാരുമാണ് ആത്മീയ നവോത്ഥാനത്തിന്റെ ഭാഗമായ വിവിധ ഭക്തി സമ്പ്രദായങ്ങള്‍ ആവിഷ്‌ക്കരിക്കാനും സമൂഹത്തെ പ്രബുദ്ധമാക്കാനും ഉണര്‍ന്നു നിന്നത്. ഭക്തിസമ്പ്രദായം വിഭിന്ന മാര്‍ഗങ്ങളേയും ദര്‍ശന മാര്‍ഗങ്ങളേയും മുന്‍നിര്‍ത്തി കര്‍മപഥത്തില്‍ ചരിക്കുകയായിരുന്നെങ്കിലും ഈ പരിവര്‍ത്തന കാഹളങ്ങളുടെ മഹാലക്ഷ്യം ഏകമായിരുന്നു. കാലതമസ്സില്‍ നിന്നുള്ള മോചനം, ധര്‍മസ്‌നേഹ മൂല്യങ്ങളില്‍ നിന്നും ഈശ്വരീയ പ്രത്യയങ്ങളില്‍ നിന്നും ഊര്‍ജം നേടിയ  പുതിയ മനുഷ്യനും നവസമൂഹവുമായിരുന്നു അവരുടെ സ്വപ്‌നം. ആത്മമുക്തിയോടൊപ്പം നാടിന്റെ മോക്ഷസാധ്യതകളും അവര്‍ അറിയുകയും ആരായുകയും കണ്ടെത്തുകയുമായിരുന്നു.  

വ്രജഭൂമിയുടെ സാന്ദ്രനീലിമയില്‍ വിരിഞ്ഞ ‘സഖീസമ്പ്രദായം’ ഇത്തരം ലക്ഷ്യ പ്രമാണങ്ങളുമായി സഞ്ചരിക്കാന്‍ തുടങ്ങി. നിംബാര്‍ക്ക സമ്പ്രദായത്തിന്റെ ശാഖീപുഷ്പമെന്നു മാത്രം അംഗീകാര മുദ്ര പതിച്ച ഈ ഭക്തി ദൗത്യസംഘം പ്രായോഗിക കര്‍മസരണിയിലൂടെ മൗലികത്വം നേടി അസാധാരണമായ ശ്രേയസ്സും പ്രേയസ്സും ആര്‍ജിക്കുകയായിരുന്നു. ഈ ഈശ്വരീയധാരയുടെ മുഖ്യപ്രണേതാവാണ് സ്വാമി ‘ഹരിദാസ്’. ‘ഹരിദാസീ സമ്പ്രദായം’ എന്നും വിളികൊണ്ട സഖീ സമ്പ്രദായം അതിന്റെ വൃന്ദാവന ദൗത്യത്തിന്റെ വൈഷ്ണവശ്രേണിയില്‍ മധുരസംഗീതം പൊഴിക്കുകയായിരുന്നു. നിജ്മത് സിദ്ധാന്ത് എന്ന ഗ്രന്ഥത്തിലാണ് ഹരിദാസ സ്വാമികളുടെ മിഴിവാര്‍ന്ന ജീവിതചിത്രം തെളിയുന്നത്. മഥുരയും വൃന്ദാവനവും ജയ്‌പൂരിന്റെ ഭാഗമായിരുന്ന കാലം. പ്രശസ്തനായ രാജാ ജയസിംഹനാണ് ഭരണാധിപന്‍. 1512 ലാണ് ജയ്‌പൂര്‍ ഗ്രാമം ഹരിദാസിന് ജന്മം നല്‍കിയത്. ഗംഗാധറും ചിത്രയുമാണ് അച്ഛനമ്മമാര്‍. അദ്ദേഹത്തിന്റെ  പിതാവും ഗുരുവും ആശുധീര്‍ജിയാണെന്ന വാദവുമുണ്ട്. വൃന്ദാവനത്തിന്റെ വിവിധ വൈഷ്ണവ സമ്പ്രദായക്കാരുടെ വൈദിക പ്രമാണങ്ങള്‍ ഹാജരാക്കാന്‍ രാജകല്‍പനയുണ്ടായപ്പോള്‍ നിംബാര്‍ക്ക സമ്പ്രദായത്തിന്റെ ശാഖയാണ് തങ്ങളെന്ന് ബോധിപ്പിച്ച് ഹരിദാസി സമ്പ്രദായക്കാര്‍ എളുപ്പം അംഗീകാരം നേടുകയായിരുന്നു. പക്ഷേ പില്‍ക്കാലം ശ്രേഷ്ഠകവിയായ ഭഗവത് രസിക് ഈ സമ്പ്രദായം മൗലികമായ ഭക്തിമാര്‍ഗമാണെന്ന് പ്രമാണരേഖകളോടെ വാദിച്ച് അംഗീകാരം നേടിയെടുക്കുകയായിരുന്നു.  

കൗമാരത്തില്‍ വിവാഹിതനായ ഹരിദാസിനെ പത്‌നിയുടെ അകാല ചരമം വിരക്തനാക്കി. വൃന്ദാവനത്തിലെത്തി സംന്യാസ ദീക്ഷ നേടി. നിമിവന്‍ മലര്‍വാടികയില്‍ തപസ്സിരുന്നു. ബാംകേ ബിഹാരി രൂപത്തില്‍ കൃഷ്ണ സാക്ഷാത്ക്കാരം നേടി സംഗീതശാസ്ത്രത്തിന്റെ ആഴങ്ങളില്‍ സഞ്ചരിച്ചു. ഗുരുനാനാക്കിന്റെ അനുയായി മര്‍ദാനയായിരുന്നു സംഗീതഗുരു. സംഗീതകലയുടെ വിസ്മയ വിദ്യ സ്വായത്തമാക്കിയ ഹരിദാസ് തന്ത്രിവാദ്യമായ കിന്നരിയും സിതാറും താളവാദ്യമായ മൃദംഗവും ദഫും ആത്മാവില്‍ ചാലിച്ചു ചേര്‍ത്തു. രാഗമര്‍മത്തിനുപരി ആ രാഗമര്‍മത്തിന്റെ നറുവീചികള്‍ കേദാര്‍, ഗൗരി, മല്‍ഹാര്‍, ബസന്ത് എന്നീ  പ്രിയ രാഗവൈഭവമായി സാമ്രാജ്യത്തിലുടനീളം കതിര്‍ വീശി നിന്നു. അഭിലാഷം മാനിച്ച് ദര്‍ബാറിലെ മഹാഗായകനായ താന്‍സനെ സ്വാമി ഹരിദാസ് ശിഷ്യനായി സ്വീകരിച്ചു. സംഗീതശാസ്ത്രത്തിന്റെ അതീതാധ്യായങ്ങളാണ് ഗുരുശിഷ്യന് പകര്‍ന്നു നല്‍കിയത്. ഈ മഹാഗായകന്റെ ‘സാധാരണ്‍’, ‘സിദ്ധാന്ത് കെ പദ്’, ‘കേളീമാല്‍’ എന്നീ രചനകള്‍ മധുരഭക്തിയുടെ ഛന്ദോബദ്ധമായ വിഷ്ണുപദങ്ങളാണ്.

രാധാകൃഷ്ണന്മാരുടെ രതിലാസ്യപ്രണയത്തിന്റെ മധുരവിഭൂതിയും ധര്‍മപ്രോജ്വലനവുമാണ് സഖീസമ്പ്രദായത്തിന്റെ മഹാലക്ഷ്യം. ജഗന്നാഥ് ഗോസ്വാമി, വിഠല്‍ ബിപുല്‍, ബിഹാരിന്‍ദാസ് തുടങ്ങി ഈ സമ്പ്രദായത്തിലെ ആത്മീയ ജ്യോതിസ്സുകള്‍ മധുരഭക്തിയുടെ അനന്തനീലിമയില്‍ ജീവിത വിശുദ്ധി നേടുകയായിരുന്നു. യോഗാത്മക സംഗീതത്തിന്റെ നിത്യമുരളികയായ സ്വാമി ഹരിദാസ് കൃഷ്ണപാദം പൂകിയത് അറുപത്തിയേഴാം വയസ്സിലാണെന്നും അതല്ല തൊണ്ണൂറ്റിയഞ്ചാം വയസ്സിലാണെന്നും കണ്ടെത്തുന്ന ഗവേഷകന്മാരുണ്ട്. ആ ഹരിമുരളീരവം ഇന്നും വൃന്ദാവനലീലയുടെ പശ്ചാത്തല സംഗീതികയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

India

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

Football

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

India

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

Kerala

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

സെന്‍സസ്: അദ്ധ്യാപകരെ വെട്ടിലാക്കി ഡയറക്ടറുടെയും കളക്ടറുടെയും ഉത്തരവുകള്‍

ക്വട്ടേഷന്‍-ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പ്രസന്നന്‍

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച ഗുണ്ടാ സംഘത്തെ പിടികൂടാതെ പോലീസ്

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

ഒന്നരവയസ്സുകാരന്റെ കൊലപാതകം; കുട്ടിയുടെ അമ്മൂമ്മ വിളിച്ചു പറഞ്ഞിട്ടും നടപടിയെടുക്കാത്ത ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ട് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.