Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘വൃന്ദാവനത്തിലെ തുളസി’

എല്ലാംകൊണ്ടും ഭാരതത്തിന്റെ ഇതിഹാസ സംഗീതജ്ഞയായിരുന്നു അവര്‍. അമ്മയായ ഷണ്മുഖ വടിവില്‍ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. ശേഷം മധുരൈ ശ്രീനിവാസ അയ്യങ്കാര്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യങ്കാര്‍ തുടങ്ങിയവരുടെ കീഴിലും സംഗീതം അഭ്യസിച്ചു. കര്‍ണാടക സംഗീതത്തിന് പുറമേ ഹിന്ദുസ്ഥാനിയിലും പ്രാവീണ്യം നേടിയിരുന്നു. പതിമൂന്നാം വയസ്സില്‍ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു.

ലക്ഷ്മി എസ്. മേനോന്‍byലക്ഷ്മി എസ്. മേനോന്‍
Mar 25, 2020, 03:00 am IST
inSamskriti

വെങ്കിടേശ സുപ്രഭാതത്തിലൂടെ, ഭാരതീയരുടെ മനസ്സു കീഴടക്കിയ  സംഗീതജ്ഞയാണ് എം.എസ് സുബ്ബുലക്ഷ്മി. 1916 സെപ്റ്റംബര്‍ 16ന്  മധുരയിലെ ഹനുമന്തരായന്‍ തെരുവില്‍ സുബ്ബുലക്ഷ്മി ജനിച്ചു. മധുരൈ ഷണ്മുഖ വടിവ് സുബ്ബുലക്ഷ്മി എന്നാണ് മുഴുവന്‍ പേര്. അസാധ്യമായ സംഗീത പ്രാവീണ്യം കൊണ്ട് സംഗീതത്തിന്റെ  അത്യുന്നത ശ്രേണിയില്‍ എത്തിയ കലാകാരിയാണ് സുബ്ബുലക്ഷ്മി. അമ്മ വീണാവാദന രംഗത്തും മുത്തശ്ശി വയലിന്‍ വാദനത്തിലും പ്രശസ്തരായിരുന്നു.  

‘ഭാരതത്തിലെ സാംസ്‌കാരിക മൂല്യങ്ങളുടെ കലവറ’ എന്നാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി സുബ്ബുലക്ഷ്മിയെ വിശേഷിപ്പിച്ചത്. ‘വൃന്ദാവനത്തിലെ തുളസി’ എന്ന്  മഹാത്മാഗാന്ധി വിശേഷിപ്പിച്ചു. ‘സംഗീതത്തിന്റെ  ഈ രാജ്ഞിയുടെ മുന്‍പില്‍ പ്രധാനമന്ത്രിയായ ഞാന്‍ ആരുമല്ല’ എന്ന് ജവഹര്‍ലാല്‍ നെഹ്‌റുവും സുബ്ബുലക്ഷ്മിയെ വിശേഷിപ്പിച്ചു. 1954 ല്‍  പത്മഭൂഷണും 1975 ല്‍ പത്മവിഭൂഷണും 1998 ല്‍ രാഷ്‌ട്രത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്‌നവും നല്‍കി രാഷ്‌ട്രം അവരെ ആദരിച്ചു. 1968 ല്‍ സംഗീത കലാനിധി ബഹുമതിയും ലഭിച്ചു. ഐക്യരാഷ്‌ട്ര പൊതുസഭയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് കീര്‍ത്തനങ്ങള്‍ ആലപിച്ചു. സംഗീതത്തിലൂടെയുള്ള  പൊതുജനസേവനത്തിന് റാമോണ്‍ മാഗ്‌സസെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.  

എല്ലാംകൊണ്ടും ഭാരതത്തിന്റെ ഇതിഹാസ സംഗീതജ്ഞയായിരുന്നു അവര്‍. അമ്മയായ ഷണ്മുഖ വടിവില്‍ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. ശേഷം മധുരൈ ശ്രീനിവാസ അയ്യങ്കാര്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യങ്കാര്‍ തുടങ്ങിയവരുടെ കീഴിലും സംഗീതം അഭ്യസിച്ചു. കര്‍ണാടക സംഗീതത്തിന്  പുറമേ ഹിന്ദുസ്ഥാനിയിലും  പ്രാവീണ്യം നേടിയിരുന്നു. പതിമൂന്നാം വയസ്സില്‍ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു.  

സംഗീത നിര്‍ഭരമായ അന്തരീക്ഷത്തിലാണ് അവര്‍ വളര്‍ന്നത്. സുബ്രഹ്മണ്യയ്യര്‍ ആയിരുന്നു പിതാവ്. ഭജന സംഗീതത്തില്‍ അദ്ദേഹം അതീവ തല്‍പരനായിരുന്നു. പിതാവിനൊപ്പം ഭജനകളില്‍ പങ്കെടുക്കുക എന്നത് അവര്‍ക്ക് ഏറ്റവുംപ്രിയങ്കരമായിരുന്നു.  

അമ്മയുടെ കൂടെ വീണ കച്ചേരികള്‍ക്കിടയില്‍  പാടുക പതിവായിരുന്നു. 1930 ല്‍ കുടുംബസഹിതം ചെന്നൈയിലേക്ക് താമസം മാറി. അവിടെ വച്ച് ആനന്ദ് വികടന്‍ എന്ന തമിഴ് വാരികയില്‍ ജോലിചെയ്തിരുന്ന  സദാശിവയുമായി പരിചയപ്പെട്ടു. 1940ല്‍ സുബ്ബുലക്ഷ്മിയും സദാശിവയും വിവാഹിതരായി. ഭര്‍ത്താവിന്റെ  പിന്തുണയും, കഠിനാധ്വാനവും സുബ്ബുലക്ഷ്മിയെ ലക്ഷക്കണക്കിന് ആരാധകരുള്ള ഗായികയായി മാറ്റി. ഭാരതം മുഴുവന്‍ അറിയപ്പെട്ടു.  

വശ്യസൗന്ദര്യത്തിന് ഉടമയായിരുന്ന അവര്‍ സിനിമകളില്‍ അഭിനയിക്കുകയും പാടുകയുംചെയ്തു. ഗായകനായിരുന്ന ജി. എന്‍. ബാലസുബ്രഹ്മണ്യത്തോടൊപ്പം 1940 ല്‍, അഭിനയിച്ച ശകുന്തള എന്ന ചിത്രത്തില്‍ ‘മനമോഹന’ എന്ന യുഗ്മഗാനം പാടി ശ്രദ്ധേയയായി. ഭക്തമീര, സാവിത്രി തുടങ്ങിയ ചിത്രങ്ങളിലും അവര്‍ അഭിനയിച്ചു. വീണ വാദനത്തിലും പ്രശസ്ത ആയിരുന്നു സുബ്ബുലക്ഷ്മി.  

പാപനാശം ശിവന്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍, ജി. എന്‍ ബാലസുബ്രഹ്മണ്യം, കെ. എസ.് നാരായണ സ്വാമി തുടങ്ങിയ പ്രഗത്ഭരായ സംഗീതജ്ഞരില്‍ നിന്നെല്ലാം അവര്‍ സംഗീതം ഹൃദിസ്ഥമാക്കി. ഹിന്ദുസ്ഥാനി സംഗീത രൂപങ്ങളായ തുമ്രി, ഭജന്‍, കജരി തുടങ്ങിയവയിലും അവഗാഹം നേടി.  

വിഷ്ണു സഹസ്രനാമവും വെങ്കിടേശ്വര സുപ്രഭാതവും ഭജഗോവിന്ദവും പാടി ഉത്തര, ദക്ഷിണേന്ത്യന്‍ ഭക്തജനങ്ങളുടെ മനംകവര്‍ന്ന വിഖ്യാത ഗായിക 2004 ഡിസംബര്‍ 11ന് ഇഹലോകവാസം വെടിഞ്ഞു.

(നാളെ: ഗാനകോകില

പി. ലീല

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

Kerala

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

Travel

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

Kerala

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

Kerala

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.