Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടിസ്ഥാനരഹിതമെന്ന് ജയില്‍ മേധാവി: കൂടത്തായി കേസ്: ജോളി ഫോണ്‍ വിളിച്ച് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം

ജയിലിലെ അന്തേവാസികള്‍ക്ക് ബന്ധുക്കളെയും അഭിഭാഷകരെയും വിളിക്കാന്‍ നിലവില്‍ നാല് കാര്‍ഡ് ടെലിഫോണ്‍ മെഷീനുകളാണുള്ളത്. കേരളത്തിലെ മുഴുവന്‍ ജയിലുകളിലും ഇത്തരം കാര്‍ഡ് സംവിധാനമാണ് ഉപയോഗിക്കുന്നത്. അന്തേവാസി ആവശ്യപ്പെടുന്ന മൂന്ന് നമ്പറുകളിലേക്ക് വിളിക്കാന്‍ ഇതിലൂടെ കഴിയും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2020, 11:04 am IST
inKerala

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിലെ ഒന്നാംപ്രതി ജോളി ജോസഫ് ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ച് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. മുഖ്യസാക്ഷി, കൊല്ലപ്പെട്ട റോയ് തോമസിന്റെയും ജോളിയുടെയും മകന്‍ റോമോ അടക്കമുള്ള സാക്ഷികളെ ജോളി ജയിലില്‍ നിന്ന് നിരവധി തവണ വിളിച്ചുവെന്നാണ് ആരോപണം. കുറ്റപത്രം തയ്യാറായശേഷം ജോളി വിവിധ സാക്ഷികളെ വിളിച്ചിട്ടുണ്ട്. എന്നാല്‍ തന്നെ ഇനി വിളിക്കരുതെന്ന് റോമോ ജോൡയ അറിയിച്ചിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് ജയില്‍ മേധാവി എം. ഋഷിരാജ് സിങ്ങിന്റെ നിര്‍ദ്ദേശപ്രകാരം ജയില്‍ ഡിഐജി വിനോദ്കുമാര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ആരോപണം ശരിയല്ലെന്നും ജയിലില്‍ തടവുകാര്‍ക്കായി നല്‍കിയ ഔദ്യോഗിക നമ്പറില്‍ നിന്നാണ് വിളിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായതായി ജയില്‍ മേധാവി  അറിയിച്ചു. ജയിലിലെ അന്തേവാസികള്‍ക്ക് ബന്ധുക്കളെയും അഭിഭാഷകരെയും വിളിക്കാന്‍ നിലവില്‍ നാല് കാര്‍ഡ് ടെലിഫോണ്‍ മെഷീനുകളാണുള്ളത്. കേരളത്തിലെ മുഴുവന്‍ ജയിലുകളിലും ഇത്തരം കാര്‍ഡ് സംവിധാനമാണ് ഉപയോഗിക്കുന്നത്. അന്തേവാസി ആവശ്യപ്പെടുന്ന മൂന്ന് നമ്പറുകളിലേക്ക് വിളിക്കാന്‍ ഇതിലൂടെ കഴിയും.

ഈ കാര്‍ഡില്‍ സേവ് ചെയ്തുവെക്കുന്ന മൂന്ന് നമ്പറിലേക്ക് ജയില്‍ അധികൃതരുടെ സാന്നിധ്യത്തില്‍ വിളിക്കാം. അനധികൃതമായി ഫോണ്‍ വിളിച്ചെന്നത് ശരിയല്ല. മാസത്തില്‍ 250 രൂപയ്‌ക്ക് വരെ തടവുകാര്‍ക്ക് വിളിക്കാന്‍ കഴിയും. സാധാരണ 10 മിനുട്ട് സമയമാണ് അനുവദിക്കുക. നോര്‍ത്ത് സോണ്‍ ഐജി ഇതുമായി ബന്ധപ്പെട്ട് നേരിട്ട് അന്വേഷിച്ചിരുന്നെങ്കില്‍ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കഴിയുമായിരുന്നുവെന്നും ഋഷിരാജ് സിങ് പറഞ്ഞു.

കോവിഡ് കാലമായതിനാല്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ജയിലില്‍ വന്ന് കാണാന്‍ അവസരമില്ലാത്തതിനാല്‍ ഓരോ ദിവസത്തെയും ഫോണ്‍ വിളിയുടെ സമയം നിജപ്പെടുത്തിയിരുന്നില്ലെന്നും മകനെ വിളിക്കരുതെന്ന നിര്‍ദ്ദേശമോ വിളിച്ച് ശല്യം ചെയ്യുന്നുവെന്ന പരാതിയോ ലഭ്യമായിട്ടില്ലെന്നും ജയില്‍ സൂപ്രണ്ട് വ്യക്തമാക്കി.

പ്രജികുമാറിന് ജാമ്യം

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മൂന്നാം പ്രതി പ്രജികുമാറിന് ജാമ്യം. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ടോം തോമസ്, മഞ്ചാടി മാത്യു വധക്കേസുകളിലാണ് ജാമ്യം അനുവദിച്ചത്.  അമ്പതിനായിരം രൂപയുടെ ബോണ്ട്, രണ്ട് ആള്‍ ജാമ്യം, ആഴ്ചയിലൊരിക്കല്‍  അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, ജില്ല വിട്ട് പോകാന്‍ പാടില്ല തുടങ്ങിയ കര്‍ശന വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.  

റോയ് തോമസ്, സിലി, ആല്‍ഫൈന്‍ വധക്കേസുകളില്‍ ഹൈക്കോടതി നേരത്തെ പ്രജികുമാറിന് ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ പ്രജികുമാറിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവും.  

Tags: phoneജയില്‍ജോളി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

Kerala

16കാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവം: ഇരുവരുടെയും ഫോണുകള്‍ കിണറ്റില്‍ കണ്ടെത്തി

India

ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ഫോണില്‍ സംസാരിച്ച് എസ് ജയശങ്കര്‍

Thiruvananthapuram

ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷിന് പൊലീസ് സ്റ്റേഷനില്‍ ഫോണ്‍ ഉപയോഗിക്കാന്‍ അവസരം: അന്വേഷണത്തിന് നിര്‍ദ്ദേശം

Kerala

അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: കാരണം ദുരൂഹം, ഫോണിലും സൂചനകളൊന്നുമില്ല

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.