Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൗരത്വ നിയമത്തിനെതിരേ പ്രമേയം പാസാക്കിയ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഇപ്പോള്‍ മതം മാത്രം പറയുന്നു; അഫ്ഗാനിലെ സിഖ് കുടുംബങ്ങളെ രക്ഷിക്കണമെന്ന്

പൗരത്വ നിയമ ഭേദഗതയില്‍ ഇതര രാജ്യങ്ങളിലെ ചില മതക്കാരെ സംരക്ഷിക്കും എന്ന് ഭാരത സര്‍ക്കാര്‍ പറഞ്ഞതിനെ നഖശിഖാന്തം എതിര്‍ത്ത കോണ്‍ഗ്രസ് മുഖ്യമന്ത്രി ഇപ്പോള്‍ എന്തിനാണ് സിഖുകാര്‍ എന്ന മതം മാത്രം പറയുന്നതെന്നാണ് ചോദ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2020, 03:31 pm IST
in India

ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതിയില്‍ മതം പറഞ്ഞു പൗരത്വം നല്‍കുന്നെന്ന് ആരോപിച്ച് നിയമസഭയില്‍ പ്രമേയം പാസാക്കിയ കോണ്‍ഗ്രസ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന് തന്റെ നിലപാട് തന്നെ തിരിച്ചടിക്കുന്നു. കൊറോണ രോഗ വ്യാപനത്തെ തുടര്‍ന്ന് അഫ്ഗാനിലുള്ള സിഖ് കുടുംബങ്ങള്‍ക്ക് ഇന്ത്യയിലേക്ക് വരണമെന്നും അവരെ രക്ഷപെടുത്താന്‍ എങ്ങനെ എങ്കിലും വിമാനം അയക്കണമെന്നുമാണ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറോട് അമരീന്ദര്‍ സിങ്ങിന്റെ അഭ്യര്‍ഥന. ഈ പ്രതിസന്ധി കാലഘട്ടത്തില്‍ അവരെ സഹായിക്കേണ്ടത് രാജ്യത്തിന്റെ കടമയാണെന്നും അമരീന്ദര്‍ ട്വീറ്റ് ചെയ്തു. എന്നാല്‍, അഫ്ഗാനില്‍ യാത്ര പോയ സിഖുകാരാണോ അതോ അവിടെ വസിക്കുന്ന സിഖുകാരാണോ എന്നു അമരീന്ദര്‍ സിങ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, അമരീന്ദറിന്റെ ട്വീറ്റ് പുറത്തുവന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പലതരം ചോദ്യങ്ങളാണ് ഉയരുന്നത്. പൗരത്വ നിയമ ഭേദഗതയില്‍ ഇതര രാജ്യങ്ങളിലെ ചില മതക്കാരെ സംരക്ഷിക്കും എന്ന് ഭാരത സര്‍ക്കാര്‍ പറഞ്ഞതിനെ നഖശിഖാന്തം എതിര്‍ത്ത കോണ്‍ഗ്രസ് മുഖ്യമന്ത്രി ഇപ്പോള്‍ എന്തിനാണ് സിഖുകാര്‍ എന്ന്  മതം മാത്രം പറയുന്നതെന്നാണ് ചോദ്യം. പഞ്ചാബ് സ്വദേശികളായ മറ്റു മതക്കാരെ രക്ഷിക്കണ്ട എന്നാണോ മുഖ്യമന്ത്രി ഉദ്ദേശിക്കുന്നത് എന്നു ചിലര്‍. സംസ്ഥാനത്തെ മുഖ്യമന്ത്രി പറയേണ്ടിയിരുന്നത് പഞ്ചാബ് സ്വദേശികളെ രക്ഷിക്കണം എന്നാണെന്നും സിഖ് മതക്കാരെ മാത്രം രക്ഷിക്കണം എന്നായിരുന്നില്ല എന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ഭേഗദഗതി  നിയമപ്രകാരം, 2014 ഡിസംബര്‍ 31 ന് മുമ്പ് ഇന്ത്യയിലെത്തിയ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിം മതവിഭാഗത്തില്‍പ്പെടാത്തവര്‍ക്ക് (ഹിന്ദു, സിഖ്, ബുദ്ധ,ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ) ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നാണ്.  മാനുഷികമായ എല്ലാ അളവുകോലുകളില്‍ നിന്നും അകന്നു നില്‍ക്കുന്ന വിവേചനം അന്തര്‍ലീനമായിരിക്കുന്നതാണ് പൗരത്വഭേദഗതി നിയമത്തിന്റെ പ്രത്യയശാസ്ത്രമെന്നായിരുന്നു മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ പാസാക്കിയ പ്രമേയത്തില്‍ പറഞ്ഞത്.  ഇത് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ശിലയായ മതേതര സ്വത്വത്തെ തന്നെ ഇല്ലാതാക്കുന്നതാണെന്നും അതിനാല്‍ തന്നെ, മതം അടിസ്ഥാനമാക്കി പൗരത്വം നല്‍കുക എന്ന വിവേചനം സൃഷ്ടിക്കുന്ന  ഈ ഭേഗഗതി നിയമം റദ്ദ് ചെയ്യണമെന്നും പ്രമേയത്തിലൂടെ പഞ്ചാബ് നിയമസഭ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ പഞ്ചാബ് മുഖ്യമന്ത്രിയാണ് ഇപ്പോള്‍ മതം മാത്രം പറഞ്ഞു ആള്‍ക്കാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നത്.

Tags: punjab
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

News

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

India

ആം ആദ്മിയിലെ 60ലധികം എംഎൽഎമാരുടെ പിന്തുണ, പഞ്ചാബ് എൻഡിഎ ഭരണത്തിലേക്കെന്ന് ബിജെപിയിൽ ചേർന്ന എംപിമാർ

India

പഞ്ചാബിനെ രക്ഷിക്കാന്‍ ബിജെപിക്കേ കഴിയൂ: ഫൂല്‍ക്ക

India

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

പുതിയ വാര്‍ത്തകള്‍

വേനല്‍ മഴ: സംസ്ഥാനത്ത് ഇതുവരെ 44 ശതമാനം കുറവ്

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ശിവന്‍കുട്ടി താക്കോല്‍ തപ്പി നടക്കട്ടെ

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.