Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

നാസയുടെ പുതിയ ബഹിരാകാശയാത്രികനായി ഇന്ത്യന്‍ അമേരിക്കന്‍ രാജ ജെ വി ചാരിയും

മൊയ്തീന്‍ പുത്തന്‍‌ചിറbyമൊയ്തീന്‍ പുത്തന്‍‌ചിറ
Jan 13, 2020, 11:12 am IST
inMarukara

ഹ്യൂസ്റ്റണ്‍: നാസയുടെ രണ്ടു വര്‍ഷത്തിലേറെ നീണ്ടുനിന്ന അടിസ്ഥാന ബഹിരാകാശ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവരില്‍ ഇന്ത്യന്‍ അമേരിക്കന്‍ യുഎസ് വ്യോമസേനാ കേണല്‍ രാജ ജെ വര്‍പുട്ടൂര്‍ ചാരിയും. ബഹിരാകാശ ഏജന്‍സി (നാസ) യുടെ ഭാവി ദൗത്യങ്ങളുടെ ഭാഗമാകാന്‍ ഈ ബഹിരാകാശ യാത്രികര്‍ പൂര്‍ണ്ണ സജ്ജരാണെന്ന് നാസയുടെ പ്രസ്താവനയില്‍ പറയുന്നു. നാസയുടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയം, ചന്ദ്രന്‍, ചൊവ്വ എന്നിവയിലേക്കുള്ള ദൗത്യത്തിലും ഇവര്‍ പങ്കുചേരും.

2017-ല്‍ നാസയുടെ ആര്‍ടെമിസ് പ്രോഗ്രാം പ്രഖ്യാപിച്ചതിന് ശേഷം 18,000 അപേക്ഷകരില്‍ നിന്നാണ് ബഹിരാകാശ യാത്രികരെ തെരഞ്ഞെടുത്തത്. 41 കാരനായ ചാരിയെ 2017-ലാണ് ബഹിരാകാശയാത്രികരുടെ ക്ലാസ്സില്‍ ചേരാന്‍ നാസ തിരഞ്ഞെടുത്തത്. 2017 ഓഗസ്റ്റില്‍ അദ്ദേഹം നാസയില്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാഥമിക ബഹിരാകാശ യാത്രിക പരിശീലനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഇപ്പോള്‍ ഒരു മിഷന്‍ ദൗത്യത്തില്‍ ചേരാന്‍ അര്‍ഹനുമായി.

“ഓരോ പുതിയ ബഹിരാകാശയാത്രികനും 1959 ല്‍ തിരഞ്ഞെടുക്കപ്പെട്ട ‘മെര്‍ക്കുറി 7′ ബഹിരാകാശയാത്രികരുടെ പാരമ്പര്യമാണ്. ഈ വര്‍ഷം അമേരിക്കന്‍ റോക്കറ്റുകളില്‍ അമേരിക്കന്‍ ബഹിരാകാശയാത്രികരെ അമേരിക്കന്‍ മണ്ണില്‍ നിന്ന് വിക്ഷേപിക്കും. ഞങ്ങളുടെ ആര്‍ടെമിസ് പ്രോഗ്രാം ചന്ദ്രനിലേക്കും അതിനപ്പുറത്തേക്കുമുള്ള ദൗത്യങ്ങളുടെ ഒരു സുപ്രധാന വര്‍ഷമായിരിക്കും 2020,’ വെള്ളിയാഴ്ച നടന്ന ഒരു ചടങ്ങില്‍, ഹ്യൂസ്റ്റണിലെ ഏജന്‍സിയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലെ നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രൈഡെന്‍സ്റ്റൈന്‍ പറഞ്ഞു. “ഈ ബഹിരാകാശ യാത്രികര്‍ അമേരിക്കയിലെ ഏറ്റവും മികച്ചവരെ പ്രതിനിധീകരിക്കുന്നു, അവര്‍ക്ക് നമ്മുടെ ബഹിരാകാശയാത്രിക സംഘത്തില്‍ ചേരാനുള്ള അവിശ്വസനീയമായ സമയമാണിത്,” അദ്ദേഹം പറഞ്ഞു.

ബഹിരാകാശയാത്രികര്‍ക്ക് ആദ്യത്തെ ബഹിരാകാശ യാത്ര പൂര്‍ത്തിയാക്കിയാല്‍ ഒരു സ്വര്‍ണ്ണ പിന്‍ ലഭിക്കും. പുതിയ ബിരുദധാരികള്‍ക്കുള്ള ബഹിരാകാശ യാത്രിക സ്ഥാനാര്‍ത്ഥി പരിശീലനത്തില്‍ ബഹിരാകാശ നടത്തം, റോബോട്ടിക്സ്, അന്താരാഷ്‌ട്ര ബഹിരാകാശ നിലയ സംവിധാനങ്ങള്‍, ടി 38 ജെറ്റ് പ്രാവീണ്യം, റഷ്യന്‍ ഭാഷ എന്നിവയിലെ നിര്‍ദ്ദേശങ്ങള്‍, പരിശീലനം, പരിശോധന എന്നിവ ഉള്‍പ്പെടുന്നു. ബഹിരാകാശ യാത്രികരെന്ന നിലയില്‍, അവര്‍ ബഹിരാകാശ പേടകങ്ങള്‍ വികസിപ്പിക്കാനും നിലവില്‍ ബഹിരാകാശത്തുള്ള ടീമുകളെ പിന്തുണയ്‌ക്കാനും ബഹിരാകാശത്ത് പ്രവേശിച്ച അഞ്ഞൂറോളം പേരുടെ റാങ്കുകളില്‍ ചേരാനും സഹായിക്കും.

നാസയുടെ ബഹിരാകാശ യാത്രികര്‍ക്കായി നടന്ന പൊതു ബിരുദദാനച്ചടങ്ങില്‍ സെനറ്റര്‍മാരായ ജോണ്‍ കോര്‍ണിന്‍, ടെക്സസിലെ ടെഡ് ക്രൂസ് എന്നിവര്‍ പ്രസംഗിച്ചു. “തലമുറകളായി, ബഹിരാകാശ പര്യവേഷണത്തിന്‍റെ ലോക നേതാവാണ് അമേരിക്ക. ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രം എല്ലായ്‌പ്പോഴും മനുഷ്യന്‍റെ ബഹിരാകാശ യാത്രയുടെ ഹൃദയവും വീടും ആയിരിക്കും. പുതിയ ബഹിരാകാശ യാത്രികരെ ആ ചരിത്രത്തിലേക്ക് ചേര്‍ക്കുകയും അവിശ്വസനീയമായ കാര്യങ്ങള്‍ കൈവരിക്കുകയും ചെയ്യുമെന്നതില്‍ എനിക്ക് സംശയമില്ല,” കോര്‍ണിന്‍ പറഞ്ഞു.

“ആര്‍ടെമിസ് പ്രോഗ്രാമിന്റെ ആദ്യ ബാച്ചായ ഈ അസാധാരണ വ്യക്തിത്വങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. പയനിയര്‍മാരാണ് അവര്‍. വരുംതലമുറകള്‍ക്കായി ബഹിരാകാശത്ത് അമേരിക്കയുടെ നേതൃത്വത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവര്‍ കാഴ്ച വെയ്‌ക്കും. അവര്‍ക്ക് ലഭിക്കാന്‍ പോകുന്ന അവസരങ്ങളില്‍ ഞാന്‍ ആവേശഭരിതനാണ്, ചന്ദ്രന്റെ ഉപരിതലത്തില്‍ ആദ്യമായി സ്ത്രീയെ ഇറക്കിയതും ചൊവ്വയിലേക്ക് ചുവടു വെക്കുന്ന ആദ്യത്തെ ബൂട്ടുകള്‍ ഉണ്ടാക്കിയിരിക്കുന്നതും ഉള്‍പ്പെടെ,” ടെഡ് ക്രൂസ് പറഞ്ഞു.

പുതിയ ബിരുദധാരികളെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയം, ചന്ദ്രന്‍, ഒടുവില്‍ ചൊവ്വയിലേക്ക് നിശ്ചയിച്ചിട്ടുള്ള ദൗത്യങ്ങളിലേക്ക് നിയോഗിക്കും. ഈ ദശകത്തിന്‍റെ അവസാനത്തില്‍ സുസ്ഥിര ചന്ദ്ര പര്യവേക്ഷണം നടത്തുക എന്ന ലക്ഷ്യത്തോടെ നാസ 2024 ഓടെ ആദ്യത്തെ സ്ത്രീയെയും അടുത്ത പുരുഷനെയും ചന്ദ്രന്റെ ഉപരിതലത്തിലേക്ക് അയക്കും.

അതിനുശേഷം ഒരു വര്‍ഷത്തിലൊരിക്കല്‍ കൂടുതല്‍ ചാന്ദ്ര ദൗത്യങ്ങള്‍ ആസൂത്രണം ചെയ്യും. കൂടാതെ 2030 കളുടെ മധ്യത്തില്‍ ചൊവ്വയില്‍ മനുഷ്യ പര്യവേക്ഷണം ലക്ഷ്യമിടുന്നുണ്ട്. നാസ ബഹിരാകാശ നിലയത്തിലെ പ്രവര്‍ത്തനം തുടരും. നവംബറില്‍ തുടര്‍ച്ചയായി 20 വര്‍ഷത്തെ മനുഷ്യ അധിനിവേശം ആഘോഷിക്കും. അമേരിക്കന്‍ വാണിജ്യ ബഹിരാകാശ പേടകത്തില്‍ അമേരിക്കന്‍ മണ്ണില്‍ നിന്ന് വീണ്ടും ബഹിരാകാശയാത്രികരെ വിക്ഷേപിക്കാനുള്ള ഒരുക്കത്തിലാണ് ഏജന്‍സി. ആര്‍ടെമിസ് പരിപാടിയുടെ ഭാഗമായി മനുഷ്യരെ ചന്ദ്രനിലേക്ക് അയക്കാന്‍ ഒരുങ്ങുകയാണ് നാസ.

സിഡാര്‍ ഫാള്‍സ് അയോവയില്‍ നിന്നുള്ള യുഎസ് എയര്‍ഫോഴ്സ് കേണലായ ചാരി, യുഎസ് എയര്‍ഫോഴ്സ് അക്കാദമിയില്‍ നിന്ന് ജ്യോതിശാസ്ത്ര എഞ്ചിനീയറിംഗ്, എഞ്ചിനീയറിംഗ് സയന്‍സില്‍ ബിരുദം എന്നിവ നേടി. മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് എയറോനോട്ടിക്സില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം മെരിലാന്‍ഡിലെ പാറ്റൂസെന്‍റ് നദിയിലെ യുഎസ് നേവല്‍ ടെസ്റ്റ് പൈലറ്റ് സ്കൂളില്‍ നിന്ന് ബിരുദം നേടി. 461ാമത്തെ ഫ്ലൈറ്റ് ടെസ്റ്റ് സ്ക്വാഡ്രന്‍റെ കമാന്‍ഡറായും കാലിഫോര്‍ണിയയിലെ എഡ്വേര്‍ഡ്സ് എയര്‍ഫോഴ്സ് ബേസിലെ എഫ് 35 ഇന്റ്ഗ്രേറ്റഡ് ടെസ്റ്റ് ഫോഴ്സിന്‍റെ ഡയറക്ടറായും ചാരി സേവനമനുഷ്ഠിച്ചു.

ഉന്നത വിദ്യാഭ്യാസം നേടുകയും അതോടൊപ്പം ജീവിതം കരുപ്പിടിപ്പിക്കുക എന്ന ലക്ഷ്യത്തൊടെയും എഞ്ചിനീയറിംഗ് ബിരുദത്തിനായി ഹൈദരാബാദില്‍ നിന്ന് ചെറുപ്പത്തില്‍ തന്നെ അമേരിക്കയിലെത്തിയ പിതാവ് ശ്രീനിവാസ് ചാരിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ വിദ്യാഭ്യാസത്തിന് മുന്‍‌ഗണന കൊടുത്തതെന്ന് ചാരി പറഞ്ഞു. അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം മുഴുവന്‍ വാട്ടര്‍ലൂവിലെ ജോണ്‍ ഡിയറിലാണ് ചിലവഴിച്ചത്. അവിടെവെച്ചാണ് ഭാര്യ ഹോളിയെ പരിചയപ്പെടുന്നതും.

“എന്‍റെ പിതാവ് വിദ്യാഭ്യാസം നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഈ രാജ്യത്ത് വന്നത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് എന്നെ വളര്‍ത്തിയത്. എന്‍റെ കുട്ടിക്കാലം മുഴുവന്‍ വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. വിജയം കണ്ടെത്താന്‍ നല്ല പരിശ്രമവും വേണം,” അദ്ദേഹം പറഞ്ഞു.

ഭാര്യ ഹോളി സീഡര്‍ ഫാള്‍സ് സ്വദേശിനിയാണ്. മൂന്ന് മക്കളുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

India

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

World

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

Kerala

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.