Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂതനമാര്‍ നമ്മുടെ ക്ഷമയുടെ ആഴമളക്കും; പ്രകോപനമാണ് ലക്ഷ്യം; സ്ത്രീ വിരുദ്ധ മനോഭാവം ഉണ്ടെന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കത്തില്‍ വീഴരുതെന്ന് ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2019, 01:48 pm IST
inKerala

തിരുവനന്തപുരം: ശബരിമലയില്‍ ആചാരലംഘനം നടത്താനുള്ള ശ്രമവുമായി എത്തുന്ന പൂതനമാര്‍ നമ്മുടെ ക്ഷമയുടെ ആഴമളക്കുമെന്നും അവരുടെ പ്രകോപനത്തില്‍ വീണുപോകരുതെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍.

ശബരിമല ആചാര ലംഘന ശ്രമങ്ങള്‍ക്കു പിന്നില്‍ ഹിന്ദുത്വത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളാണ്. അയ്യപ്പ ഭക്തരെ സംബന്ധിച്ചിടത്തോളം അത്തരം നീക്കങ്ങള്‍ സഹിക്കാന്‍ പറ്റാത്തതും ക്ഷമയുടെ നെല്ലിപ്പടി തകര്‍ക്കുന്നതുമാണ്. 

പിണറായിയുടെ പോലീസിന്റെ സഹായത്തോടെ കഴിഞ്ഞ വര്‍ഷം വിജയദശമി നാളില്‍ ഹെല്‍മറ്റും ജാക്കറ്റുമിട്ട് രഹ്നാ ഫാത്തിമ മലചവിട്ടുമ്പോള്‍ നിസ്സഹായതയുടെ കൊടിമുടിയില്‍ എന്തും ചെയ്യാവുന്ന അവസ്ഥയിലായിരുന്നു അയ്യപ്പ ഭക്തരുടെ മനസ്സ്. പല കോണുകളില്‍ നിന്നും സര്‍ക്കാര്‍ ഒത്താശയോടെ നടന്ന ആ ശ്രമത്തിനെതിരെ വിമര്‍ശനങ്ങളുര്‍ന്നു. പലരും ആ ചെയ്തിയില്‍ ദു:ഖം അറിയിച്ചു. അതേ അവസ്ഥ ഇന്നലെ വീണ്ടും ഉണ്ടായി. എന്നാല്‍ അതിലൊന്നും അയ്യപ്പ ഭക്തര്‍ പതറി പോകരുതെന്ന് ടീച്ചര്‍ വ്യക്തമാക്കി. 

ശബരിമല ആചാരം നിലനിര്‍ത്തുക എന്നത് മാത്രമാണ് നമ്മുടെ ആവശ്യം. ആരുടേയോ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ആചാര ലംഘകരെ ശിക്ഷിക്കുക എന്നത് നമ്മുടെ മാര്‍ഗ്ഗമല്ല. വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ അത്തരം ചെയ്തികള്‍ ഗുണത്തേക്കാള്‍ ദോഷം ചെയ്യും, ശശികല ടീച്ചര്‍ പറഞ്ഞു.

ആചാരലംഘനത്തിനെത്തുന്നവരുടെ വരവും പെരുമാറ്റവും കെണിയാണ്. പ്രകോപിപ്പിക്കുകയാണ് ലക്ഷ്യം. അക്രമിപ്പിച്ചേ അടങ്ങു എന്ന വാശിയാണ്. അതിലൂടെ സ്ത്രീ വിവേചനവും സ്ത്രീ വിരുദ്ധ മനോഭാവവും ഉണ്ടെന്നു വരുത്തി തീര്‍ക്കണം. കോടതിയെ തെറ്റിദ്ധരിപ്പിക്കണം. നമ്മുടെ നിഷ്‌കളങ്കതയും ആത്മാര്‍ത്ഥതയും മുതലെടുക്കുകയാണവര്‍. അതില്‍ വീണു പോകരുത്. സ്ത്രീകള്‍ക്കെതിരെ അക്രമം നടന്നാല്‍ കോടതി നമുക്കെതിരാകുമെന്നും ടീച്ചര്‍ ഓര്‍മ്മിപ്പിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ശബരിമല ആചാര ലംഘന ശ്രമങ്ങള്‍ക്കു പിന്നില്‍ ഹിന്ദുത്വത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളുടെ ആസൂത്രണമുണ്ട് എന്ന് എല്ലാവര്‍ക്കു മറിയാം. അയ്യപ്പ ഭക്തരെ സംബന്ധിച്ചിടത്തോളം അത്തരം നീക്കങ്ങള്‍ സഹിക്കാന്‍ പറ്റാത്തതും ക്ഷമയുടെ നെല്ലിപ്പടി തകര്‍ക്കുന്നതുമാണ്. ഓരോ നീക്കവും നമ്മുടെ കണ്ണു നിറയ്‌കും ഉള്ളു വിറയ്‌ക്കും. കഴിഞ്ഞ വര്‍ഷം വിജയദശമി നാളില്‍ ഹെല്‍മറ്റും ജാക്കറ്റുമിട്ട് രഹ്നാ ഫാത്തിമ മലചവിട്ടുമ്പോള്‍ നിസ്സഹായതയുടെ കൊടിമുടിയില്‍ മനസ്സ് എന്തും ചെയ്യാവുന്ന അവസ്ഥയിലായിരുന്നു. ആത്മഹത്യയും കൊലപാതകവുമടക്കം എന്തും മനസ്സില്‍ തോന്നിപ്പോകുന്ന സമയം. 

‘ടീച്ചറെ അവളെ കൊല്ലാനാളില്ലേ? ഞാനവളെ ക്കൊല്ലും’

അവിടെയുള്ള അയ്യപ്പന്മാരുടെ കൈയ്യില്‍ നൈയ്‌ത്തേങ്ങയില്ലേ ?’

അവളെ പിടിച്ച് ആ കൊക്കയിലേക്കെറിയരുതോ?’ തുടങ്ങി കണ്ണീര്‍ പ്രളയവുമായി വന്ന ഫോണ്‍കോളുകള്‍ വീണ്ടും ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിച്ചു.. പിന്നീടങ്ങോട്ട് ദിവസവും ഒരോ പൂതനമാര്‍ നമ്മുടെ ക്ഷമയുടെ ആഴമളന്നു.

ഇന്നലെ തൃപ്തി സംഘത്തിന്റെ ഇളകിയാട്ടം വീണ്ടും നമ്മുടെ ക്കൈ സമനില തെറ്റിച്ചു. പലരും പഴി പറഞ്ഞു. വന്ന പൂതന മാര്‍ക്ക് മേലു നോവാത്തതു കൊണ്ടാണ് വീണ്ടും വീണ്ടും വരുന്നതെന്ന് പലരും കുറ്റപ്പെടുത്തി. സംഘത്തിന് പഴയ വീര്യം നഷ്ടപ്പെട്ടുവോ? എന്ന് പലരും വേദനിച്ചു. ഇനിയും നാമം ചൊല്ലാനില്ലെന്ന് പലരും കലഹിച്ചു. ആ പ്രതികരണങ്ങളൊക്കെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി. അവരുടെ വികാരങ്ങളെ കുറ്റപ്പെടുത്താന്‍ കഴിയില്യല്ലോ! കാരണം അത്രയും വേദന ഓരോരുത്തരും അനുഭവിക്കുന്നുണ്ട്. എണ്‍പതു വയസ്സ് പിന്നിട്ട ഒരു മുത്തശ്ശി എന്നോടു പറഞ്ഞത് എങ്ങനെ ഒരാളെ കൊല്ലുമെന്ന് ആരെങ്കിലും പറഞ്ഞു തന്നാല്‍ ഞാന്‍ കൊല്ലുമവരെ എന്നായിരുന്നു.( ജീവിതത്തില്‍ ഇന്നുവരെ ഒരു ഉറുമ്പിനേപ്പോലും നോവിക്കാത്ത കക്ഷിയാണ് എന്നതാണ് ഏറെ രസകരം). കൊല്ലുന്നവര്‍ക്ക് അവരുടെ കുടുംബത്തിന് എന്തു വേണമെങ്കില്‍ ചെയ്യാന്‍ തയ്യാറായിവരുന്ന കക്ഷികളും കൂട്ടത്തില്‍ തല പൊക്കിയിരുന്നു’.

പക്ഷേ

നമുക്ക് വേണ്ടത്

ശബരിമല ആചാരം നിലനിര്‍ത്തുക എന്നതാണ്. ആരുടേയോ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ആചാര ലംഘകരെ നോവിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുക എന്നത് നമ്മുടെ മാര്‍ഗ്ഗമല്ല ലക്ഷ്യവുമല്ല. എന്നു മാത്രമല്ല അത്തരം ഏതു നീക്കവും ലക്ഷ്യത്തിന് വിഘാതമുണ്ടാക്കും. വിഷയം കോടതിയിലാണ്. ഏഴംഗ ബെഞ്ചിന് വിട്ട പൊതു വിഷയങ്ങളുടെ തീരുമാനത്തിനുശേഷം മാത്രമേ ഈ വിഷയത്തിലുളള്ള പുന:പരിശോധനാ ഹരജികളും റിട്ടുകളും പരിഗണിക്കുകയുള്ളു. അതിനിടക്ക് ഭക്തരുടെ വികാരം നല്ലരൂപത്തില്‍ കോടതി മനസ്സിലാക്കുന്നത് ഗുണം ചെയ്യും മറിച്ച് സ്ത്രീകളുടെ മേലുള്ള കടന്നുകയറ്റത്തിലേക്ക് അത് നീങ്ങുന്നത് ഗുണം ചെയ്യില്ല എന്നു മാത്രമല്ല ദോഷം ഏറെ ഉണ്ടാക്കുകയും ചെയ്യും.(പക്ഷേ മുക്രയിട്ടു വരുന്ന കാളക്കൂറ്റന്മാരെ പോലുള്ള ആ താടകകളുടെ വരവും പെരുമാറ്റവും കണ്ടാല്‍ ന്റെ ശിവനേ ….) അവരുടെ വരവും പെരുമാറ്റവും കെണിയാണ്. പ്രകോപിപ്പിക്കുകയാണ് ലക്ഷ്യം അക്രമിപ്പിച്ചേ അടങ്ങു എന്ന വാശിയാണ്. അതിലൂടെ സ്ത്രീ വിവേചനവും സ്ത്രീ വിരുദ്ധ മനോഭാവവും ഉണ്ടെന്നു വരുത്തി തീര്‍ക്കണം. കോടതിയെ തെറ്റിദ്ധരിപ്പിക്കണം. – നമ്മുടെ നിഷ്‌കളങ്കതയും ആത്മാര്‍ത്ഥതയും മുതലെടുക്കുകയാണവര്‍. 

ഇതില്‍ നാം വീഴരുത്. വീഴ്‌ത്താനുള്ള എല്ലാ ശ്രമവും ഉണ്ടാകും.

വീണാല്‍ ആ തിരുനട കാക്കാന്‍ നമുക്കാകില്ല. ശാശ്വത പരിഹാരം കോടതിയിലോ അവിടം വിട്ടാല്‍ കേന്ദ്ര ഭരണകൂടത്തിലോ മാത്രമാണ്. സ്ത്രീകള്‍ക്കെതിരെ അക്രമം നടന്നാല്‍ കോടതി നമുക്കെതിരാകും : ഭരണകൂടത്തിനും ആഗ്രഹമുണ്ടായാല്‍ പോലും നമ്മുടെ രക്ഷക്കെത്താന്‍ കഴിയാത്ത സാഹചര്യമൊരുങ്ങും. അതുണ്ടാകരുത് ക്ഷമിക്കാന്‍ കഴിയുന്നതല്ല നടക്കുന്നതെന്നറിയാം പക്ഷേ ക്ഷമിക്കണം. ക്ഷമ ആട്ടിന്‍ സൂപ്പിനേക്കാള്‍ ആരോഗ്യകരമെന്ന ചൊല്ല് ഇവിടെ പ്രസക്തമാണ്. ജനവികാരം ബന്ധപ്പെട്ടവര്‍ അറിയണം അവരെ അറിയിക്കണം അതിന്റെ ഗുണമാണ് ഇപ്രാവശ്യത്തെ സര്‍ക്കാര്‍ നിലപാട്. ആചാര സംരക്ഷകരാണെന്ന് വരുത്തി തീര്‍ക്കേണ്ട ഗതികേടിലേക്ക് പിണറായി സഖാവിനെ വരെ നാം എത്തിച്ചില്ലേ. ആ വികാരം ജനകീയ രീതിയില്‍ പ്രകടിപ്പിക്കാം.

ഭക്തി ശക്തിയാക്കി മാറ്റാം.

So please, please……. അക്രമം ഉപേക്ഷിക്കണം. താടകമാരെ രക്ഷിക്കാനല്ല ശിക്ഷിക്കാന്‍ … നമുക്ക് ജയിക്കാന്‍ ….. വരും തലമുറകള്‍ക്ക് ആചാരം നിലനിര്‍ത്താന്‍ …..!

സ്വാമിയേ ശരണമയ്യപ്പ

നാളെ മറ്റെല്ലാ വഴിയും അടഞ്ഞാല്‍

നിവര്‍ത്തികെട്ടാല്‍

നിയമം കയ്യിലെടുക്കാന്‍

നിങ്ങളോടൊപ്പം

നിങ്ങളനുവദിച്ചാല്‍ 

നിങ്ങള്‍ക്കു മുന്നില്‍

നിശ്ചയം ഈ ഞാനുമുണ്ടാകും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

India

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

India

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

Kerala

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Kerala

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

ഓരോ രക്‌ത ഗ്രൂപ്പിലും പെട്ടവർ പതിവാക്കേണ്ട ഭക്ഷണ ശീലങ്ങൾ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.