Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജൈനയോഗം

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Dec 13, 2019, 05:12 am IST
inSamskriti

സര്‍വലോകമൈത്രി, കരുണ എന്നിവയെപ്പറ്റി ചിന്തിച്ച് മനസ്സു ശുദ്ധമായി, രാഗങ്ങളെല്ലാം അകന്നു എന്നു ചിന്തിച്ചാലേ ശുഭം കൈവരൂ എന്നും മറിച്ചായാല്‍ സദ്ഗുണങ്ങളെ മറികടന്ന് പാപകര്‍മ്മങ്ങളില്‍ മുഴുകി സകലദുരിതവും പേറേണ്ട ഗതി വരുമെന്നും എന്നു സദാ നിനക്കുന്നതിന് ആശ്രവഭാവനാ എന്നു വിളിക്കുന്നു. ആശ്രവ (കര്‍മ്മത്തിന്റെ നമ്മുടെ ഉള്ളിലേക്കുള്ള ഒഴുക്ക്)ത്തെ നിയന്ത്രിച്ചാല്‍ സംവാര (കര്‍മ്മത്തിന്റെ ഉള്ളിലേക്കുള്ള ഒഴുക്കു നിലയ്‌ക്കല്‍) വും സഞ്ചിതകര്‍മ്മനാശത്താല്‍ നിര്‍ജ്ജര കര്‍മ്മദ്രവ്യത്തിന്റെ വിഘടനവും നാശവും)യും കരഗതമാകും. സംയമം (ആത്മനിയന്ത്രണം), സൂനൃതം (truthfulness), ശൗചം (purtiy), ബ്രഹ്മം എന്ന ബ്രഹ്മചര്യം (chastity), അകിഞ്ചനതാ (ഒന്നിനോടും ഒട്ടും ആര്‍ത്തിയില്ലായ്‌മ), തപസ്സ് (asceticism), ക്ഷാന്തി (ക്ഷമ, സഹനശേഷി), മാര്‍ദവം (mildness), ഋജുതാ (sincertiy), മുക്തി (എല്ലാ പാപങ്ങളില്‍ നിന്നും മോചനം അഥവാ സ്വാതന്ത്ര്യം) എന്നീ പത്തു ഗുണങ്ങളുടെ ആചരണം മാത്രമാണ് നമ്മെ അഭ്യുന്നതിയിലേക്കു നയിക്കുന്ന സഹായികള്‍, ഇവ മാത്രമാണ് നമുക്ക് ആശ്രയങ്ങള്‍, ലോകക്രമത്തെ നിലനിര്‍ത്തുന്നത് ഇവയാണ് എന്നു ചിന്തിക്കണം. ഇതിന് ധര്‍മ്മസ്വാഖ്യാതതാഭാവനാ എന്നു പേര്. 

ജൈനമാര്‍ഗത്തിലെ പ്രപഞ്ചകല്‍പന, മനുഷ്യരിലെ വ്യത്യസ്താവസ്ഥകളുണ്ടാക്കുന്ന കര്‍മ്മസ്വാധീനത്തിന്റെ സ്വഭാവം എന്നിവയെപ്പറ്റി ചിന്തിക്കണം. ഇവയെ ലോകഭാവനാ, ബോധിഭാവനാ എന്നു പറയുന്നു. മേല്‍പ്പറഞ്ഞ ഭാവനകളുടെ നിരന്തരമായ അഭ്യാസത്താല്‍ വീതരാഗനും സമദര്‍ശിയും ലൗകികഭോഗങ്ങളില്‍ അനാസക്തനും ആകും. രാഗാകുലത മാറി ശാന്തി നിറഞ്ഞ മനസ്സോടെ ആഴത്തിലുള്ള ധ്യാനത്തിലേക്കു കടക്കണം. മനസ്സിന്റെ സമത്വവും ധ്യാനവും പരസ്പരാശ്രിതങ്ങളാണ്. സമത്വമില്ലെങ്കില്‍ ധ്യാനമില്ല ധ്യാനമില്ലെങ്കില്‍ സമത്വമില്ല. ധ്യാനത്തിലൂടെ മനസ്സിനു സ്ഥൈര്യമുണ്ടാക്കാന്‍ സാര്‍വലൗകികമായ മൈത്രി (universal friendship), പ്രമോദം (മറ്റുള്ളവരുടെ നല്ല വശങ്ങളെ മാനിക്കുന്ന ശീലം), സാര്‍വലൗകികമായ കരുണാ (universal compassion), മാധ്യസ്ഥം (പാപകര്‍മ്മം ചെയ്യുന്നവരോട് ഉദാസീനഭാവം) എന്നിവയെ ചിന്തിക്കണം. 

ജൈനപ്രാര്‍ത്ഥനാമന്ത്രങ്ങളിലെ അക്ഷരങ്ങളില്‍ ശ്രദ്ധിക്കുന്നതാണ് ഈ മാര്‍ഗത്തിലെ ധ്യാനം. ഈ ധ്യാനാഭ്യാസം മനസ്ഥൈര്യം, സമത്വം, അക്ഷോഭ്യത്വം എന്നിവ കൈവരിക്കാനുതകുന്നത് എന്ന നിലക്കാണ് സ്വീകരിച്ചിരിക്കുന്നത്. കര്‍മ്മവസ്തുക്കളുടെ പരിപൂര്‍ണ്ണനാശത്തിലേ മോക്ഷം കൈവരൂ. ജൈനയോഗം മനശ്ശുദ്ധിക്കുതകുന്ന സദാചാരപാലനമാണ്, ആ നിലക്ക് അത് പാതഞ്ജലയോഗം, ബൗദ്ധയോഗം എന്നിവയില്‍ നിന്നും വ്യത്യസ്തമാണ് എന്നു കാണാം. ജൈനദര്‍ശനത്തിലെ മോക്ഷസ്വരൂപം ദു:ഖത്തില്‍ നിന്നുള്ള മോചനവും സുഖപ്രാപ്തിയുമാണ് ജീവികള്‍ ആഗ്രഹിക്കുന്നത്. മോക്ഷം എന്നാല്‍ ആത്മാവിന്റെ പരിശുദ്ധസുഖാവസ്ഥയാണ്. അതിനാലാണ് മനുഷ്യന്‍ മോക്ഷത്തെ ജീവിതലക്ഷ്യമായി കരുതുന്നത്. ഇത് അനന്തജ്ഞാനം (infinite knowledge), അനന്തദര്‍ശനം (infiniteperception) എന്നിവയുടെ അവസ്ഥയുമാണ്.

ജീവാത്മാവിന്റെ സംസാരാവസ്ഥയില്‍ കര്‍മ്മാവരണങ്ങളാല്‍ ഈ ശുദ്ധിക്കു മങ്ങലേറ്റിരിക്കുന്നു. ആ കര്‍മ്മാവരണങ്ങളുടെ വൈകല്യത്താല്‍ ഈ വസ്തു, ആ വസ്തു, ഈ സമയം, ആ സമയം എന്നിങ്ങനെയെല്ലാമുള്ള അറിവ് സാധാരണ അറിവ്  (മതി), കേട്ടറിവ് (ശ്രുതം), യോഗനിദ്രാ, ഹിപ്‌നോട്ടിസം എന്നിവയിലൂടെയുള്ള അതീന്ദ്രിയപ്രത്യക്ഷം (അവധി), മറ്റുള്ളവരുടെ ചിന്ത വായിച്ചെടുക്കല്‍, മനഃപര്യായം, (thoughtreading) തുടങ്ങിയവ വഴിയാണ് കിട്ടുന്നത്. എന്നാല്‍ മുക്താവസ്ഥയില്‍ അതായത് കേവലാവസ്ഥയില്‍ (കൈവല്യം) കേവലജ്ഞാനം (omniscience) ഉണ്ടാകുന്നു. കേവലിയ്‌ക്ക് എല്ലാ അറിവും ഒരുമിച്ചു കൈവരുന്നു. സംസാരാവസ്ഥയില്‍ ആത്യന്തികസത്തയ്‌ക്കു മാറ്റം വരുന്നില്ലെങ്കിലും ആത്മാവില്‍ പല പല അവസ്ഥാന്തരങ്ങളിലൂടെ പുതിയ പുതിയ തരം ഗുണങ്ങളുണ്ടാകുക വഴി എപ്പോഴും മാറ്റം സംഭവിക്കുന്നു. മുക്താവസ്ഥയിലാകട്ടെ അനന്തജ്ഞാനം തുടങ്ങിയ ഒരേ തരം ഗുണങ്ങളുടെ ആവര്‍ത്തനം മാത്രമാണുളളത്. മറ്റൊരു കാര്യം കൂടിയുണ്ട്. കര്‍മ്മങ്ങള്‍ ഓരോ അവസ്ഥയിലും മനുഷ്യനെ പുനര്‍നിര്‍വചിച്ചുകൊണ്ടിരിക്കുമ്പോഴും സത്കര്‍മ്മം ചെയ്യാനുള്ള അനന്തവീര്യം, ശേഷി അവനില്‍ അന്തര്‍ലീനമാണ്. കര്‍മ്മത്തിന് ചില നേരങ്ങളില്‍ ഈ ശേഷിയെ, ഈ സ്വാതന്ത്ര്യത്തെ മറച്ചുപിടിക്കാന്‍ കഴിയുമെങ്കിലും ഒരിക്കലും കീഴ്‌പ്പെടുത്താനാകില്ല. അതുകൊണ്ടാണ് ഈ ശക്തി ഉപയോഗിച്ച് മനുഷ്യന് കര്‍മ്മത്തെ അതിജീവിക്കാനും മുക്തനാകാനും സാധിക്കുന്നത്. ഈ അനന്തവീര്യം അവനില്‍ ഇല്ലായിരുന്നുവെങ്കില്‍ അവന്‍ എന്നന്നേക്കും സംസാരബന്ധമുണ്ടാക്കിയ സഞ്ചിതകര്‍മ്മത്തിനടിപ്പെട്ടുഴലുമായിരുന്നു. ഈ അനന്തവീര്യമുള്ളതിനാല്‍, കര്‍മ്മത്തിന് മനുഷ്യന്റെ മുന്നോട്ടുപോക്കില്‍ ചില തടസ്സങ്ങളും പ്രയാസങ്ങളും സൃഷ്ടിക്കാന്‍ കഴിയുമെന്നല്ലാതെ, ആത്യന്തികശുഭം നേടുന്നതില്‍ നിന്നും അവനെ തടയാന്‍ കഴിയില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.