Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

‘അതിഥി’കളെ റോഡില്‍ ഇറക്കിവിട്ടതാര്?

'അതിഥി'കള്‍ കൂട്ടമായി തെരുവിലിറങ്ങിയാല്‍ നാട്ടിലേക്ക് യാത്രാസൗകര്യം സര്‍ക്കാര്‍ ഒരുക്കുമെന്ന് ഇവര്‍ക്കിടയില്‍ ആരോ സന്ദേശം എത്തിച്ചിരിക്കുന്നു. ടെലഫോണ്‍മൂലം സന്ദേശമയച്ചവരില്‍ പഞ്ചായത്ത് മെമ്പറും ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട.് ദുരൂഹമാണ് സന്ദേശ പ്രവാഹത്തിന് പിന്നിലുള്ളതെന്ന് വ്യക്തം. രാഷ്‌ട്രീയവും മതപരമായ താല്പര്യങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ടാവാം. വര്‍ഷങ്ങളായി സംസ്ഥാനത്തെത്തി കേരളത്തിന്റെ വികസനത്തില്‍ പങ്കാളികളാകുന്ന ഈ 'അതിഥി'കളെ കയ്യിലെടുക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നുവരുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2020, 03:00 am IST
in Editorial

മഹാമാരി കൊറോണയെ തടുക്കാന്‍ ശക്തമായ നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതില്‍ പ്രധാനമാണ് 21 ദിവസത്തെ സമ്പൂര്‍ണ കര്‍ഫ്യൂ. മാര്‍ച്ച് 22ന്റെ ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചപ്പോള്‍ തന്നെ കടുത്ത നടപടി വരാന്‍ പോകുന്നു എന്ന സൂചന നല്‍കിയിരുന്നു. സമ്പൂര്‍ണ കര്‍ഫ്യൂ അഞ്ചുദിവസം പിന്നിട്ടപ്പോള്‍ ജനങ്ങള്‍ ഇതുമായി പൊരുത്തപ്പെട്ടു എന്ന് കാണാന്‍ പ്രയാസമില്ല. 99 ശതമാനം ജനങ്ങളും ഹൃദയംകൊണ്ട് പിണങ്ങാതെ ശരീരം കൊണ്ട് അകലം പാലിച്ച് വീടുകളില്‍ കഴിയുന്ന കാഴ്ചയാണെങ്ങും. ചെറിയൊരു ശതമാനം ആള്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും നിബന്ധനകളും അവഗണിച്ച് പുറത്തിറങ്ങി നടക്കുകയും ഇതൊന്നും തന്നെ ബാധിക്കുന്നതല്ലെന്ന മട്ടില്‍ പെരുമാറുകയും ചെയ്യുന്നുണ്ട്. അത്തരക്കാരെ കര്‍ശന നടപടികളോടെ നിലയ്‌ക്ക് നിര്‍ത്താനുള്ള ശ്രമവും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നു. ഇതൊരു അവസരമായെടുത്ത് അതിക്രമം കാട്ടുന്ന ചില പോലീസ് ഉദ്യോഗസ്ഥരുണ്ട്. അതിലൊരാളാണ് കണ്ണൂര്‍ പോലീസ് മേധാവി യതീഷ് ചന്ദ്രയെന്ന് കണ്ടുകഴിഞ്ഞു. കഴിഞ്ഞദിവസം റോഡിലിറങ്ങിയ ചിലരെ പരസ്യമായി ഏത്തമിടുവിച്ച സംഭവത്തില്‍ മുഖ്യമന്ത്രി തന്നെ അത്ഭുതം പ്രകടിപ്പിക്കുകയും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.

സമ്പൂര്‍ണ കര്‍ഫ്യൂമൂലം ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്ന ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷമചോദിച്ചിരിക്കുകയാണ്. പ്രതിമാസ റേഡിയോ പ്രഭാഷണത്തിലാണ് പ്രധാനമന്ത്രിയുടെ ക്ഷമാപണം. അതില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ആരുടെയും മനസ്സില്‍ തട്ടുക തന്നെ ചെയ്യും. അതിപ്രകാരം: ”കൊറോണ വൈറസിനെതിരായ പോരാട്ടം ഒരു ജീവന്‍മരണ പോരാട്ടമാണ്. അതിനായി കടുത്ത തീരുമാനങ്ങള്‍ ആവശ്യമാണ്. തുടക്കത്തില്‍ തന്നെ ഈ രോഗത്തെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇന്ത്യ മുഴുവനും ഇപ്പോള്‍ അത് ചെയ്യുകയാണ്. ലോക്ഡൗണ്‍ ലംഘിക്കുന്നവര്‍ സ്വന്തം ജീവന്‍വച്ചാണ് പന്താടുന്നത്. ഞാന്‍ എന്തു പ്രധാനമന്ത്രിയാണെന്ന് ആളുകള്‍ ചിന്തിക്കുന്നുണ്ടാകാം. എന്നാല്‍ ലോക്ഡൗണ്‍ മാത്രമാണ് ഞങ്ങളുടെ മുന്നിലുള്ള പോംവഴി. നിരവധി ആളുകള്‍ ഇപ്പോഴും ലോക്ഡൗണിനെ നിരാകരിക്കുന്നു. ഇത് സങ്കടകരമാണ്. ലോകമെമ്പാടുമുള്ള പലരും ഈ തെറ്റ് ചെയ്തു. കൊറോണ വൈറസ് ആളുകളെ മരണത്തിലേക്കാണ് നയിക്കുന്നത്. അതുകൊണ്ട് മുഴുവന്‍ ആളുകളും ഒത്തൊരുമയോടെ അതിനെ നേരിടണം. ഇനിയുള്ള ദിവസങ്ങളിലും ആരും ലക്ഷ്മണരേഖ കടക്കരുത്.”

ഹൃദയത്തില്‍ തൊട്ടുകൊണ്ട് പ്രധാനമന്ത്രി ഈ അഭ്യര്‍ഥന നടത്തുമ്പോഴാണ് കോട്ടയം ജില്ലയിലെ പായിപ്പാട്ട് നമ്മുടെ ‘അതിഥി’ തൊഴിലാളികള്‍ കൂട്ടമായി റോഡിലിറങ്ങിയത്. തങ്ങള്‍ക്ക് ഭക്ഷണമില്ലെന്നും നാട്ടില്‍ പോകാന്‍ സംവിധാനം ഒരുക്കണമെന്നുമാണ് അവരുടെ ആവശ്യം. ഭക്ഷണം ലഭിക്കുന്നില്ലെന്ന അവരുടെ ആക്ഷേപത്തില്‍ കഴമ്പില്ലെന്ന് അധികൃതര്‍ ആണയിടുന്നു. സ്വാഭാവികമായും അഭിരുചിക്കനുസരിച്ച ഭക്ഷണമെങ്കില്‍ അതനുസരിച്ച നടപടിയെടുക്കാനും തയ്യാറാണെന്നും വ്യക്തമാക്കുന്നു. പശ്ചിമബംഗാള്‍ ഉള്‍പ്പെടെയുള്ള വടക്കന്‍ സംസ്ഥാനങ്ങളിലേക്ക് ഇന്നത്തെ സാഹചര്യത്തില്‍ യാത്രാസൗകര്യം ഒരുക്കുന്നത് അസാധ്യമാണ്. മാത്രമല്ല, ഇവിടെ നിന്നും കൊണ്ടുപോകുന്ന ‘അതിഥി’കളെ അവരുടെ സംസ്ഥാനത്ത് സ്വീകരിക്കുമെന്നതിനും ഉറപ്പില്ല. എന്നിട്ടും എന്തേ ആയിരത്തിലധികം പേര്‍ പായിപ്പാട്ട് നിരത്തിലിറങ്ങി? ഇത് അന്വേഷിക്കുമ്പോഴാണ് കോട്ടയം ജില്ലാ കളക്ടറുടെ വിലയിരുത്തല്‍ ശ്രദ്ധേയമാകുന്നത്.

‘അതിഥി’കള്‍ കൂട്ടമായി തെരുവിലിറങ്ങിയാല്‍ നാട്ടിലേക്ക് യാത്രാസൗകര്യം സര്‍ക്കാര്‍ ഒരുക്കുമെന്ന് ഇവര്‍ക്കിടയില്‍ ആരോ സന്ദേശം എത്തിച്ചിരിക്കുന്നു. ടെലഫോണ്‍മൂലം സന്ദേശമയച്ചവരില്‍ പഞ്ചായത്ത് മെമ്പറും ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട.് ദുരൂഹമാണ് സന്ദേശ പ്രവാഹത്തിന് പിന്നിലുള്ളതെന്ന് വ്യക്തം. രാഷ്‌ട്രീയവും മതപരമായ താല്പര്യങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ടാവാം. വര്‍ഷങ്ങളായി സംസ്ഥാനത്തെത്തി കേരളത്തിന്റെ വികസനത്തില്‍ പങ്കാളികളാകുന്ന ഈ ‘അതിഥി’കളെ കയ്യിലെടുക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നുവരുന്നുണ്ട്.

പായിപ്പാട്ട് പഞ്ചായത്തില്‍ പതിനായിരത്തിലേറെ ‘അതിഥി’ തൊഴിലാളികളുണ്ടത്രേ. 250 ഓളം ക്യാമ്പുകളിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. ചങ്ങനാശേരി, ചെങ്ങന്നൂര്‍, തിരുവല്ല, കറുകച്ചാല്‍, മല്ലപ്പള്ളി, മാവേലിക്കര, കോട്ടയം എന്നിവിടങ്ങളില്‍ ചിതറി കിടന്നവരെ പായിപ്പാട് കേന്ദ്രീകരിച്ച് താമസം ഒരുക്കിയതിന്റെ പിന്നിലും ദുരൂഹതയുണ്ട്. ലോക്ഡൗണ്‍ പ്രഖ്യാപിക്കും മുന്‍പ് കുറേ പേര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിയിരുന്നു. ശേഷിച്ചവര്‍ക്ക് ആഗ്രഹിക്കും വിധം ഭക്ഷണം നല്‍കാന്‍ അധികൃതര്‍ ശ്രദ്ധിച്ചില്ലെന്ന് വേണം കരുതാന്‍. കോവിഡ്-19 ന്റെ സാഹചര്യത്തില്‍ താമസ സ്ഥലം വിട്ടുപോകരുതെന്ന് കര്‍ശന നിര്‍ദ്ദേശം നിലവിലുള്ള സാഹചര്യത്തില്‍ ആയിരക്കണക്കിനാളുകളെ റോഡിലിറക്കിവിട്ടവര്‍ ആരായാലും അവര്‍ രാജ്യദ്രോഹികളാണ്. അവരെ കണ്ടെത്തി കൂട്ടിലടയ്‌ക്കാന്‍ വൈകിക്കൂടാ.

Tags: covidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

ജന്ദർമന്ദറിൽ കലാപം നടത്തുന്ന പാറ്റകൾക്ക് കുരുക്ക് മുറുകുന്നു : എൻ എസ് എ ചുമത്താൻ പൊലീസിന് അനുമതി ; ഒരു വർഷം ജാമ്യം പോലുമില്ലാതെ അകത്താകും

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.