Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കാലാതിവര്‍ത്തിയായ സംഗീത കുലപതി

ദാരിദ്ര്യത്തിന്റേയും അനാഥത്വത്തിന്റേയും സങ്കടക്കടല്‍ നീന്തിക്കടന്ന അര്‍ജ്ജുനന്‍ മാസ്റ്റര്‍ 1968ല്‍ കറുത്ത പൗര്‍ണമി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര സംഗീത രംഗത്ത് ചുവട് വയ്‌ക്കുന്നത്. സംഗീത സംവിധായകരില്‍ ഇതുപോലെ, കാലത്തെ അതിജീവിക്കുന്ന ഈണങ്ങള്‍ നല്‍കിയവര്‍ വിരളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2020, 05:00 am IST
inEditorial

മലയാള ചലച്ചിത്ര സംഗീതലോകത്തിന് കാലാതിവര്‍ത്തിയായ ഒട്ടേറെ ഈണങ്ങള്‍ സമ്മാനിച്ചാണ്  സംഗീത സംവിധായകന്‍ എം.കെ. അര്‍ജ്ജുനന്‍ എന്ന അര്‍ജ്ജുനന്‍ മാസ്റ്റര്‍ പാട്ടരങ്ങ് ഒഴിഞ്ഞത്. ആയിരത്തിലധികം ചലച്ചിത്ര ഗാനങ്ങളും മുന്നൂറോളം നാടക ഗാനങ്ങളും അദ്ദേഹത്തിന്റെ ഓര്‍മ നിലനിര്‍ത്തും.  

ദാരിദ്ര്യത്തിന്റേയും അനാഥത്വത്തിന്റേയും സങ്കടക്കടല്‍ നീന്തിക്കടന്ന അര്‍ജ്ജുനന്‍ മാസ്റ്റര്‍ 1968ല്‍ കറുത്ത പൗര്‍ണമി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര സംഗീത രംഗത്ത് ചുവട് വയ്‌ക്കുന്നത്. സംഗീത സംവിധായകരില്‍ ഇതുപോലെ, കാലത്തെ അതിജീവിക്കുന്ന ഈണങ്ങള്‍ നല്‍കിയവര്‍ വിരളം. പദങ്ങളുടെ അര്‍ത്ഥമറിഞ്ഞ്, ഭാവം പകര്‍ന്ന്, കേള്‍ക്കുമ്പോള്‍ ലളിതം എന്ന് തോന്നുമെങ്കിലും സങ്കീര്‍ണതകള്‍ നിറഞ്ഞതുമായിരുന്നു അദ്ദേഹം സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍. വര്‍ഷങ്ങള്‍ നീണ്ട സംഗീത പഠനം ഇല്ലാതിരുന്നിട്ടും, ഇച്ഛാശക്തികൊണ്ടും അര്‍പ്പണഭാവം കൊണ്ടും വളര്‍ന്നുവന്ന കലാകാരനാണ് എം.കെ. അര്‍ജ്ജുനന്‍.

ഇന്ത്യന്‍ സിനിമാ സംഗീത ലോകത്ത് വിസ്മയം തീര്‍ത്ത കെ.ജെ. യേശുദാസ്, എ.ആര്‍. റഹ്മാന്‍ എന്നിവര്‍ തുടക്കം കുറിച്ചതും അര്‍ജ്ജുനന്‍ മാസ്റ്ററുടെ കീഴിലായിരുന്നു. യേശുദാസിന്റെ ശബ്ദം ആദ്യമായി റെക്കോഡ് ചെയ്തത് മാസ്റ്ററായിരുന്നു. അദ്ദേഹത്തിന്റെ കീഴിലാണ് എ.ആര്‍. റഹ്മാന്‍ ആദ്യമായി കീബോര്‍ഡ് വായിച്ചു തുടങ്ങിയതും.

എന്നാല്‍, സംഗീത സംവിധായകരില്‍ വേണ്ടത്ര അംഗീകാരങ്ങള്‍ കിട്ടാതെ അര്‍ജ്ജുനന്‍ മാസ്റ്ററെ പോലെ മറ്റാരും അവഗണിക്കപ്പെട്ടിട്ടുണ്ടാവില്ല. അംഗീകാരങ്ങള്‍ക്ക് പിന്നാലെ പോകാതെ ജനഹൃദയങ്ങളില്‍ സ്വയം പ്രതിഷ്ഠിക്കുകയായിരുന്നു ആ പ്രതിഭ. അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഗാനങ്ങള്‍ ഏതൊക്കെയെന്ന് ഓര്‍ത്തിരിക്കാത്തവര്‍ പോലും അര്‍ജ്ജുനന്‍ മാസ്റ്റര്‍ ഈണമിട്ട കസ്തൂരി മണക്കുന്നല്ലോ കാറ്റേ, പാടാത്ത വീണയും പാടും, നിന്‍മണിയറയിലെ നിര്‍മലശയ്യയിലെ, ചെമ്പകത്തൈകള്‍ പൂത്ത മാനത്തുപൊന്നമ്പിളി തുടങ്ങി എത്രയെത്ര ഗാനങ്ങള്‍ ഇന്നും മൂളി നടക്കുന്നു.  

സിനിമാ സംഗീത സംവിധാന യാത്രയ്‌ക്കിടയില്‍ ഒരു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചത് 2017ല്‍ ഭയാനകം എന്ന ചിത്രത്തിലൂടെയാണ്. അംഗീകാരമില്ലാതെ കടന്നുപോയ അഞ്ച് പതിറ്റാണ്ടിനിടയില്‍ ഒരിക്കല്‍പോലും മാസ്റ്റര്‍ പരിഭവിച്ചിട്ടില്ല. യഥാര്‍ത്ഥ കലാകാരന്‍, കിട്ടാതെ പോകുന്ന അവാര്‍ഡുകളെയോര്‍ത്ത് വേദനിക്കുക പതിവില്ലല്ലോ. കല ദൈവീകവും ലക്ഷോപലക്ഷങ്ങളെ ആനന്ദിപ്പിക്കുന്നതുമാണ് എന്നവര്‍ വിശ്വസിക്കുന്നു. ജനങ്ങളുടെ ഹൃദയത്തിലേക്കാണ് അവര്‍ തങ്ങളുടെ പ്രതിഭയെ സന്നിവേശിപ്പിക്കുന്നത്. അര്‍ജ്ജുനന്‍ മാസ്റ്ററുടെ മാസ്മരിക സംഗീതവും അതുപോലെയാണ്.

കോവിഡ് 19 ഭീതിയില്‍ സാമൂഹിക അകലം ഏവരും പാലിക്കുന്ന ഈ സമയത്ത് അര്‍ജ്ജുനന്‍ മാസ്റ്ററുടെ വിയോഗം സംഗീതാസ്വാദകര്‍ക്ക് ഇരട്ടി വേദനയാണ് നല്‍കുന്നത്. പലര്‍ക്കും നേരിട്ടെത്തി അന്തിമോപചാരം അര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല. പക്ഷേ നല്ല പാട്ടുകളെ സ്നേഹിക്കുന്നവരുടെ ഉള്ളിലെപ്പോഴും അര്‍ജ്ജുനന്‍ മാസ്റ്റര്‍ എന്ന നാമവും അദ്ദേഹം ജീവന്‍ നല്‍കിയ പാട്ടുകളും നിലനില്‍ക്കും. മലയാള സിനിമാ സംഗീതത്തിന് അനശ്വര ഈണങ്ങള്‍ സംഭാവന ചെയ്ത സംഗീതകുലപതിക്ക് പ്രണാമം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

India

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

India

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

India

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

പുതിയ വാര്‍ത്തകള്‍

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

ദി മലബാര്‍ ടെയില്‍സ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

വായന: രാമായണങ്ങളുടെ വായനാമൃതം

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാൻ ശ്രമം

മഹാഭാരതത്തിന്റെ മനസ്സിലൂടെ 6: ധര്‍മ വിരുദ്ധമായ ഭീഷ്മ ശപഥം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.