Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭാരതവും ലോകവും

ലോകത്തിനാവശ്യമായ ആന്തരികവിദ്യാഭ്യാസം പകര്‍ന്നുനല്കാനുള്ള ചുമതല ആദ്ധ്യാത്മികതയുടെ ഈറ്റില്ലമായ ഭാരതത്തിനാണെന്നു ലോകത്തോടു തുറന്നുപറഞ്ഞതും ഭാരതീയരെ പറഞ്ഞുപഠിപ്പിച്ചതും വിവേകാനന്ദനാണ്.

സ്വാമി നന്ദാത്മജാനന്ദbyസ്വാമി നന്ദാത്മജാനന്ദ
Jan 16, 2020, 04:34 am IST
inSamskriti

പ്രപഞ്ചബോധവുമായി താദാത്മ്യപ്പെട്ട് അതിന്റെ പ്രതിനിധിയായിനിന്നുകൊണ്ട് ഇന്ത്യയോടും ലോകത്തോടും വിവേകാനന്ദന്‍ സംവദിച്ചത് തികച്ചും പ്രായോഗികമായും ആധുനികവുമായാണ്. തന്റെ ഉള്‍ക്കാമ്പില്‍ നിറഞ്ഞുനിന്നിരുന്ന വിശ്വപൗരത്വത്തെയാണ് സ്വാമിജി ലോകത്തിന്റെ ഏതു കോണിലായിരുന്നപ്പോഴും ആവിഷ്‌ക്കരിച്ചുകൊണ്ടിരുന്നത്. 

പാശ്ചാത്യദേശത്തുവച്ചുതന്നെ അവരുടെ രീതികളെ ഇത്രയും പുകഴ്‌ത്തുകയും അതേപോലെ വിമര്‍ശിക്കുകയും ചെയ്ത മറ്റൊരാള്‍ പാശ്ചാത്യരില്‍പ്പോലുമുണ്ടോയെന്ന് സംശയമാണ്. ശാസ്ത്ര സാങ്കേതിക ഭൗതികനേട്ടങ്ങളെയും പാശ്ചാത്യര്‍ ആര്‍ജ്ജിച്ച ബാഹ്യതലത്തിലെ ഗംഭീരപുരോഗതികളെയും  വാചാലമായി വാഴ്‌ത്തുമ്പോഴും, അവര്‍ക്കു നഷ്ടപ്പെട്ടതായ ജീവിതമൂല്യങ്ങളെ ഓര്‍ത്തെടുത്തുകൊണ്ട് തങ്ങളുടെ ആന്തരിക ദാരിദ്ര്യത്തെ അകറ്റുവാന്‍ പരിശീലനം നല്കിയ സ്വാമിജിയില്‍ ലോകമായി വികസിച്ച ഒരു ജീവന്റെ താദാത്മ്യപ്പെടലാണ് കണ്ടെത്താനാവുന്നത്. 

ഇത്രയധികം ദേശഭക്തനായ ഒരാളെയും നമുക്ക് ചൂണ്ടിക്കാണിക്കാനാവില്ലെന്നതുംകൂടി ഓര്‍ക്കണം. ശ്രദ്ധേയമാണ്. ലോകത്തിനാവശ്യമായ ആന്തരികവിദ്യാഭ്യാസം പകര്‍ന്നുനല്കാനുള്ള ചുമതല ആദ്ധ്യാത്മികതയുടെ ഈറ്റില്ലമായ ഭാരതത്തിനാണെന്നു ലോകത്തോടു തുറന്നുപറഞ്ഞതും ഭാരതീയരെ പറഞ്ഞുപഠിപ്പിച്ചതും വിവേകാനന്ദനാണ്. ലോകത്തിന്റെ പൂജാമുറിയായ ഭാരതം ഇക്കാര്യത്തെ സ്വയം വിസ്മരിച്ചതുകൊണ്ടുണ്ടായ കെടുതികളെ വിമര്‍ശിക്കുന്ന രംഗങ്ങള്‍, ഭാരതീയരെ ഇത്രയും പൊളിച്ചുകാട്ടി വിമര്‍ശിച്ച മറ്റൊരാളില്ലെന്നതിന് സാക്ഷ്യപത്രങ്ങളാണ്. നാവുകൊണ്ട് അദ്വൈതം പറഞ്ഞിട്ട് ജാതിലിംഗവ്യത്യാസങ്ങളെ സ്വകാര്യമായി ആചരിക്കുകയും മറ്റുള്ളവരോട് മ്ലേച്ഛത വെച്ചുപുലര്‍ത്തുകയും ചെയ്ത സ്വന്തം നാട്ടുകാരെ അദ്ദേഹം ശകാരിക്കുന്നതിനു കണക്കില്ല. പാശ്ചാത്യരുടെ ഭൗതിക-ശാസ്ത്ര നേട്ടങ്ങളെ സ്വായത്തമാക്കണമെന്നു നമ്മെ പഠിപ്പിച്ച അവിടുന്ന്, ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ക്കുള്ള യഥാര്‍ത്ഥ പരിഹാരം നേടേണ്ടത് ആദ്ധ്യാത്മികതയില്‍നിന്നുതന്നെയാകണമെന്ന ഗംഭീരസത്യംകൂടി കാട്ടിത്തന്നു. ഡോ. പല്‍പ്പു കേരളത്തിലെ പ്രശ്‌നങ്ങള്‍ സ്വാമിജിയുടെ മുമ്പില്‍ അവതരിപ്പിച്ചപ്പോള്‍ ഭാരതദേശത്തിന്റെ സിരകളിലോടുന്ന രക്തം ആദ്ധ്യാത്മികതയാണെന്നും അതിനെ മാനിച്ചുകൊണ്ടേ ഇന്ത്യന്‍ മണ്ണില്‍ ഏതൊരു മാറ്റവും സംഭവിക്കൂവെന്നുമാണ് സ്വാമിജി പറഞ്ഞുകൊടുത്തത്. 

ദേശീയബോധത്തിലൂടെ വിശ്വപൗരത്വത്തിലേക്കെത്തുന്ന നേരായവഴി പകര്‍ന്നുനല്കിയ സ്വാമിജിയെ സിസ്റ്റര്‍ നിവേദിത ‘ഖനീഭവിച്ച ഇന്ത്യ’ എന്നു വിളിച്ചതിന്റെ ആഴം ഇത്തരം കാര്യങ്ങള്‍ക്കൊണ്ട് വെളിപ്പെട്ടുകിട്ടുന്നുണ്ട്. 1897ലാണ് ഇനിയും ഒരമ്പതുവര്‍ഷത്തേയ്‌ക്കു ഇന്ത്യയായിരിക്കണം നമ്മുടെ ഉപാസ്യദേവത എന്നു സ്വാമിജി ഇന്ത്യക്കാരെ ആഹ്വാനം ചെയ്തത്,  കൃത്യം 50-ാം വര്‍ഷത്തിനുശേഷം ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്തു. ആയിരത്തോളം വര്‍ഷം അടിമത്തത്തിലാണ്ടു സ്വത്വം നശിച്ച ഇന്ത്യയ്‌ക്കും, നാസ്തികത്വത്തിലേക്കാണ്ടു മുടന്തിനീങ്ങിയ പടിഞ്ഞാറിനും ഒരുപോലെ ഔഷധം നല്‍കാന്‍ വിവേകാനന്ദനായി. 

പാശ്ചാത്യചിന്തയ്‌ക്കും പൗരസ്ത്യപാരമ്പര്യത്തിനും ഒരുപോലെ, സ്വന്തം കുറവുകളെ കണ്ടെത്തി വെളിച്ചത്തിലേക്കു മുന്നേറാനുള്ള പാലമാണ് അവിടുന്നൊരുക്കിവെച്ചത്. ‘ഏകലോക’മെന്ന നടുനിലയില്‍ നിന്നുകൊണ്ട് ഓരോ ജീവനും, അതു ബന്ധപ്പെട്ടത് 

പാശ്ചാത്യദേശത്തോടോ, 

പൗരസ്ത്യദേശത്തോടോ ഏതായാലും – അവര്‍ക്കാവശ്യമായ മാനസിക, ബൗദ്ധിക, ആദ്ധ്യാത്മിക തലങ്ങളെ ഒരമ്മയെപ്പോലെ ഊട്ടിക്കൊടുക്കാനുള്ള ത്വരയാണ് വിവേകാനന്ദശിക്ഷണങ്ങളില്‍ തെളിഞ്ഞുനില്ക്കുന്നത്. ലോകത്തുള്ള ഓരോ ജീവനും അവരവരുടെ ചേതനയെ തിരിച്ചറിഞ്ഞു പ്രപഞ്ചചൈതന്യമായി വികസിക്കാനുള്ള രഹസ്യത്തെ വിതരണം ചെയ്യലായിരുന്നു അവിടുത്തെ ജീവിതവ്രതം. ശ്വാസോച്ഛ്വോസം കണക്കെ ഓരോ ജീവനും വെമ്പുന്നതും അനിവാര്യമായ ഈ വികാസത്തിനും പൂര്‍ണതയ്‌ക്കും വേണ്ടിയാണല്ലോ.

(അവസാനിച്ചു) 

9526132929

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിന് 45 MQ-9 റീപ്പർ ഡ്രോണുകൾ നഷ്ടമായി, ഏകദേശം 25 ശതമാനം ഡ്രോണുകള്‍ നഷ്ടമായി, 12500 കോടി രൂപയുടെ നഷ്ടം

Kerala

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

India

റഷ്യയില്‍ നിന്നും 5 എസ്400 വാങ്ങാന്‍ 43400 കോടി രൂപ, ഇന്ത്യയുടെ കുശ അഞ്ചെണ്ണത്തിന് 21,700 കോടി മാത്രം; ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

Kerala

മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറിയായില്ല, പ്രശ്‌നം കെ സി- വി ഡി പോരെന്ന് വിവരം

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

പുതിയ വാര്‍ത്തകള്‍

2 മില്യൺ കാഴ്ചക്കാരേയും പിന്നിട്ട് ട്രെൻഡിങ് ആയി “ഖലീഫ” ട്രെയ്‌ലർ

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

സംസ്‌കൃത സര്‍വകലാശാലയില്‍ വിസിക്കെതിരെ അതിക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറിമാർ

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

‘ എന്നെ പോലെ പസ്മാണ്ട മുസ്ലീമിന് ഇതു പോലെ മറ്റൊരു പാർട്ടിയിലും പ്രവർത്തിക്കാനാകില്ല ‘ ; രാജി വച്ചാലും പ്രത്യയശാസ്ത്രം ഒപ്പമുണ്ടെന്ന് പൂനാവാല

മെസി തട്ടിപ്പ്/റിപ്പോർട്ടർ കൊള്ള; ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ചാർജ് മെമ്മോ നൽകി

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.