Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വാവോയിസ്റ്റ് വിജയന്‍

കോണ്‍ഗ്രസ്സാകെ നനഞ്ഞ പടക്കമായി ചീറ്റിത്തെറിച്ച കാലത്താണ് വിജയേട്ടന്‍ ആര്‍ത്തവ നായികമാരുമായി പടയ്‌ക്കിറങ്ങിയത്. പിന്നെ വിജയന് വിടുപണി ചെയ്യലാണ് വിപ്ലവത്തിന് ചേര്‍ന്ന വഴിയെന്ന് പുന്നല വിപ്ലവകാരി കണ്ടെത്തുകയായിരുന്നു.

എം. സതീശന്‍byഎം. സതീശന്‍
Nov 17, 2019, 12:10 pm IST
inArticle

പാസ്റ്റര്‍ തങ്കു മുതല്‍ പുന്നല ശ്രീകുമാര്‍ വരെയുള്ള പുരോഗമന മതേതര ജനാധിപത്യ വിപ്ലവ കേസരികളുടെ ഉടയവനാണ് കേരള മുഖ്യമന്ത്രി പിണറായിക്കാരന്‍ വിജയന്‍. നവോത്ഥാനം പൂത്തുലയുന്നതിനായി അക്ഷീണം പ്രയത്‌നിക്കുന്ന ആര്‍ത്തവ വിപ്ലവ നായകന്‍. വെട്ടിയും കുത്തിയും കൊന്നുകളഞ്ഞ സാധാരണക്കാരന്റെ ചോര കണ്ടാല്‍ തിരിഞ്ഞുനോക്കാത്ത സമാധാനവാദി, പ്രിയതമയുമൊത്ത് ദേശാന്തരങ്ങള്‍ സഞ്ചരിച്ച് ലോകപൗരനാവാന്‍ കിണഞ്ഞുശ്രമിക്കുന്ന പട്ടിണിക്കാരന്റെ നേതാവ്, ആരോഗ്യ പരിരക്ഷയ്‌ക്ക് അമേരിക്കന്‍ പിഞ്ഞാണം അവാര്‍ഡായി നേടിയ കേരളത്തിന്റെ അഭിമാനം… അങ്ങനെ എണ്ണിയാല്‍ തീരാത്തതാണ് വിജയന്റെ വിശേഷണങ്ങള്‍. ശബരിമലയിലേതടക്കം മാവോയിസ്റ്റുകള്‍ക്കും മനിതികള്‍ക്കും അരാജകവാദികള്‍ക്കും പോലീസ് സെക്യൂരിറ്റി ഏര്‍പ്പെടുത്തി ഗള്‍ഫിന് പറന്ന വിപ്ലവനായകനാണ് വിജയന്‍. ഒടുവില്‍ ശബരിമലക്കാര്യത്തില്‍ പുനഃപരിശോധനാഹര്‍ജികള്‍ ഏഴംഗബെഞ്ചിന് വിട്ട സുപ്രീംകോടതി വിധി കേട്ടപ്പോള്‍ സ്റ്റേയില്ലേ എന്ന് ആര്‍ത്തട്ടഹസിക്കുന്ന വാവോയിസ്റ്റുകളുടെ തക്കുടുവാവയായാണ് വിജയന്‍ അടയാളപ്പെടുത്തപ്പെടുന്നത്.

പിണറായി നാടുവാഴുന്ന കാലത്ത് കേരളം വളരുകയാണ് പശ്ചിമഘട്ടങ്ങളെ കേറിയും കടന്നുമങ്ങ് സിറിയയിലേക്കും ബൊളീവിയന്‍ വനാന്തരങ്ങളിലേക്കും. ഐഎസ്, മാവോയിസ്റ്റ് വാവകള്‍ക്ക് ഇങ്ക് കൊടുത്തും താരാട്ട് പാടിയും തൊട്ടിലാട്ടിയും കഴിയുന്ന കുഞ്ഞമ്മമാരുടെ കേരളമാണിപ്പോളിത്. നവോത്ഥാനം പറഞ്ഞ് പറഞ്ഞിപ്പോള്‍ എന്തിനും ഏതിനും ജാതി പറയുന്നവന്റെ നാടാണിപ്പോളിത്. ധാര്‍ഷ്ട്യവും താന്‍പോരിമയും ശുദ്ധതോന്ന്യവാസവും കൊണ്ട് എന്തും പറയാമെന്നും കാട്ടാമെന്നും കരുതുന്ന പിണറായിയന്‍ ജനുസ്സുകളുടെ അരിയിട്ടുവാഴ്ചയാണിവിടെ.

ഭരണത്തിലേറിയ ആദ്യവര്‍ഷം തന്നെ കേരളത്തെ കൊലക്കളമാക്കി പിണറായിയന്‍ പോള്‍പോട്ട് എന്ന് വിളിപ്പേര് നേടിയ ആളാണ് അദ്ദേഹം. മരിച്ചവന്റെ പാര്‍ട്ടിയും കൊടിയും മതവും നോക്കി, നിയമസഭയില്‍പ്പോലും പച്ചക്കള്ളങ്ങള്‍ വിളിച്ചുകൂവി കേരളത്തിന്റെയാകെ വെറുപ്പ് സമ്പാദിക്കുകയായിരുന്നു വിജയന്‍. എല്ലാവരും ചൂണ്ടിക്കാട്ടിയിട്ടും ഈ ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കാതെ പോയ ഒരേയൊരു വിഭാഗം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കളും അണികളുമായിരുന്നു. അവര്‍ അപ്പോഴും മാടമ്പള്ളിയിലെ മാനസികരോഗിയെത്തേടി ഗുജറാത്തിലും ദല്‍ഹിയിലുമൊക്കെ ബീഫിറച്ചിയും അടിച്ച് നടക്കുകയായിരുന്നു.

മാവോയിസ്റ്റ് കൊച്ചമ്മമാര്‍ക്കും അപ്പൂപ്പന്മാര്‍ക്കും കയറി നിരങ്ങാന്‍ കസേര വലിച്ചിട്ടുകൊടുക്കുന്ന ചാനല്‍ മേധാവികളുടെ കാലത്താണ് പിണറായി പറയുന്ന നവോത്ഥാനം കേരളത്തില്‍ പൂക്കുന്നത്. നിലമ്പൂരും മഞ്ചിക്കണ്ടിയിലും പന്തീരാങ്കാവിലുമൊക്കെ മാവോയിസ്റ്റുകള്‍ തമ്പടിക്കുന്നു എന്നത് പുതിയ വാര്‍ത്തയല്ല. പാനായിക്കുളത്തും വാഗമണ്ണിലും കനകമലയിലുമൊക്കെ ഐഎസ് ഭീകരന്മാര്‍ തമ്പടിച്ചിട്ട് ഒരു പുല്ലും കേരളത്തിലെ ഭരണാണാധികാരികള്‍ ചെയ്തിട്ടില്ലല്ലോ. നിരോധിത ഭീകരസംഘടനയായ സിമിയുടെ നേതാവിനെ മാര്‍ക്‌സിസ്റ്റാക്കി മാമോദീസ നല്‍കി മന്ത്രിയാക്കിയ പിണറായിയാണ് നാട് ഭരിക്കുന്നത്. അതുകൊണ്ട് അലന്‍ വാവയും താഹാ വാവയുമൊക്കെ കുഞ്ഞമ്മമാരുടെ ‘മാവാവോ വാവേ പൊന്നുമ്മകള്‍ തന്നാലും’ താരാട്ടും കേട്ട് ഉണ്ണും, ഉറങ്ങും, ഉണരും, നാടിനെതിരെ മുദ്രാവാക്യം വിളിക്കും…. 

വാളയാറില്‍ നിന്ന് അലന്‍വാവയുടെ കുപ്പിപ്പാലിലേക്കും അവിടെനിന്ന് മനിതികളുടെ സ്റ്റേയില്ലാ മുറവിളിയിലേക്കും കാര്യങ്ങള്‍ വളരെ വേഗം നീങ്ങിയിട്ടും ആഭ്യന്തരം ഭരിക്കുന്ന വിജയന് മിണ്ടാട്ടമില്ല. ഇങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തിലുണ്ടോ എന്ന് ഇപ്പോള്‍ സംശയമുണ്ട്. ചടുലതയോടെ ഉടനുടന്‍ ഉരുളയ്‌ക്കുപ്പേരി പോലെ പച്ചക്കള്ളം വിളിച്ചുകൂവി കേരളമാകെ നടന്ന വിജയനെ കേരളം കൃത്യം ഒരു വര്‍ഷം മുമ്പ് കണ്ടതാണ്. ആര്‍ത്തവനായികമാരെ ഇരുട്ടിന്റെ മറവില്‍ പോലീസ് കാവലില്‍ മല കയറ്റാന്‍ പാഞ്ഞുനടന്ന കാലത്ത് വിജയന് നൂറായിരുന്നു നാക്ക്. പാര്‍ട്ടിക്കാരെ വിട്ട് അയ്യപ്പഭക്തനെ കല്ലെറിഞ്ഞുകൊന്നിട്ട് ആ മരണം ഹൃദയാഘാതം മൂലമായിരുന്നുവെന്ന് വിളിച്ചുകൂവാന്‍ വിജയന് മണിക്കൂറൊന്ന് പോലും വേണ്ടിവന്നില്ല. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പറന്നുനടന്ന് ജാതി പറഞ്ഞും പറയാതെയും വിജയനും കൂട്ടാളികളും മെനഞ്ഞെടുത്ത ചരിത്രം തട്ടിവിടാന്‍ സമ്മേളനങ്ങളെത്രയാ വിളിച്ചു ചേര്‍ത്തത്. ശബരിമല വിഷയത്തില്‍ മന്ത്രിമാരെ തിരുത്താന്‍, പോലീസിനെ കയറൂരി വിടാന്‍, ആര്‍ത്തവനായികമാരെ പിന്തുണയ്‌ക്കാന്‍ നാഴികയ്‌ക്ക് നാല്‍പത് വട്ടം പ്രസംഗിക്കുകയും പത്രസമ്മേളനം നടത്തുകയും ചെയ്ത പിണറായി വിജയനാണിപ്പോള്‍ വാളയാറിലെ ഉഭയസമ്മത വിപ്ലവം മുതല്‍ വാവോയിസ്റ്റ് വിപ്ലവം വരെയുള്ള കേസുകളില്‍ കമാന്നൊന്നുരിയാടാതെ വായും പൂട്ടിയിരിക്കുന്നത്.

ഒന്നും വിജയന്‍ സഖാവ് അറിഞ്ഞായിരിക്കില്ലെന്നാണ് കുഞ്ഞമ്മമാരുടെയും സഖാവിനെ പാരിജാതപ്പൂവാക്കിയ വാഴ്‌ത്തുപാട്ടുകാരുടെയും പുതിയ സിദ്ധാന്തം. ഞങ്ങളുടെ വിജയേട്ടന്‍ അങ്ങനെ ചെയ്യില്ലെന്നാണ് അവര്‍ വാദിക്കുന്നത്. എല്ലാം കുറേ പോലീസുകാരുടെ കന്നംതിരിവാണ്. അതാണ് വിജയന്‍ സഖാവിന്റെ വിശ്വാസികള്‍. അവര്‍ തമ്പ്രാനെ അടിമുടി വിശ്വസിക്കും. കാല്‍ക്കല്‍ വീഴും. ആരെക്കൊണ്ടുവേണമെങ്കിലും ആ തിരുവടികള്‍ പിടിപ്പിക്കും. നവോത്ഥാനം കൊണ്ടുവരാന്‍ വിജയേട്ടന്‍ ഒപ്പം കൂട്ടിയ പുന്നല വിപ്ലവകാരി വാളയാറിലെ പാവം പെണ്‍കുട്ടികളുടെ അച്ഛനമ്മമാരെ രായ്‌ക്കുരാമാനം തിരുവനന്തപുരത്തെത്തിച്ച് തിരുമനസ്സിന്റെ കാലുപിടിപ്പിച്ചത് കണ്ട് കോള്‍മയിര്‍ കൊണ്ടവരില്‍ കുഞ്ഞമ്മയും പെടും. പുന്നല വിപ്ലവകാരിയുടെ ധീരതയുടെ മുന്നില്‍ മുട്ടുകുത്തിനില്‍പാണ് വിജേയട്ടന്റെ വിശ്വാസിഗണം. 

പുന്നല അങ്ങനെയാണ്. സോണിയാമ്മയായിരുന്നു വിപ്ലവകാരിയുടെ ആദിദൈവം. അയ്യങ്കാളീന്നൊക്കെ പുറമേക്ക് പറയുമെങ്കിലും വത്തിക്കാന്‍ വഴി ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് ഒരു എന്‍ട്രി പാവം സ്വപ്‌നം കണ്ടിട്ടുണ്ട്. ഉറ്റ സുഹൃത്ത് ചെറ്റക്കുടിലിലെ പഴയ മാണിക്യം മൊണിയന്‍ കൊന്ത മാറ്റി കുറി വരച്ച് എംപി ആകുന്നതിന്റെ ആനന്ദവും അസൂയയും അനുഭവിച്ചിട്ടുണ്ട്. 

കോണ്‍ഗ്രസ്സാകെ നനഞ്ഞ പടക്കമായി ചീറ്റിത്തെറിച്ച കാലത്താണ് വിജയേട്ടന്‍ ആര്‍ത്തവ നായികമാരുമായി പടയ്‌ക്കിറങ്ങിയത്. പിന്നെ വിജയന് വിടുപണി ചെയ്യലാണ് വിപ്ലവത്തിന് ചേര്‍ന്ന വഴിയെന്ന് പുന്നല വിപ്ലവകാരി കണ്ടെത്തുകയായിരുന്നു. വാളയാറില്‍ സര്‍വം തകര്‍ന്ന തമ്പുരാനെ രക്ഷിക്കാനുള്ള വിപ്ലവകാരിയുടെ ഒടിയന്‍ വിദ്യയായിരുന്നു ആ തിരുവടിപിടുത്തം. അമ്മാതിരി ഒരു തിരുവടിപിടുത്തം വാവോയിസ്റ്റ് കൊച്ചമ്മമാര്‍ക്കും പരിശീലിച്ചു നോക്കാവുന്നതാണ്. എങ്ങാനും ഗുണം പിടിച്ചാലോ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

Kerala

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

Kerala

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

Main Article

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

Article

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

പുതിയ വാര്‍ത്തകള്‍

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.