Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊതുഗതാഗത സൗകര്യങ്ങളില്ല; വര്‍ക്കലയില്‍ നിന്നുള്ള ആയിരത്തിലധികം ഉദ്യോഗസ്ഥര്‍ വലയുന്നു

പൊതുഗതാഗത സൗകര്യങ്ങളില്ലാത്തതുകാരണം വര്‍ക്കലയില്‍നിന്നു തലസ്ഥാനത്തുള്‍പ്പെടെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിക്കെത്തേണ്ട ഉദ്യോഗസ്ഥര്‍ വലയുന്നു. തീവണ്ടികളും ആവശ്യത്തിന് കെഎസ്ആര്‍ടിസി ബസുകളുമില്ലാത്തതാണ് ജീവനക്കാരെ നെട്ടോട്ടമോടിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2020, 01:04 pm IST
in Kerala

വര്‍ക്കല: പൊതുഗതാഗത സൗകര്യങ്ങളില്ലാത്തതുകാരണം വര്‍ക്കലയില്‍നിന്നു തലസ്ഥാനത്തുള്‍പ്പെടെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിക്കെത്തേണ്ട ഉദ്യോഗസ്ഥര്‍ വലയുന്നു. തീവണ്ടികളും ആവശ്യത്തിന് കെഎസ്ആര്‍ടിസി ബസുകളുമില്ലാത്തതാണ് ജീവനക്കാരെ നെട്ടോട്ടമോടിക്കുന്നത്.

 സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കിലും പൊതുഗതാഗത സംവിധാനം പഴയപടി ആയിട്ടില്ല. വര്‍ക്കല മേഖലയില്‍നിന്ന് ആയിരത്തിലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ദിനവും തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളിലേക്ക് യാത്രചെയ്യുന്നത്. തീവണ്ടികളെയാണ് അവര്‍ പ്രധാനമായും ആശ്രയിച്ചിരുന്നത്. വര്‍ക്കലയില്‍ സ്റ്റോപ്പുള്ള തീവണ്ടികള്‍ ഇതുവരെ ഓടിത്തുടങ്ങിയിട്ടില്ല. പകരം കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പേരിനു മാത്രമാണുള്ളത്. 

രാവിലെ തിരുവനന്തപുരത്തേക്ക് മൂന്ന് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപ്പായില്ല. രാവിലെ 8 ന് ഒരു ഓര്‍ഡിനറിയും 8.30 ന് ഒരു ഫാസ്റ്റും മാത്രമാണ് തിരുവനന്തപുരത്തേക്കുള്ളത്. നിശ്ചിത യാത്രക്കാരെ മാത്രം കയറ്റുന്നതിനാല്‍ ബസില്‍ കയറിപ്പറ്റാന്‍ വലിയ തിരക്കാണ്. അതിനാല്‍ കെഎസ്ആര്‍ടിസി ബസുകളെ ആശ്രയിച്ച് സമയത്ത് ഓഫീസിലെത്താമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഒരുറപ്പുമില്ലാത്ത സ്ഥിതിയാണ്. ലോക്ഡൗണിനു മുമ്പ് രാവിലെ കൊല്ലം-തിരുവനന്തപുരം പാസഞ്ചര്‍ മുതല്‍ ജയന്തി ജനത വരെയുള്ള ആറ് തീവണ്ടികളിലായി തലസ്ഥാനത്തെ ഓഫീസുകളിലെത്തിയിരുന്നവര്‍ക്കാണ് പകരം രണ്ട് കെഎസ്ആര്‍ടിസി ബസുകളിലായി യാത്ര ചെയ്യേണ്ടിവരുന്നത്.

 യാത്രാസൗകര്യമില്ലാതായതോടെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് വാഹനം വാടകയ്‌ക്കെടുത്ത് പോകുകയാണ് ചെയ്യുന്നത്. മിനി ബസ്, ടെമ്പോ ട്രാവലറുകള്‍, വാനുകള്‍ തുടങ്ങിയ വാഹനങ്ങളിലാണ് യാത്ര. ചില ടെമ്പോ ട്രാവലര്‍ ഉടമകള്‍ മുന്‍കൈയെടുത്തും വാഹനങ്ങള്‍ ഓടിക്കുന്നുണ്ട്. വര്‍ക്കലയില്‍നിന്നു തലസ്ഥാനത്തെ ഓഫീസുകളില്‍ പോയി മടങ്ങിയെത്തുന്നതിന് ദിനവും ഒരാള്‍ക്ക് 200 രൂപയോളം ചെലവാകും. സ്വന്തമായി കാറുള്ളവര്‍ പരിചയക്കാരായ ഉദ്യോഗസ്ഥരെയും കൂട്ടിയാണ് ഓഫീസുകളിലെത്തുന്നത്. ഇവര്‍ക്കും ഇന്ധനത്തിന് ദിവസേന അഞ്ഞൂറോളം രൂപ ചെലവാകും. ദൂരസ്ഥലങ്ങളില്‍നിന്ന് വര്‍ക്കലയില്‍ ജോലിക്കെത്തുന്ന ഉദ്യോഗസ്ഥരും സമാന ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. സമീപ ജില്ലകളില്‍ നിന്നുള്ള സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ വര്‍ക്കലയിലെ വിവിധ ഓഫീസുകളില്‍ ജോലിചെയ്യുന്നുണ്ട്. തീവണ്ടി, ബസ് സര്‍വീസുകളില്ലാത്തതിനാല്‍ അവര്‍ക്കും ഓഫീസുകളിലെത്താന്‍ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. തീവണ്ടി സൗകര്യമായിരുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വര്‍ക്കലയിലേക്ക് ആകര്‍ഷിച്ചിരുന്നത്. അവ നിലച്ചതോടെ ഉദ്യോഗസ്ഥരുടെ യാത്രയാകെ താളംതെറ്റി.

Tags: keralaofficer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം
Kerala

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

Kerala

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി

പുതിയ വാര്‍ത്തകള്‍

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.