Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഒരു വെടിയൊച്ചയില്‍ തീരുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2019, 02:27 am IST
in Vicharam

‘കൊല്ലാതെ കൊള്ളാത്തതെന്തവന്‍ തന്നെ നീ,

 കൊല്ലിക്കയത്രേ നിനക്ക് രസമെടോ’ 

ഇങ്ങനെയല്ലേ പണ്ട് ഗാന്ധാരി കുരുക്ഷേത്രഭൂമിയില്‍ വന്ന് നെഞ്ചുപൊട്ടി ആവലാതിപ്പെട്ടത്. അതും ആരോട്? ഇക്കാണായ പ്രപഞ്ചത്തിന്റെ ഊടും പാവുമായി നില്‍ക്കുന്ന പാര്‍ഥസാരഥിയോട്. കൂടെനടന്ന് കൊഞ്ചിയും കൂട്ടുകൂടി ആര്‍ത്തുല്ലസിച്ചും നടന്നയാള്‍ കൊല്ലിക്കാന്‍ തന്ത്രം മെനഞ്ഞ് കാത്തിരിക്കുകയായിരുന്നു എന്ന സൂചന അതിലൂടെ ഗാന്ധാരി നല്‍കുന്നുണ്ട്. ഒരര്‍ഥത്തില്‍ അത് ശരിവെക്കുന്ന സംഭവവികാസങ്ങള്‍ ഉണ്ടായി എന്നത് വസ്തുതയാണ്. നൂറ്റൊന്നുമക്കളെ നഷ്ടപ്പെട്ട ഒരമ്മയുടെ വേദന എത്രയാവുമെന്ന് പറയാവുന്നതല്ല. നൂറ്റൊന്ന് അവിടെ നില്‍ക്കട്ടെ. ഒരു മകനോ അല്ലെങ്കില്‍ മകളോ നഷ്ടപ്പെട്ടാല്‍ ഒരമ്മയുടെ സ്ഥിതിയെന്താ? അതിന്റെ ആഴവും പരപ്പും എത്രയെന്ന് ചിന്തിക്കാന്‍പോലും കഴിയില്ല.

  ഇവിടെ നമ്മുടെ കാനം രാജേന്ദ്രനാണ് ആവലാതി, അല്ലെങ്കില്‍ മനോവിഷമം. അട്ടപ്പാടിയിലെ ഉള്‍ക്കാട്ടില്‍ മൂന്നുനാല് ഓമനകള്‍ വെടിയേറ്റ് മരിച്ചതിന്റെ ഞെട്ടലില്‍നിന്ന് അദ്ദേഹം ഇനിയും മുക്തനായിട്ടില്ല. ലോകം മുഴുവന്‍ മുമ്പില്‍ കറങ്ങിത്തിരിഞ്ഞ് നില്‍ക്കുന്നതുപോലെയായി. മാനവികതയും സ്‌നേഹവും സമൂഹത്തില്‍ വളര്‍ത്താന്‍ അശ്രാന്ത പരിശ്രമം നടത്തുന്ന മക്കളാണ് പോയത്. അതും പൊലീസിന്റെ കണ്ണും മൂക്കുമില്ലാത്ത നടപടി മൂലം. അവരുടെ നിത്യനിദ്ര പേര്‍ത്തും പേര്‍ത്തും ഓര്‍മയില്‍ തെളിയുമ്പോള്‍ ചെങ്കൊടിയുടെ ചങ്കിടിയുന്ന പ്രതീതി. എന്തിന് അവരോട് ഇമ്മാതിരി ക്രൂരത കാട്ടിയെന്ന ന്യായമായ ചോദ്യമാണ് കാനം ഉന്നയിച്ചിരിക്കുന്നത്. അതിന് മറുപടി പറയാന്‍ ബാധ്യതപ്പെട്ടവര്‍ ഇതുവരെ കൃത്യമായി ഒന്നും പറഞ്ഞിട്ടില്ലെന്നത് വേറെകാര്യം.

   പറഞ്ഞുവരുമ്പോള്‍ കാനത്തിന്റെ സംഘവും പിണറായിയുടെ സംഘവും മേപ്പടി മാവോവാദി ഓമനകളുടെ ചാര്‍ച്ചക്കാരായി വരും. തുടക്കത്തില്‍ അവരൊക്കെ ഒന്നായിരുന്നു. പോരെങ്കില്‍ അവര്‍ ഉന്നയിക്കുന്നതും ആഗ്രഹിക്കുന്നതുമായ കാര്യങ്ങള്‍ ‘ഡൈല്യൂട്ട്’ ആയി കാന-പിണറായി സംഘത്തിലും കാണാം. മാവോമക്കള്‍ രഹസ്യമായി ചെയ്യുന്നതൊക്കെ നിയമപരമായി പരസ്യപ്പെടുത്തി ഇവര്‍ ചെയ്യുന്നു എന്നേയുള്ളൂ. ഭരണകൂടത്തിന്റെ നിലപാടുകളോടുള്ള എതിര്‍പ്പാണ് മാവോമക്കളെക്കൊണ്ട് ആയുധമെടുപ്പിക്കുന്നത്. മറ്റവരോ? രാഷ്‌ട്രീയ ശത്രുത തീര്‍ക്കാന്‍ ആയുധങ്ങള്‍ രാകിമിനുക്കി ഇരുട്ടിന്റെ മറവിലും അല്ലാതെയും അന്യകക്ഷികളുടെ കൊരവള്ളി അരിഞ്ഞിടുന്നു. അങ്ങനെ നോക്കുമ്പോള്‍ മാവോമക്കളും ഇവരും ഒരേ ട്രാക്കിലൂടെയാണല്ലോ പോവുന്നത്. ഇങ്ങനെ പോവുമ്പോള്‍ കന്നംതിരിവ് കാണിക്കുന്നത് ശരിയല്ല എന്നാണ് കാനത്തിന്റെ പക്ഷം. 

ഒരു പ്രൊഫഷണല്‍ മര്യാദയുടെ അസാന്നിധ്യം അവിടെയുണ്ട്! അതിലൊട്ട് അനൗചിത്യമില്ല താനും. കൊച്ചുന്നാളിലേ കൈപിടിച്ചു വളര്‍ത്തിയെടുത്തവരെ പാതിരാത്രിയില്‍ പൊലീസിനെക്കൊണ്ട് എന്തിന് കൊല്ലിച്ചു എന്നാണ് കാനത്തിന്റെ ചോദ്യം. ഒരേ വികാരം കാത്തുസൂക്ഷിക്കുന്നവര്‍, ഒരേ ലക്ഷ്യത്തിനായി മുന്നേറുന്നവര്‍. എന്നിട്ടും എന്തിന് കൂട്ടത്തിലുള്ളവന്റെ കഴുത്തുവെട്ടിയെന്ന ചോദ്യം പ്രസക്തമല്ലേ? ഇതുതന്നെയല്ലേ പണ്ട് ഗാന്ധാരി ചോദിച്ചതും. അന്ന് ചിരിച്ചതല്ലാതെ മറുപടിയൊന്നും കൃഷ്ണന്‍ പറഞ്ഞില്ല.

എന്നാല്‍ കാനത്തിന്റെ ചോദ്യത്തിന് നേരിട്ടല്ലെങ്കിലും പിണറായി കൊടുത്ത മറുപടിയില്‍ ചെറിയ വസ്തുതകള്‍ ഓടിക്കളിക്കുന്നുണ്ട്. ‘അയ്യാ അല്‍പ്പം അരിതരുമോ എന്ന് ചോദിച്ചു വരുന്നവരല്ല മാവോമക്കള്‍’ എന്ന് പിണറായി പറയുന്നു. ഇത് നിയമസഭയിലായതിനാല്‍ രേഖകളില്‍ കിറുകൃത്യമായിക്കിടക്കും. മാവോമക്കളെ കൊന്നതിന്റെ യഥാര്‍ഥ ഉദ്ദേശ്യം എന്തായിരുന്നെന്ന് നാട്ടിലെമ്പാടും പാണന്മാര്‍ പാടി നടക്കുന്നുണ്ട്. അതിലെ നെല്ലും പതിരും നാട്ടുകാര്‍ക്ക് മനസിലാവുന്നുമുണ്ട്. വാളയാറിലെ ബാലികമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ സ്വയമ്പനായി ഊരിപ്പോന്നത് നാട്ടില്‍ ഒച്ചപ്പാടുണ്ടാക്കിയിട്ടുണ്ട്. വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതില്‍നിന്ന് പെട്ടെന്ന് ശ്രദ്ധ തിരിക്കണമെങ്കില്‍ അതിനെക്കാള്‍ ഭീകരമായ എന്തെങ്കിലും സംഭവഗതികള്‍ വേണ്ടേ? മാവോ മക്കള്‍ ഏതായാലും ധ്യാനം കൂടാനൊന്നുമാവില്ലല്ലോ കൂട്ടമായി എത്തിയത്. പല സംസ്ഥാനങ്ങളിലും കര്‍ശന നടപടികള്‍ തുടങ്ങിയതോടെ ദൈവത്തിന്റെ നാടാണല്ലോ സകല രാക്ഷസീയ ശക്തികള്‍ക്കും സുരക്ഷാകേന്ദ്രം. അതുകൊണ്ടവര്‍ ഇവിടേക്ക് വന്നു. എല്ലാം ഒത്തുവന്നപ്പോള്‍ അങ്ങ് തട്ടി, അത്രതന്നെ. അതുകൊണ്ട് എന്തുണ്ടായി? വാളയാര്‍ കുട്ടികള്‍ പോയി, തെരഞ്ഞെടുപ്പ് വിജയ-പരാജയ ചര്‍ച്ചകള്‍ പോയി, ഭരണവൈകല്യങ്ങള്‍ പോയി, ക്രമസമാധാന പ്രശ്‌നങ്ങള്‍ പോയി. അങ്ങനെ ”നേട്ടങ്ങ”ളെത്രയെത്ര! ഇതുണ്ടോ കാനത്തിനു മനസ്സിലാവുന്നു. എത്ര ഓണം ഉണ്ടു എന്നതല്ല, അതിലെത്ര തടിക്ക് പിടിച്ചു എന്നതാണ് പ്രശ്‌നം. കൂടെ കൊണ്ടുനടന്നവനെ കൊന്നുതള്ളുമ്പോള്‍ കിട്ടുന്ന സുഖമുണ്ടല്ലോ, അതൊരു പ്രത്യേക സുഖമാണ്. ഒരു നിര്‍വൃതിയാണ്. പറഞ്ഞറിയിക്കാനാവില്ല. 

രാഷ്‌ട്രീയ എതിരാളിയെ വെട്ടിക്കൊന്ന് ആവേശത്തോടെ അണികള്‍ വന്നുപറയുമ്പോള്‍ കിട്ടുന്ന സുഖമല്ലേ ഇപ്പോള്‍ ക്ലിഫ് ഹൗസിലും പരിലസിക്കുന്നത്. പൊലീസുകാര്‍ വിവരം അറിയിക്കുമ്പോള്‍ കിട്ടുന്ന ആ സുഖം അനുഭവിക്കാന്‍ കാനം ഇനിയെത്ര കാലം നെല്‍ക്കതിര്‍ കൊടിയും പിടിച്ച് നടന്ന് കാല് കഴയ്‌ക്കണം. കാനത്തിന് അതൊക്കെ മനസ്സിലാവണമെങ്കില്‍ ഇനിയും വായിക്കണം മാര്‍ക്‌സിയന്‍ തത്വശാസ്ത്രം. പഠിക്കണം ദാസ് കാപ്പിറ്റല്‍. ആയതിനാല്‍ അതിനായ് ശ്രമിച്ചുകൊണ്ടേയിരിക്കാം. അതുവരേക്കും കൊഞ്ചം തണ്ണിമോന്തി ഇരിക്ക് അയ്യാ…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

Kerala

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം
Kerala

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

Kerala

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം
Malappuram

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

പുതിയ വാര്‍ത്തകള്‍

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും

വൈറല്‍ താരത്തിന്റെ നിയമവിരുദ്ധ വിവാഹം; എം.വി. ഗോവിന്ദനടക്കം 6 പേര്‍ക്കെതിരെ പോക്‌സോ കോടതിയില്‍ ഹര്‍ജി, തിങ്കളാഴ്ച പരിഗണിക്കും

ശിശുക്ഷേമ സമിതിയില്‍ ഗുരുതര വീഴ്ച; അമ്മത്തൊട്ടിലില്‍ എത്തിയ നവജാതശിശുവിനെ ജീവനക്കാര്‍ കണ്ടത് ആറ് മണിക്കൂറിന് ശേഷം

കെടിയുവിലെ അയോഗ്യനായ പരീക്ഷാ കണ്‍ട്രോളര്‍ക്ക് സംരക്ഷണമൊരുക്കി മന്ത്രി

ആഗമാനന്ദസ്വാമിയുടെ ദൃഷ്ടിയില്‍ ശ്രീശങ്കരന്‍

അന്താരാഷ്‌ട്ര ആര്‍ട്ടിസ്റ്റിക്ക് റോളര്‍ സ്‌കേറ്റിങ്: മിഥുന് സ്വര്‍ണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.