Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുഎസ്-താലിബാന്‍ കരാര്‍; സൈനികര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സമയമായെന്ന് ട്രംപ്

കരാറിനായി പ്രയത്‌നിച്ച വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയ്‌ക്കും പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറിനും ട്രംപ് നന്ദി രേഖപ്പെടുത്തി. ഭീകരത അവസാനിപ്പിക്കാന്‍ ജീവന്‍ ബലി നല്‍കിയ അമേരിക്കയിലെ ഓരോ പൗരനും ഈ സുപ്രധാന കരാറില്‍ പങ്കാളിയാണെന്നും ട്രംപ് പറഞ്ഞു. രണ്ടായിരത്തിലധികം അമേരിക്കന്‍ സൈനികര്‍ക്കാണ് യുഎസ്-താലിബാന്‍ യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. പന്ത്രണ്ടായിരത്തോളം യുഎസ് സൈനികര്‍ നിലവില്‍ അഫ്ഗാനിസ്ഥാനിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2020, 10:30 am IST
in World

വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ യുഎസ്-താലിബാന്‍ സമാധാന കരാറായതോടെ തങ്ങളുടെ സൈനികര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നാട്ടിലേക്ക് മടങ്ങാന്‍ സമയമായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കരാറായതിനു ശേഷം ട്രംപിന്റെ ആദ്യ പ്രതികരണം.  

പതിനാല് മാസം കൊണ്ട് അഫ്ഗാനിസ്ഥാനിലെ സൈനികരെയെല്ലാം അമേരിക്ക പിന്‍വലിക്കുമെന്നാണ് കരാറിലെ പ്രധാന വാഗ്ദാനം. വൈറ്റ്ഹൗസില്‍ നടത്തിയ പ്രതികരണത്തില്‍ ട്രംപ് ഇക്കാര്യം സ്ഥിരീകരിച്ചു. രണ്ട് മാസത്തിനുള്ളില്‍ അയ്യായിരം അമേരിക്കന്‍ സൈനികരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് നാട്ടിലെത്തിക്കും. പതിയെ അമേരിക്കയുടെ സൈനികരെല്ലാം അവിടെനിന്ന് പിന്‍വാങ്ങും. ഭാവിയില്‍ താലിബാന്‍ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുമെന്ന സൂചനയും ട്രംപ് നല്‍കി.  

കരാറിനായി പ്രയത്‌നിച്ച വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയ്‌ക്കും പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറിനും ട്രംപ് നന്ദി രേഖപ്പെടുത്തി. ഭീകരത അവസാനിപ്പിക്കാന്‍ ജീവന്‍ ബലി നല്‍കിയ അമേരിക്കയിലെ ഓരോ പൗരനും ഈ സുപ്രധാന കരാറില്‍ പങ്കാളിയാണെന്നും ട്രംപ് പറഞ്ഞു. രണ്ടായിരത്തിലധികം അമേരിക്കന്‍ സൈനികര്‍ക്കാണ് യുഎസ്-താലിബാന്‍ യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. പന്ത്രണ്ടായിരത്തോളം യുഎസ് സൈനികര്‍ നിലവില്‍ അഫ്ഗാനിസ്ഥാനിലുണ്ട്.  

വര്‍ഷങ്ങളായി അമേരിക്കയുമായി കരാറിലെത്താനുള്ള ശ്രമത്തിലായിരുന്നു താലിബാന്‍. ഇരു കൂട്ടര്‍ക്കും യുദ്ധം മടുത്തു. അഫ്ഗാനിസ്ഥാനില്‍ ഭീകരരെ വധിക്കുകയായിരുന്നു യുഎസ് സൈനികരുടെ ജോലി. വര്‍ഷങ്ങളായി ഇത് ചെയ്തു പോന്നു. മറ്റു രാജ്യങ്ങള്‍ക്ക് ഇനി ഈ ജോലി ഏറ്റെടുക്കാം. താലിബാനെ പ്രതിരോധിക്കാന്‍ മറ്റു രാജ്യങ്ങള്‍ മുന്നിട്ടിറങ്ങട്ടെയെന്നും അദ്ദേഹം പറഞ്ഞു.  

കരാറില്‍ ലംഘനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഉണ്ടായാല്‍ ഇതുവരെ കാണാത്ത സൈനിക നീക്കമാകും അമേരിക്ക നടത്തുക. അമേരിക്കയുടെ പ്രത്യേക ദൂതന്‍ സല്‍മയി ഖാലില്‍സാദും താലിബാന്‍ നേതാവ് മുല്ല അബ്ദുള്‍ ഖാനി ബര്‍ദാറും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവച്ചത്. ചരിത്ര കരാറിന് സാക്ഷിയായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുമുണ്ടായിരുന്നു. യുഎസ്-താലിബാന്‍ കരാറില്‍ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ ഇടപെട്ടിരുന്നില്ല. എന്നാല്‍ പുതിയ പശ്ചാത്തലത്തില്‍ താലിബാനുമായി ചര്‍ച്ചയ്‌ക്ക് തയാറാണെന്ന് അഫ്ഗാനിസ്ഥാന്‍ പ്രതികരിച്ചു. യുഎസില്‍ ജയിലിലുള്ള അയ്യായിരം താലിബാന്‍കാരെയും ആയിരം അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും മോചിപ്പിക്കാനും കരാറില്‍ വ്യവസ്ഥയുണ്ട്.  

അഫ്ഗാനിസ്ഥാനില്‍ സമാധാനത്തിന്റെ പ്രധാന ചുവടുവയ്‌പ്പാണിതെന്ന് യുഎന്‍ സെക്രട്ടറി ജെനറല്‍ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. അഫ്ഗാന്‍ ജനതയെ ഭീകരതയില്‍ നിന്ന് മോചിപ്പിക്കാനുള്ള ആദ്യ ശ്രമമായി ഇതിനെ കാണാമെന്നും അഫ്ഗാനൊപ്പം സുഹൃത്തുക്കളായി എന്നും നിലകൊള്ളുമെന്നും യുകെ പ്രതിരോധ സെക്രട്ടറി വെന്‍ വാലെസ് പറഞ്ഞു. നേരത്തെ ഒമ്പത് തവണ കരാറിലെത്താന്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ നീണ്ടുപോയി. കരാറിലെത്തുന്നതിന് ഒരാഴ്ച മുമ്പ് അക്രമങ്ങളുടെ വ്യാപ്തി കുറയ്‌ക്കുമെന്ന് താലിബാന്‍ പ്രസ്താവന നടത്തിയിരുന്നു. ഇതാണ് ചരിത്ര നീക്കത്തിലേക്ക് വഴി തുറന്നത്. എന്നാല്‍ താലിബാന്റെ പ്രസ്താവന ഇറങ്ങിക്കഴിഞ്ഞും ഇരുപത്തിരണ്ട് അഫ്ഗാന്‍ സൈനികരും പതിനാല് പൗരന്മാരും താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

നമ്മുടെ കുഞ്ഞുങ്ങള്‍ ഈ വലയില്‍ വീഴരുത്

Kerala

14 വര്‍ഷമായി ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ്, സെലിബ്രിറ്റികളെ പങ്കെടുപ്പിച്ച് ഷോകള്‍: മോഡലിങ്ങിന്റെ മറവില്‍ സെക്‌സ് റാക്കറ്റ്, നിയന്ത്രിച്ചത് ബിലാല്‍

Kerala

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്‌ക്ക്; പുനര്‍മൂല്യനിര്‍ണയത്തിന് ഇന്ന് 4 മണിവരെ അപേക്ഷിക്കാം

Kerala

മോദി ഇഫക്ട്: പ്രതിരോധ ഉത്പന്ന കയറ്റുമതി: ഭാരതം വന്‍ കുതിപ്പിലേക്ക്

Kerala

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ ‘രണ്ടുവർഷക്കാർക്ക്’ ഇനിമുതൽ പെൻഷനില്ല

പുതിയ വാര്‍ത്തകള്‍

ആറ് കൊല്ലത്തിനിടെ അജ്ഞാതര്‍ തീര്‍ത്തത് 30 ലേറെ ഭീകരരെ

കിഫ്ബിയില്‍ മാറ്റം വരുത്താന്‍ ആലോചന; ബജറ്റില്‍ നിന്ന് വേര്‍പെടുത്തിയേക്കും

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം: 23, 24 തീയതികളില്‍ ചാലക്കുടിയില്‍

പ്രൊഫ. ദീപ. ജി. നായര്‍, ഡോ. എം.ജി. ശ്രീകുമാര്‍

ഫൈബര്‍ മാലിന്യ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മാണ ബ്ലോക്കുകള്‍; കുസാറ്റ് ഗവേഷകര്‍ക്ക് പേറ്റന്റ്

തമിഴ്നാടും കേരളവും അവകാശം ഉയര്‍ത്തുന്ന മംഗളാദേവി ക്ഷേത്രവും ചിത്ര പൗര്‍ണമി ഉത്സവവും

വന്ദേമാതരം സ്വാതന്ത്ര്യസമരത്തിന്റെ പ്രേരണാമന്ത്രം; വിവാദമാക്കുന്നവര്‍ നടത്തുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനം

”…നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ? വിശ്രമിക്കൂ പ്രിയ സഖാവേ…”; പിണറായി വിജയനെതിരെ സിപിഎം സഹയാത്രികരും രംഗത്ത്

ആരാണ് ദ്വാരപാലകര്‍? ഒരു ക്ഷേത്രത്തില്‍ ദ്വാരപാലകര്‍ക്കുള്ള പ്രാധാന്യം എന്താണ്?

തുറമുഖ മേഖലയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി ഭാരതം; പുതിയ സാമ്പത്തിക വര്‍ഷം 51,383 കോടിയുടെ നിക്ഷേപം

കേരള നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്; ബി.ബി. ഗോപകുമാര്‍ ബിജെപി സ്ഥാ​നാ​ർ​ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.