Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നിര്‍വ്വചനങ്ങള്‍ക്കതീതം ജീവിത നിയോഗം

പി. ഞാറയ്‌ക്കല്‍ by പി. ഞാറയ്‌ക്കല്‍
Nov 24, 2019, 05:59 am IST
in Varadyam

നാടകം ആരംഭിക്കാനുള്ള ഫസ്റ്റ് ബെല്‍ മുഴങ്ങാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ രചയിതാവും സംവിധായകനുമായ നാരായണന്‍ കുട്ടിയെന്ന വടക്കനാടനെ പോലീസ് അന്വേഷിച്ചു വരുന്ന മുഹൂര്‍ത്തമാണ് അയാളുടെ ജീവിതത്തിലെ യഥാര്‍ത്ഥ നാടകീയത! നാടകരംഗത്തു നിന്നുമാത്രമല്ല,  ജീവിതവേദിയില്‍ നിന്നു തന്നെയുള്ള നായകന്റെ പലായനത്തിന്റെ കഥയാണ് ജോയ് നായരമ്പലത്തിന്റെ പുതിയ നോവലായ ‘ഒരു സങ്കടല്‍’

പലായനങ്ങളുടെ പൂര്‍ത്തീകരണങ്ങള്‍ പലപ്പോഴും മടങ്ങിവരവുകളിലാണല്ലോ. അവിശ്വസനീയം എന്നു തന്നെ പറയണം വടക്കനാടനെന്ന ഭൗതികവാദിയുടെ സംന്യാസ ജീവിതത്തിലേക്കുള്ള രൂപമാറ്റം. പാര്‍ട്ടിക്കും പ്രത്യയ ശാസ്ത്രത്തിനും വേണ്ടി ജീവിതം വലിച്ചെറിഞ്ഞു കൊടുത്ത നായകന്റെ പിതാവ് ക്ഷയ രോഗ ബാധിതനായി മരണമടഞ്ഞതും അയാളുടെ ആത്മീയയാത്രയ്‌ക്ക് ഉത്തേജനമായിട്ടുണ്ടാകാം.

യതീന്ദ്രദാസ് എന്ന സംന്യാസിവര്യന്റെ വാക്കുകളില്‍ അഭയവും ആശ്വാസവും കണ്ടെത്തുന്ന ഭക്തര്‍ അയാളുടെ ആത്മസംഘര്‍ഷങ്ങള്‍ അറിയുന്നതേയില്ല. സംന്യാസ ജീവിതത്തിലേക്ക് വലിച്ചെറിയ പ്പെട്ടതാണങ്കിലും അതില്‍ അര്‍ത്ഥം കണ്ടെത്താനുള്ള അയാളുടെ പ്രയത്‌നം ആര്‍ജ്ജവമുള്ളതു തന്നെയാണ്. ഇതിനിടയില്‍, അയാള്‍ എഴുതിയ നാടകങ്ങളിലേതുപോലൊരു ട്വിസ്റ്റ് കഥാഗതിയില്‍ സംഭവിക്കുന്നു. ആന്‍മേരി എന്ന യുവതിയുടെ രംഗപ്രവേശമാണത്. ഇതോടെ, ഭൂതകാലത്തിന്റെ ഭാണ്ഡക്കെട്ടില്‍ മറഞ്ഞിരുന്ന നിഴലുകള്‍ തപ്പിത്തടഞ്ഞ് പുറത്തിറങ്ങുകയാണ്! യതീന്ദ്രദാസ് തന്നിലേക്ക് തന്നെ ഒരു ചോദ്യമെറിയുന്നു കര്‍മ്മയോഗമാണോ ജ്ഞാനയോഗമാണോ തനിക്ക് വിധിച്ചിരിക്കുന്നത്? വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരു നാടകം അരങ്ങിലെത്തിക്കുന്നതിനുള്ള തത്രപ്പാടിനിടയ്‌ക്ക് കുറച്ച് പണം ആന്‍മേരിയില്‍ നിന്നും അയാള്‍ വാങ്ങിയിരുന്നു. തിരിച്ചു വീട്ടാനാകാത്ത ആ കടത്തിന്റെ കുറ്റബോധത്താല്‍ പ്രേരിതനായി ആന്‍മേരിക്കും ബുദ്ധിമാന്ദ്യമുള്ള അവളുടെ മകള്‍ക്കുംവേണ്ടി സംന്യാസ ജീവിതത്തോട് വിടപറയാനൊരുങ്ങുന്ന യതീന്ദ്രദാസിന്റെ ആശ്രമത്തിലേക്ക് ജീവിതദൗര്‍ഭാഗ്യങ്ങളില്‍ മനം മടുത്ത് ആന്‍മേരി വരുന്നത് അയാളുടെ ശിഷ്യത്വം സ്വീകരിക്കാനാണ്!

മനുഷ്യജീവിത വൈരുദ്ധ്യങ്ങള്‍ക്ക് ഇതിനേക്കാള്‍ ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങള്‍ മലയാളസാഹിത്യത്തില്‍ അധികമില്ല. വായനാസുഖം നല്‍കുന്ന ലളിതമായ ഭാഷാശൈലിയാണ് ജോയ്  നായരമ്പലം നോവലിലുടനീളം അവലംഭിച്ചിരിക്കുന്നത്. ജീവിത ദുരിതങ്ങള്‍ ഓരോന്നായി ഹൃദയത്തിലേറ്റുവാങ്ങുമ്പോഴും വിട്ടുപോകാത്ത വടക്കനാടന്റെ നര്‍മ്മബോധം ചാര്‍ലിചാപ്ലിന്റെ ചില കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. നോവലിസ്റ്റിന്റെ ജീവിത നിരീക്ഷണപാടവത്തിന് നേര്‍സാക്ഷ്യം വഹിക്കുന്ന മറ്റുചില കഥാപാത്രങ്ങളും ഈ നോവലില്‍ കാണാം. ഉള്ളില്‍ നീറിപ്പിടിക്കുന്ന വേദനകളെ നേരിട്ട് നിര്‍മ്മമതയോടെ ജീവിക്കുന്ന ആന്‍മേരി, സമ്പത്തിന്റെ പൊങ്ങച്ചം ഒരു അലങ്കാരമായി കൊണ്ടു നടക്കുന്ന പിള്ള, പ്രതിഫലേച്ഛയൊട്ടും തന്നെയില്ലാതെ ആശ്രമത്തിലെ തൂപ്പുജോലി ചെയ്യുന്ന മേരിച്ചേടത്തി…

ഒരു സങ്കടലിന്റെ അവതാരികയില്‍ എന്‍.എം. പിയേഴ്‌സണ്‍ പറയുന്നു: ‘ആഗ്രഹങ്ങളും അഭിലാഷങ്ങളും പലപ്പോഴും സാക്ഷാത്കരിക്കാനുള്ളതല്ല. അതെല്ലാം സ്വപ്‌നം കാണാനുള്ളതാണ്. ജീവിതം നിര്‍വ്വചിക്കാനാകാത്തവിധം അജ്ഞേയമാണ്’. കൈപ്പുനീരിന്റെ രുചിയുള്ള ഈ ലോകസത്യത്തിന് നിദാനമായി തിളങ്ങുന്ന ‘ഒരു സങ്കടല്‍’വായനക്കാരന്റെ ഹൃദയത്തില്‍ നൊമ്പരങ്ങള്‍ കോറിയിടും എന്ന് തീര്‍ച്ച!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

Kerala

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

India

പ്രളയ് മിസൈല്‍ അര്‍മീനിയയ്‌ക്ക് നല‍്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

India

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.