Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; സിദ്ധരാമയ്യക്കെതിരെ പടയൊരുക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2019, 10:05 pm IST
in India

ബെംഗളൂരു: സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പതിനൊന്ന് സിറ്റിങ് സീറ്റുകളില്‍ കോണ്‍ഗ്രസിന് പത്തും നഷ്ടമായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്ത് സിറ്റിങ് സീറ്റുകളില്‍ ഒന്‍പതും നഷ്ടമായതിനു പിന്നാലെയാണ് ഉപതെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി. ഇതോടെ കോണ്‍ഗ്രസിനുള്ളില്‍ സിദ്ധരാമയ്യക്കെതിരെയുള്ള പടയൊരുക്കം ശക്തമായി. 

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ തന്നെ സംസ്ഥാനത്തെ വലിയൊരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ സിദ്ധരാമയ്യക്കെതിരെ പ്രതിഷേധസ്വരം ഉയര്‍ത്തിയിരുന്നു. സിദ്ധരാമയ്യയുടെ ഏകാധിപത്യ നിലപാടാണ് പാര്‍ട്ടിയുടെ പരാജയങ്ങള്‍ക്ക് കാരണമെന്നായിരുന്നു നേതാക്കളുടെ ആരോപണം. 

പല നേതാക്കളും കടുത്ത ഭാഷയിലാണ് സിദ്ധരാമയ്യയെ വിമര്‍ശിച്ചത്. സിദ്ധരാമയ്യ കോണ്‍ഗ്രസിനെ സംസ്ഥാനത്ത് ഇല്ലാതാക്കുമെന്നായിരുന്നു മുന്‍കേന്ദ്രമന്ത്രി ജനാര്‍ദ്ദന പൂജാരി അഭിപ്രായപ്പെട്ടത്. 

പതിറ്റാണ്ടുകളായി കോണ്‍ഗ്രസില്‍ തുടരുന്ന നേതാക്കളെ സിദ്ധരാമയ്യ അവഗണിക്കുകയാണെന്നും മറ്റ് പാര്‍ട്ടികളില്‍ നിന്ന് കോണ്‍ഗ്രസില്‍ എത്തിയവര്‍ക്കും സ്തുതിപാടകര്‍ക്കും മാത്രമാണ് സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതെന്നും മുതിര്‍ന്ന നേതാക്കളായ വീരപ്പമൊയ്‌ലി, ബി.കെ. ഹരിപ്രസാദ്, കെ.എച്ച്. മുനിയപ്പ, എച്ച്.കെ. പാട്ടീല്‍ എന്നിവര്‍ ആരോപിച്ചിരുന്നു. 

സിദ്ധരാമയ്യയുടെ ഏകാധിപത്യത്തില്‍ പ്രതിഷേധിച്ച് ഡി.കെ. ശിവകുമാര്‍, മല്ലികാര്‍ജുന ഖര്‍ഗെ, ജി. പരമേശ്വര ഉള്‍പ്പെടെയുള്ള നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ച് ഹരിപ്രസാദ്, കെ.എച്ച്. മുനിയപ്പ തുടങ്ങിയ നേതാക്കള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി യോഗം ബഹിഷ്‌ക്കരിച്ചിരുന്നു. 

മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തിയുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യാതെ സിദ്ധരാമയ്യയും കെപിസിസി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവുവും ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത്. ഈ പേരുകള്‍ തെരഞ്ഞെടുപ്പു സമിതിയില്‍ വായിക്കുക മാത്രമാണ് ചെയ്തത്. 

ഇതോടൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് കെ.എച്ച്. മുനിയപ്പ, ബി.കെ. ഹരിപ്രസാദ്, ജി. പരമേശ്വര ഉള്‍പ്പെടെയുള്ള നേതാക്കളെ ഒഴിവാക്കി. ഇതിനെതിരെ കെ.എച്ച്. മുനിയപ്പ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്തെഴുതിയെങ്കിലും ഫലം കണ്ടില്ല. അതിനാല്‍ ഉപതെരഞ്ഞെടുപ്പിലെ ജയ, പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം സിദ്ധരാമയ്യക്കും ഹൈക്കമാന്‍ഡിനുമാണെന്ന് നേരത്തെ തന്നെ വിമത കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. 

ഭരണത്തുടര്‍ച്ച എന്ന മുദ്രാവാക്യവുമായി കഴിഞ്ഞ നിയമസഭ പൊതുതെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് 122 സീറ്റില്‍ നിന്ന് 69 ലേക്ക് കൂപ്പുകുത്തി. അന്നും വലിയ പ്രതിഷേധം സിദ്ധരാമയ്യക്കെതിരെ ഉയര്‍ന്നിരുന്നു. 

ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് സിദ്ധരാമയ്യയും കര്‍ണാടകത്തിന്റെ ചുമതലയുണ്ടായിരുന്ന കെ.സി. വേണുഗോപാലും കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിയെ വിശ്വസിപ്പിച്ചിരുന്നു. ഇതോടെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം മാനിക്കാതെയായിരുന്നു മൂവര്‍ സംഘത്തിന്റെ പ്രചാരണം. 

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ സിദ്ധരാമയ്യക്കും കെ.സി. വേണുഗോപാലിനുമെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പ്രതികരിച്ചിരുന്നു. എന്നാല്‍, ബിജെപി വിരോധം ഉയര്‍ത്തി ജെഡിഎസ്സുമായി കോണ്‍ഗ്രസ് സഖ്യം ചേരുകയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ പ്രതിഷേധ സ്വരങ്ങള്‍ കെട്ടടങ്ങുകയും ചെയ്തു. 

എന്നാല്‍, ഈ വര്‍ഷം നേരിട്ട രണ്ടു തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്ക് കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതോടെ സിദ്ധരാമയ്യക്കെതിരെ പാര്‍ട്ടിയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. 

മല്ലികാര്‍ജുന ഖര്‍ഗെയെയും ഡി.കെ. ശിവകുമാറിനെയും സംസ്ഥാനത്തെ കോണ്‍ഗ്രസ് മുഖങ്ങളായി ഉയര്‍ത്തിക്കൊണ്ടു വരാനാണ് സിദ്ധരാമയ്യ വിരുദ്ധ ചേരിയുടെ ലക്ഷ്യം. ശിവകുമാറിനെ പ്രസിഡന്റാക്കാനാണ് നീക്കം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എത്ര ആഴത്തിലുള്ള പ്രണയബന്ധമായാലും സ്വകാര്യ ഫോട്ടോകള്‍ ഇലക്ട്രോണിക് മാര്‍ഗങ്ങളിലൂടെ പങ്കിടരുത്

India

ചീഫ് ജസ്റ്റിസിനെ അധിക്ഷേപിക്കുകയും കോടതി നടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്ത നിയമ വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍

Kerala

ആലപ്പുഴയില്‍ ഹൗസ്ബോട്ടില്‍ നിന്ന് കായലില്‍ വീണ സ്പാ ജീവനക്കാരി മരിച്ചു

കോണ്‍ഗ്രസ് ഭരണകാലത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥനായ ആര്‍വിഎസ് മണി (നടുവില്‍)
Kerala

“ഹിന്ദു ഭീകരത എന്ന കള്ളക്കഥ മെനയാന്‍ കോണ്‍ഗ്രസ് സത്യസന്ധരായ ഉദ്യോഗസ്ഥരെ വരെ ബലിയാടാക്കി”- രാജീവ് ചന്ദ്രശേഖര്‍

Kerala

പ്ലസ് വണ്‍ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

പുതിയ വാര്‍ത്തകള്‍

വൈദ്യ പരിശോധനയ്‌ക്കിടെ അനുചിതമായ സ്പര്‍ശനം: 71 കാരന്‍ ഡോക്ടറുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി

കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ബന്ധു കഴുത്തറുത്ത് കൊന്നു, പ്രതി പിടിയില്‍

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

ഡ്രീംലൈനര്‍ വിമാനാപകടം: ജുഡീഷ്യല്‍ അന്വേഷണത്തെ എതിര്‍ത്ത് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ

നരസിംഹ റാവുവിനോടും പിണറായി വിജയനോടും നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ള ആളാണ് ഞാൻ ; പാര്‍ലമെന്റ് പോലെ തന്നെയാണ് എൻഎസ്എസ് യോഗമെന്ന് സുകുമാരന്‍ നായര്‍

അന്‌സതേഷ്യ നല്‍കിയ ഒന്നര വയസുകാരന്‍ മരിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവെന്ന് മെഡിക്കല്‍ ബോര്‍ഡ്

മെസ്സിയുടെ ഗോളടി രഹസ്യം ഇതാണ്. ഇടത്തോട്ടും മുന്നിലോട്ടും വലത്തോട്ടും പിന്നീലോട്ടും സദാ സ്കാന്‍ ചെയ്യുന്ന മോദിയുടെ തലയാണ് മെസ്സി കുടുതല്‍ ഗോളുകള്‍ നേടുന്നതിന്‍റെ രഹസ്യം.

ഫുട്ബാള്‍ പ്രേമികളും കളിക്കാരും നിര്‍ബന്ധമായും കാണേണ്ട വീഡിയോ….ഉയരം കുറഞ്ഞ, ദുര്‍ബലനായ, വേഗത്തിലോടാത്ത മെസ്സി ഗോളടിച്ചു കൂട്ടുന്നതിന്റെ രഹസ്യം

രാഹുലിന്റെ റാലിയ്‌ക്ക് പരേഡ് ഗ്രൗണ്ട് വിട്ടുനൽകാനാകില്ലെന്ന് അധികൃതർ , അനുമതി റദ്ദാക്കി ; സർക്കാരിനെ വെല്ലുവിളിച്ച് റാലി നടത്താൻ അറിയാമെന്ന് കോൺഗ്രസ്

മമതയുടെ തൃണമൂലിന് രക്തസാക്ഷി ദിന റാലി നടത്താന്‍ കര്‍ക്കശ ഉപാധികളോടെ അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.