Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനുഷ്ഠാനങ്ങളിലെ സംഗീതം

തെയ്യങ്ങള്‍ക്കും അവയോടനുബന്ധിച്ച് തലേന്നാള്‍ കെട്ടിയാടുന്ന തോറ്റം, വെള്ളാട്ടം എന്നിവയ്‌ക്കും പാടുന്ന അനുഷ്ഠാനപ്പാട്ടുകളാണ് തോറ്റം പാട്ടുകള്‍. തോറ്റം എന്നപദത്തിന് സ്‌തോത്രം എന്ന് അര്‍ത്ഥം. ഉത്സവത്തോടനുബന്ധിച്ച് തെക്കന്‍ കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളില്‍ നടത്തിവരുന്ന ഒരു ആചാരമാണ് തോറ്റംപാട്ട്.

ലക്ഷ്മി എസ്. മേനോന്‍ by ലക്ഷ്മി എസ്. മേനോന്‍
Mar 24, 2020, 06:00 am IST
in Samskriti

തോറ്റംപാട്ട്

തെയ്യങ്ങള്‍ക്കും അവയോടനുബന്ധിച്ച് തലേന്നാള്‍ കെട്ടിയാടുന്ന തോറ്റം, വെള്ളാട്ടം എന്നിവയ്‌ക്കും പാടുന്ന അനുഷ്ഠാനപ്പാട്ടുകളാണ് തോറ്റം പാട്ടുകള്‍. തോറ്റം എന്നപദത്തിന് സ്‌തോത്രം എന്ന് അര്‍ത്ഥം. ഉത്സവത്തോടനുബന്ധിച്ച് തെക്കന്‍ കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളില്‍ നടത്തിവരുന്ന ഒരു ആചാരമാണ് തോറ്റംപാട്ട്. ക്ഷേത്രത്തിനുപുറത്ത് പ്രത്യേകംപുരകെട്ടി അതിലിരുന്നാണ്ഭദ്രകാളിപ്പാട്ട്  എന്നറിയപ്പെടുന്ന തോറ്റംപാട്ട് പാടുന്നത്. ഭദ്രകാളി സ്തുതിയാണ് തോറ്റംപാട്ടായി അവതരിപ്പിക്കുന്നത്. ഭദ്രകാളിയെ ശ്രീകോവിലില്‍ നിന്ന് എഴുന്നള്ളിച്ച് തോറ്റംപാട്ടു  പാടുന്ന പുരയില്‍ കുടിയിരുത്തുന്നു. തുടര്‍ന്ന് ഭദ്രകാളിയുടെ അവതാരകഥ ആദ്യം മുതല്‍ അവസാനം വരെ പാടുന്നു.

എഴുതി പഠിക്കാന്‍ പാടില്ലാത്ത വായ്‌മൊഴിയായിട്ടാണ് തോറ്റംപാട്ടുകള്‍  പാടിവരുന്നത്. വാദ്യമേളങ്ങള്‍, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ കൈതാളം തട്ടിയാണ് ഭദ്രകാളിയെ ശ്രീകോവിലില്‍ നിന്ന് ആനയിക്കുന്നത്.

ഉത്സവത്തിന്റെ രണ്ടാം ദിവസം ദേവിയുടെ വിവാഹ ഒരുക്കങ്ങളും,  മൂന്നാം ദിവസം ദേവിയുടെ വിവാഹനാള്‍, ‘മാലപ്പുറം’ എന്നറിയപ്പെടുന്ന പാട്ടും, ആറാം ദിവസം കോവല വധവും,  ഏഴാം ദിവസം, കോവലന്റെ മരണവാര്‍ത്തയറിഞ്ഞ ദേവി കൈലാസത്തിലെത്തി പരമശിവനില്‍ നിന്നു വരം വാങ്ങി കോവലനെ ജീവിപ്പിക്കുന്നതുമാണ് പാടുന്നത്. ഭര്‍ത്താവിനെ ചതിച്ചു കൊന്നതില്‍ കാരണഭൂതരായവരെ വധിക്കുന്ന ഭാഗമാണ് പിന്നെയുള്ള രണ്ടു ദിവസങ്ങളില്‍ പാടുന്നത്. പത്താംദിവസം പൊലിപ്പാട്ട് പാടി കാപ്പഴിക്കും. ഇതോടെ ഉത്സവം അവസാനിക്കും.

മുടിയേറ്റ്

ഉത്തര കേരളത്തിലെ ഭദ്രകാളിക്കാവുകളില്‍ നടത്തിവരാറുള്ള ഒരു അനുഷ്ഠാനകലയാണിത്. ‘മുടിയെടുപ്പ്’എന്നും ഇത് അറിയപ്പെടുന്നു. അമ്പലവാസികളായ മാരാര്‍, കുറുപ്പ് വിഭാഗങ്ങളില്‍പെട്ടവരാണ് മുടിയേറ്റ് അവതരിപ്പിക്കുന്നത്. ഭദ്രകാളി, ദാരികന്‍, നാരദന്‍, ശിവന്‍ ദാനവേന്ദ്രന്‍, കോയിച്ചാടര്‍, കൂളി എന്നീ കഥാപാത്രങ്ങളെയാണ് മുടിയേറ്റില്‍ അവതരിപ്പിക്കുന്നത്. എങ്കിലും പ്രധാനമായും കാളീ -ദാരികവധമാണ് ഇതിലെ മുഖ്യപ്രതിപാദ്യം.  

നിലവിളക്കു കത്തിച്ചുവച്ച് അതിനു മുന്‍പില്‍ നെല്ലും നാളികേരവും വച്ച് ഭഗവതിക്കളം വരച്ച് അതിന്റെ മുന്‍പിലിരുന്ന്  ‘കുരുംബ’ ദേവിയെ ഭജിച്ചുകൊണ്ടാണ് മുടിയേറ്റ് നടത്തുന്നത്. കളംപാട്ട് പാടുന്ന ഈണത്തിനനുസരിച്ച് മുടിയേറ്റ് നടത്തുന്നു. രാത്രിയിലാണ് ഇത് നടത്തുന്നത്. കാളിയുടെ ഭീകരമുഖം, ജടാഭാരം എന്നിവ മരം കൊണ്ടോ ലോഹം കൊണ്ടോ ഉണ്ടാക്കുന്നതാണ് ‘മുടി.’  ആ തിരുമുടി തലയിലണിഞ്ഞാണ് കാളിആടുന്നത്.  

കളംപാട്ട്, തിരിയുഴിച്ചില്‍, പ്രതിഷ്ഠ, പൂജ, താലപ്പൊലി,  കളംമായ്‌ക്കല്‍ തുടങ്ങിയ ചടങ്ങുകളോടെയാണ് മുടിയേറ്റ് ആരംഭിക്കുന്നത്.  കാളീസേവയുടെ ഭാഗമായി നടത്തുന്ന അനുഷ്ഠാനമാണ് മുടിയേറ്റ്. അരങ്ങുകേളി, അരങ്ങുവാഴ്‌ത്തല്‍കാളീ- ദാരികപുറപ്പാട്, യുദ്ധം ഇവയെല്ലാം മുടിയേറ്റിലുണ്ട്. ചെണ്ട, ഇലത്താളം വീക്കന്‍ചെണ്ട, ചേങ്ങില തുടങ്ങിയ സംഗീതോപകരണങ്ങളാണ് മുടിയേറ്റിന് ഉപയോഗിക്കുന്നത്. അലങ്കരിച്ച പന്തലില്‍ പഞ്ചവര്‍ണ്ണപ്പൊടികള്‍ കൊണ്ട് ഭദ്രകാളിയുടെ കളംവരക്കും. ദാരികന്റെ ശിരസ്സറുത്ത് തൂക്കിപ്പിടിച്ച് താളത്തിന്റെ പുറത്തേറിവരുന്ന കാളിയുടെ രൂപമാണ് കളത്തിന്. കളംപൂജയും, കളംപാട്ടും, താലപ്പൊലിയും കഴിഞ്ഞാല്‍ തിരിയുഴിച്ചില്‍.  അതുകഴിഞ്ഞു കളം മായ്‌ക്കും. പിന്നീടാണ് മുുടിയേത്തിന്റെ ആരംഭം. മുഖത്തു തേപ്പും, ഉടുത്തുകെട്ടും, കിരീടവും മുടിയേറ്റിലെ വേഷങ്ങളുടെ പ്രത്യേകതയാണ്. വസൂരിക്കല എന്ന സങ്കല്പത്തോടെ കാളിക്ക് മുഖത്ത് അരിമാവും ചുണ്ണാമ്പും ചേര്‍ത്ത ചുട്ടികുത്തും, കുരുത്തോല കൊണ്ടു അലങ്കരിച്ച ഭാരമേറിയ മുടിയും ഉണ്ടായിരിക്കും. ദാരികവേഷത്തിനും ചുട്ടികുത്ത് ഉണ്ട് .തലയില്‍ ചെറിയ കുരുത്തോല മുടിയാണ് ദാരികന്. ശിവനും നാരദനും ആദ്യംരംഗത്തു വന്നാല്‍ പിന്നെ ദാരികന്റെ പുറപ്പാട്. തുടര്‍ന്നു കാളിയും കൂളിയും പുറപ്പെടും. കാളിയും ദാരികനും പോരിന്വിളിക്കും. തുടര്‍ന്ന് കോയിച്ചാടര്‍ പ്രവേശിക്കും.  

പിന്നെ കാളി-ദാരികയുദ്ധം. ദാരികന്റെ തലയെടുത്തു കാളിരംഗത്തു വരുന്നതാണ് അവസാനഭാഗം. ശിവസ്തുതി  പാടിയാണ് മുടിയേറ്റ് അവസാനിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

World

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

പുതിയ വാര്‍ത്തകള്‍

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.