Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

രക്തത്തിന്‍ രക്തം

പിണറായിയുടെ പൂച്ചാണ്ടി പോലീസിന് അറിയുമോ രത്തന്‍ ലാലിനെ? ഗഫൂര്‍ കാ ദോസ്തുമാരുടെ ഫ്രീഡം പരേഡിന് അകമ്പടി സേവിക്കുന്ന നട്ടെല്ലില്ലാത്ത ജനുസ്സുകള്‍ക്ക് ആ പേര് അറിയാന്‍ സാധ്യത കുറവാണ്. ഇട്ടിരിക്കുന്ന കാക്കിക്കുപ്പായത്തിനടിയില്‍ ചെങ്കൊടികൊണ്ട് കോണകം ചുറ്റിയ കേരളത്തിലെ ഒരു വിഭാഗം പോലീസുകാരിപ്പോള്‍ അട്ടപ്പാടിയിലെ ഒരു പാവം ചെറുപ്പക്കാരനെ കയ്യോടെ പിടികൂടി രാജ്യത്താകമാനം ക്രമസമാധാനം ഉറപ്പാക്കിയതിന്റെ ആഘോഷത്തിലാണല്ലോ. അത്തരക്കാര്‍ക്ക് രത്തന്‍ലാല്‍ അഭിമാനമാകാനിടയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2020, 10:17 pm IST
inMain Article

പിണറായിയുടെ പൂച്ചാണ്ടി പോലീസിന് അറിയുമോ രത്തന്‍ ലാലിനെ? ഗഫൂര്‍ കാ ദോസ്തുമാരുടെ ഫ്രീഡം പരേഡിന് അകമ്പടി സേവിക്കുന്ന നട്ടെല്ലില്ലാത്ത ജനുസ്സുകള്‍ക്ക് ആ പേര് അറിയാന്‍ സാധ്യത കുറവാണ്. ഇട്ടിരിക്കുന്ന കാക്കിക്കുപ്പായത്തിനടിയില്‍ ചെങ്കൊടികൊണ്ട് കോണകം ചുറ്റിയ കേരളത്തിലെ ഒരു വിഭാഗം പോലീസുകാരിപ്പോള്‍ അട്ടപ്പാടിയിലെ ഒരു പാവം ചെറുപ്പക്കാരനെ കയ്യോടെ പിടികൂടി രാജ്യത്താകമാനം ക്രമസമാധാനം ഉറപ്പാക്കിയതിന്റെ ആഘോഷത്തിലാണല്ലോ. അത്തരക്കാര്‍ക്ക് രത്തന്‍ലാല്‍ അഭിമാനമാകാനിടയില്ല.

ഭീകരരെ പാവാടത്തുമ്പിലൊളിപ്പിച്ച് പോലീസിനെതിരെ കൈവിരല്‍ ചൂണ്ടി നില്‍ക്കുന്ന മുഖംമൂടികള്‍ക്ക് വിപ്ലവകാരിപ്പട്ടം ചാര്‍ത്തിക്കൊടുത്ത മലയാള മാധ്യമങ്ങള്‍ രത്തന്‍ലാലിനെ കാണില്ല. അവര്‍ക്ക് തോക്കിന് നേരെ ചൂണ്ടിപ്പിടിച്ച അയാളുടെ ലാത്തി അലര്‍ജിയാണ്.  മതേതരവാദികളെ അടിച്ചമര്‍ത്താന്‍ മോദി അയച്ച ഭീകരന്മാരിലൊരാളാണ് അയാളെന്നാണ് തീവ്രവാദികളുടെ എച്ചില്‍ കാശ് വാങ്ങി മൃഷ്ടാന്നം തട്ടുന്ന ‘മതേതര’ മാധ്യമപ്പടയുടെ  വിലാപം.  

നാല്‍പത്തിരണ്ടുകാരനായ രത്തന്‍ ലാല്‍ എന്തിനാണ് കൊല്ലപ്പെട്ടതെന്ന് ചോദിക്കാനുള്ള ധാര്‍മ്മികത എങ്കിലും, എന്തിലും ഏതിലും മോദിവിരുദ്ധത കൊണ്ടാടുന്ന പേരുകേട്ട കേരളത്തിലെ മാധ്യമപ്പട കാട്ടേണ്ടതായിരുന്നു. അത് ജനങ്ങള്‍ക്കുമുന്നില്‍ എത്തിക്കേണ്ടതായിരുന്നു. ദല്‍ഹിയിലെ ഷഹീന്‍ബാഗിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്തും ഉയര്‍ന്നു ഒരു പന്തലെന്ന് കേരളം കാണാതെപോകുന്നിടത്താണ് പറഞ്ഞുകേള്‍ക്കുന്ന മതേതര കേരളവും ഭാരതത്തെ തകര്‍ക്കുമെന്ന് മുദ്രാവാക്യം മുഴക്കുന്ന ദല്‍ഹിയിലെ അക്രമിക്കൂട്ടവും ഐക്യപ്പെടുന്നത്. സ്വാഭാവികമായും അവര്‍ രത്തന്‍ലാലിന്റെ രക്തമുയര്‍ത്തുന്ന ചോദ്യങ്ങളെ ഭയപ്പെടും.

ഭയമെന്തെന്ന് അറിയാത്തവനാണ് രാജസ്ഥാന്‍കാരനായ രത്തന്‍ലാല്‍. തോക്കിന് മുന്നില്‍ നിര്‍ഭയനായി നെഞ്ചുവിരിച്ചുനില്‍ക്കാന്‍ കരുത്തുള്ളവന്‍. അഭിനന്ദ് വര്‍ധമാനായിരുന്നു രത്തന്റെ ഹീറോ. അഭിനന്ദന്റെ മീശയില്‍ ഗോകുല്‍പുരി സ്റ്റേഷന്‍ വാണവന്‍. സ്റ്റേഷന്‍ പരിധിയിലെ ലഹരി, ഗുണ്ടാ മാഫിയയുടെ തട്ടകങ്ങളില്‍ തുടര്‍ച്ചയായ റെയ്ഡുകള്‍ക്ക് നേതൃത്വം കൊടുത്തവന്‍. കല്ലേറും തീവെട്ടിക്കൊള്ളയുമായി തെരുവ് വാഴാന്‍ ഇറങ്ങിയ പാക്കിസ്ഥാന്റെ കൂലിക്കാരോട് ന്യായം പറയുകയായിരുന്നില്ല രത്തന്‍. നീതി നടപ്പാക്കുകയായിരുന്നു ലക്ഷ്യം.  

എന്താണ് ഞങ്ങളുടെ അച്ഛന്‍ ചെയ്ത തെറ്റെന്ന് രത്തന്റെ പതിമൂന്നും പതിനൊന്നും വയസ്സുള്ള പെണ്‍മക്കള്‍ ദല്‍ഹി പോലീസ് കമ്മിഷണറോട് ചോദിക്കുന്ന ചിത്രം എത്ര ദുസ്സഹമാണ്! ഹോളി ആഘോഷിക്കാന്‍ ഗ്രാമത്തിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ അച്ഛന്റെ ചേതനയറ്റ ശരീരമായി മുന്നിലെത്തിയത് കണ്ട രത്തന്റെ എട്ടുവയസ്സുകാരന്‍ മകന്റെ അമ്പരപ്പിന് ആര് ഉത്തരം നല്‍കാനാണ്! ഒരു രാജ്യത്തെയാകെ നുണയുടെ കാട്ടുതീയില്‍ കരിച്ചുകളയാനുള്ള വെറിയുമായി പ്രചാരവേല നടത്തിയവര്‍ മാന്യതയുടെ കുപ്പായവുമിട്ട് മതേതരത്വം പ്രസംഗിക്കുമ്പോഴാണ് രത്തന്‍ലാല്‍ പട്ടടയിലെരിയുന്നതെന്ന് മറന്നുപോകരുത്.

സമാധാനമായിരുന്നു രത്തന്‍ലാലിന്റെ വഴി. പിരിച്ചുയര്‍ത്തിയ വര്‍ധമാന്‍ മീശയ്‌ക്ക് താഴെ നിറഞ്ഞ ചിരിയായിരുന്നു രത്തന്റെ പ്രത്യേകത. സംഘര്‍ഷമോ കലഹമോ ആയിരുന്നില്ല അദ്ദേഹത്തിന്റെ പരിഹാരമാര്‍ഗങ്ങള്‍. എന്നിട്ടും രത്തന്‍ലാല്‍ ബലിയായി. ഒരു കുടുംബം അനാഥമായി. ധീരനായ ഒരു പോരാളി ഇല്ലാതായെന്ന് അഡീഷണല്‍ ഡിസിപി ബൃജേന്ദ്രയാദവിന്റെ സാക്ഷ്യപത്രം.  

പേര് രത്തന്‍ലാല്‍, വയസ്സ് 42. രാജസ്ഥാനിലെ സീകറില്‍ ഇടത്തരം കുടുംബത്തില്‍ ജനനം. 1998 മുതല്‍ ദല്‍ഹി പോലീസില്‍. ഇപ്പോള്‍ ഗോകുല്‍പുരി സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍. വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ കലാപം നിയന്ത്രിക്കുന്നതിനിടെ അക്രമിയുടെ വെടിയേറ്റ് വീരമൃത്യു വരിച്ചു… വിശദീകരണങ്ങള്‍ അവിടെത്തീരുന്നു. പക്ഷേ ദയാല്‍പൂരിലെ തെരുവില്‍ ചിതറിയ ചോരത്തുള്ളികള്‍ രാജ്യത്തോട് പക്ഷേ അതിലുമപ്പുറം ഏറെ പറയുന്നുണ്ട്.  

രത്തന്‍ വീണ് ദിവസമൊന്ന് പിന്നിട്ടപ്പോള്‍ കല്ലേറില്‍ കൊല്ലപ്പെട്ട ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയുടെ മൃതദേഹം ദല്‍ഹിയിലെ അഴുക്ക് ചാലില്‍ നിന്ന് കണ്ടെടുത്തു. കലാപം ശമിച്ചെന്ന് അധികാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. യഥാര്‍ത്ഥ കലാപകാരികള്‍ നുണയുടെ തൂലികയില്‍ മനുഷ്യരക്തം നിറച്ച് നുണക്കഥകള്‍ പിന്നെയും പിന്നെയും എഴുതിക്കൊണ്ടേയിരിക്കുന്നു. ചാനലുകളായും വാര്‍ത്താ അവതാരകരായും മതേതരത്വ സംരക്ഷകരായുമൊക്കെ നുണവ്യാപാരികള്‍ പിന്നെയും മരണത്തിന്റെ മണം പിടിച്ച് രാജ്യത്തിന്റെ തെരുവുകളില്‍ വെറിപൂണ്ട് നടക്കുന്നു. രത്തന്‍ലാലിന്റേത് മറക്കരുതാത്ത മുഖമാണ്. മഹാധീരത നിറഞ്ഞ നിത്യമൗനത്തിന്റെ മുഖം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

India

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

Kerala

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

India

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

India

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.