Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിലംപൊത്തി; സുപ്രീംകോടതി വിധി നടപ്പാക്കി

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Jan 12, 2020, 08:12 am IST
in Kerala

കൊച്ചി: എറണാകുളത്ത് മരടില്‍ സകല ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തി കെട്ടിപ്പൊക്കിയ മൂന്നു പടുകൂറ്റന്‍ ഫ്‌ളാറ്റുകള്‍ സുപ്രീം കോടതി വിധി നടപ്പാക്കി പൊളിച്ചുനീക്കി. ഇന്ത്യയില്‍ ഇതാദ്യമായാണ് ഇത്രയും വലിയ കെട്ടിടങ്ങള്‍ ഇംപ്ലോ

ഷന്‍ എന്നറിയപ്പെടുന്ന നിയന്ത്രിത സ്‌ഫോടനങ്ങള്‍ വഴി  പൊളിച്ചുനീക്കിയത്. കായലിനോടു ചേര്‍ന്ന്, തീരസംരക്ഷണ നിയമം ലംഘിച്ച് നിര്‍മിച്ച ഹോളി ഫെയ്ത് എച്ച്ടുഒ, ആല്‍ഫ സെറിന്‍ എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങളാണ്,  സുപ്രീംകോടതിയുടെ ഉത്തരവു പ്രകാരം ഇന്നലെ രാവിലെ തകര്‍ത്തത്. ജെയിന്‍ കോറല്‍, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റുകള്‍ ഇന്ന്  പൊളിക്കും.

 മഹാരാഷ്‌ട്രയിലെ എഡിൈഫസ് എഞ്ചിനീയറിങ്, ആഫ്രിക്കയില്‍നിന്നുള്ള ജെറ്റ് ഡിമോളിഷന്‍സ് എന്നീ കമ്പനികളാണ്  എച്ച്ടുഒവില്‍ സ്‌ഫോടനം നടത്തിയത്. ചെന്നൈയിലെ വിജയ് സ്റ്റീല്‍സ് ആന്‍ഡ് എക്‌സ്‌പ്ലൊസീവ്‌സാണ്  ആല്‍ഫാ സെറിന്‍ തകര്‍ത്തത്.

 മുന്‍നിശ്ചയ പ്രകാരം ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് പൊളിക്കാനുള്ള അവസാന ഘട്ട നടപടികള്‍ തുടങ്ങിയത്. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി അപായ സൈറണുകള്‍ മുഴക്കി 11.17ന് ആദ്യം ഹോളിഫെയ്‌ത്തിന്റെ എച്ച്ടുഒ എന്ന 19 നില ഫ്‌ളാറ്റാണ് പൊളിച്ചത്.  നിയന്ത്രണ സ്വിച്ചില്‍ വിരലമര്‍ത്തി സെക്കന്‍ഡുകള്‍ക്കുള്ളില്‍ വന്‍തോതില്‍ പൊടിയും പുകയും പരത്തി ഫ്‌ളാറ്റ് കുത്തനെ താഴേക്ക് ഇടിഞ്ഞിരുന്നു. പൊടിയടങ്ങിയ ശേഷം തൊട്ടടുത്തുള്ള ആല്‍ഫ സെറിന്‍ ഫ്‌ളാറ്റുകളുടെ രണ്ട് ടവറുകളും 11.44നും 11.46നും തകര്‍ത്തു. 

എച്ച്ടുഒ ഫ്‌ളാറ്റില്‍  19 നിലകളിലായി  91 അപ്പാര്‍ട്ടുമെന്റുകളാണ് ഉണ്ടായിരുന്നത്.  ആല്‍ഫയുടെ രണ്ട് ടവറുകള്‍ 16 നില വീതമായിരുന്നു. 80 അപ്പാര്‍ട്ടുമെന്റുകള്‍. 343 കുടുംബങ്ങള്‍ക്ക് ഇവയില്‍ ഫ്‌ളാറ്റുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ 131 എണ്ണത്തിലേ താമസം ഉണ്ടായിരുന്നുള്ളൂ.

ആദ്യ സ്‌ഫോടനം കുറ്റമറ്റതായിരുന്നു. രണ്ടാം സ്‌ഫോടനം കൂടുതല്‍ സാഹസികമായിരുന്നു. 50 മീറ്ററിനുള്ളില്‍ ധാരാളം വീടുകള്‍ ഉള്ളതിനാല്‍ കായലോരത്തേക്ക് അവശിഷ്ടങ്ങള്‍ പതിക്കുംവിധമായിരുന്നു സംവിധാനം. തുടര്‍ന്ന് കെട്ടിടത്തിന്റെ മുകള്‍ നിലയിലെ അവശിഷ്ടങ്ങള്‍ കായലില്‍ വീണു. ഭൂമിയില്‍ പ്രകമ്പനം ഉണ്ടായതല്ലാതെ, ആശങ്കിച്ച പോലെ,അപകടമൊന്നുമുണ്ടായില്ല. മൂന്നു കെട്ടിടങ്ങളും  ഒരു പ്രശ്‌നവുമില്ലാതെ നിലംപതിച്ചതോടെ കേരളത്തിന് ആശ്വാസമായി.

സുരക്ഷ മുന്‍നിര്‍ത്തി 200 മീറ്റര്‍ ചുറ്റളവില്‍ ദേശീയപാത 66ല്‍ ഉള്‍പ്പെടെ ഗതാഗതം നിയന്ത്രിച്ചിരുന്നു. കാലത്ത് എട്ടു മുതല്‍ വൈകിട്ട് എട്ടുവരെ പോലീസ് നിരോധനാജ്ഞയും പ്രദേശത്ത് നടപ്പാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കാഴ്ചക്കാരായി എത്തിയവരില്‍ കൊച്ചു കുട്ടികളും സ്ത്രീകളുമുണ്ടായിരുന്നു. 

നാവിക സേന, തീര പോലീസ്, ദ്രുതകര്‍മ്മ സേന, പോലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, ആശുപത്രികള്‍ തുടങ്ങിയ സകല സംവിധാനങ്ങളും ഒരുക്കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു

Kerala

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

News

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

India

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

പുതിയ വാര്‍ത്തകള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.