Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഒരു വെടിയൊച്ചയില്‍ തീരുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2019, 02:27 am IST
in Vicharam

‘കൊല്ലാതെ കൊള്ളാത്തതെന്തവന്‍ തന്നെ നീ,

 കൊല്ലിക്കയത്രേ നിനക്ക് രസമെടോ’ 

ഇങ്ങനെയല്ലേ പണ്ട് ഗാന്ധാരി കുരുക്ഷേത്രഭൂമിയില്‍ വന്ന് നെഞ്ചുപൊട്ടി ആവലാതിപ്പെട്ടത്. അതും ആരോട്? ഇക്കാണായ പ്രപഞ്ചത്തിന്റെ ഊടും പാവുമായി നില്‍ക്കുന്ന പാര്‍ഥസാരഥിയോട്. കൂടെനടന്ന് കൊഞ്ചിയും കൂട്ടുകൂടി ആര്‍ത്തുല്ലസിച്ചും നടന്നയാള്‍ കൊല്ലിക്കാന്‍ തന്ത്രം മെനഞ്ഞ് കാത്തിരിക്കുകയായിരുന്നു എന്ന സൂചന അതിലൂടെ ഗാന്ധാരി നല്‍കുന്നുണ്ട്. ഒരര്‍ഥത്തില്‍ അത് ശരിവെക്കുന്ന സംഭവവികാസങ്ങള്‍ ഉണ്ടായി എന്നത് വസ്തുതയാണ്. നൂറ്റൊന്നുമക്കളെ നഷ്ടപ്പെട്ട ഒരമ്മയുടെ വേദന എത്രയാവുമെന്ന് പറയാവുന്നതല്ല. നൂറ്റൊന്ന് അവിടെ നില്‍ക്കട്ടെ. ഒരു മകനോ അല്ലെങ്കില്‍ മകളോ നഷ്ടപ്പെട്ടാല്‍ ഒരമ്മയുടെ സ്ഥിതിയെന്താ? അതിന്റെ ആഴവും പരപ്പും എത്രയെന്ന് ചിന്തിക്കാന്‍പോലും കഴിയില്ല.

  ഇവിടെ നമ്മുടെ കാനം രാജേന്ദ്രനാണ് ആവലാതി, അല്ലെങ്കില്‍ മനോവിഷമം. അട്ടപ്പാടിയിലെ ഉള്‍ക്കാട്ടില്‍ മൂന്നുനാല് ഓമനകള്‍ വെടിയേറ്റ് മരിച്ചതിന്റെ ഞെട്ടലില്‍നിന്ന് അദ്ദേഹം ഇനിയും മുക്തനായിട്ടില്ല. ലോകം മുഴുവന്‍ മുമ്പില്‍ കറങ്ങിത്തിരിഞ്ഞ് നില്‍ക്കുന്നതുപോലെയായി. മാനവികതയും സ്‌നേഹവും സമൂഹത്തില്‍ വളര്‍ത്താന്‍ അശ്രാന്ത പരിശ്രമം നടത്തുന്ന മക്കളാണ് പോയത്. അതും പൊലീസിന്റെ കണ്ണും മൂക്കുമില്ലാത്ത നടപടി മൂലം. അവരുടെ നിത്യനിദ്ര പേര്‍ത്തും പേര്‍ത്തും ഓര്‍മയില്‍ തെളിയുമ്പോള്‍ ചെങ്കൊടിയുടെ ചങ്കിടിയുന്ന പ്രതീതി. എന്തിന് അവരോട് ഇമ്മാതിരി ക്രൂരത കാട്ടിയെന്ന ന്യായമായ ചോദ്യമാണ് കാനം ഉന്നയിച്ചിരിക്കുന്നത്. അതിന് മറുപടി പറയാന്‍ ബാധ്യതപ്പെട്ടവര്‍ ഇതുവരെ കൃത്യമായി ഒന്നും പറഞ്ഞിട്ടില്ലെന്നത് വേറെകാര്യം.

   പറഞ്ഞുവരുമ്പോള്‍ കാനത്തിന്റെ സംഘവും പിണറായിയുടെ സംഘവും മേപ്പടി മാവോവാദി ഓമനകളുടെ ചാര്‍ച്ചക്കാരായി വരും. തുടക്കത്തില്‍ അവരൊക്കെ ഒന്നായിരുന്നു. പോരെങ്കില്‍ അവര്‍ ഉന്നയിക്കുന്നതും ആഗ്രഹിക്കുന്നതുമായ കാര്യങ്ങള്‍ ‘ഡൈല്യൂട്ട്’ ആയി കാന-പിണറായി സംഘത്തിലും കാണാം. മാവോമക്കള്‍ രഹസ്യമായി ചെയ്യുന്നതൊക്കെ നിയമപരമായി പരസ്യപ്പെടുത്തി ഇവര്‍ ചെയ്യുന്നു എന്നേയുള്ളൂ. ഭരണകൂടത്തിന്റെ നിലപാടുകളോടുള്ള എതിര്‍പ്പാണ് മാവോമക്കളെക്കൊണ്ട് ആയുധമെടുപ്പിക്കുന്നത്. മറ്റവരോ? രാഷ്‌ട്രീയ ശത്രുത തീര്‍ക്കാന്‍ ആയുധങ്ങള്‍ രാകിമിനുക്കി ഇരുട്ടിന്റെ മറവിലും അല്ലാതെയും അന്യകക്ഷികളുടെ കൊരവള്ളി അരിഞ്ഞിടുന്നു. അങ്ങനെ നോക്കുമ്പോള്‍ മാവോമക്കളും ഇവരും ഒരേ ട്രാക്കിലൂടെയാണല്ലോ പോവുന്നത്. ഇങ്ങനെ പോവുമ്പോള്‍ കന്നംതിരിവ് കാണിക്കുന്നത് ശരിയല്ല എന്നാണ് കാനത്തിന്റെ പക്ഷം. 

ഒരു പ്രൊഫഷണല്‍ മര്യാദയുടെ അസാന്നിധ്യം അവിടെയുണ്ട്! അതിലൊട്ട് അനൗചിത്യമില്ല താനും. കൊച്ചുന്നാളിലേ കൈപിടിച്ചു വളര്‍ത്തിയെടുത്തവരെ പാതിരാത്രിയില്‍ പൊലീസിനെക്കൊണ്ട് എന്തിന് കൊല്ലിച്ചു എന്നാണ് കാനത്തിന്റെ ചോദ്യം. ഒരേ വികാരം കാത്തുസൂക്ഷിക്കുന്നവര്‍, ഒരേ ലക്ഷ്യത്തിനായി മുന്നേറുന്നവര്‍. എന്നിട്ടും എന്തിന് കൂട്ടത്തിലുള്ളവന്റെ കഴുത്തുവെട്ടിയെന്ന ചോദ്യം പ്രസക്തമല്ലേ? ഇതുതന്നെയല്ലേ പണ്ട് ഗാന്ധാരി ചോദിച്ചതും. അന്ന് ചിരിച്ചതല്ലാതെ മറുപടിയൊന്നും കൃഷ്ണന്‍ പറഞ്ഞില്ല.

എന്നാല്‍ കാനത്തിന്റെ ചോദ്യത്തിന് നേരിട്ടല്ലെങ്കിലും പിണറായി കൊടുത്ത മറുപടിയില്‍ ചെറിയ വസ്തുതകള്‍ ഓടിക്കളിക്കുന്നുണ്ട്. ‘അയ്യാ അല്‍പ്പം അരിതരുമോ എന്ന് ചോദിച്ചു വരുന്നവരല്ല മാവോമക്കള്‍’ എന്ന് പിണറായി പറയുന്നു. ഇത് നിയമസഭയിലായതിനാല്‍ രേഖകളില്‍ കിറുകൃത്യമായിക്കിടക്കും. മാവോമക്കളെ കൊന്നതിന്റെ യഥാര്‍ഥ ഉദ്ദേശ്യം എന്തായിരുന്നെന്ന് നാട്ടിലെമ്പാടും പാണന്മാര്‍ പാടി നടക്കുന്നുണ്ട്. അതിലെ നെല്ലും പതിരും നാട്ടുകാര്‍ക്ക് മനസിലാവുന്നുമുണ്ട്. വാളയാറിലെ ബാലികമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ സ്വയമ്പനായി ഊരിപ്പോന്നത് നാട്ടില്‍ ഒച്ചപ്പാടുണ്ടാക്കിയിട്ടുണ്ട്. വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതില്‍നിന്ന് പെട്ടെന്ന് ശ്രദ്ധ തിരിക്കണമെങ്കില്‍ അതിനെക്കാള്‍ ഭീകരമായ എന്തെങ്കിലും സംഭവഗതികള്‍ വേണ്ടേ? മാവോ മക്കള്‍ ഏതായാലും ധ്യാനം കൂടാനൊന്നുമാവില്ലല്ലോ കൂട്ടമായി എത്തിയത്. പല സംസ്ഥാനങ്ങളിലും കര്‍ശന നടപടികള്‍ തുടങ്ങിയതോടെ ദൈവത്തിന്റെ നാടാണല്ലോ സകല രാക്ഷസീയ ശക്തികള്‍ക്കും സുരക്ഷാകേന്ദ്രം. അതുകൊണ്ടവര്‍ ഇവിടേക്ക് വന്നു. എല്ലാം ഒത്തുവന്നപ്പോള്‍ അങ്ങ് തട്ടി, അത്രതന്നെ. അതുകൊണ്ട് എന്തുണ്ടായി? വാളയാര്‍ കുട്ടികള്‍ പോയി, തെരഞ്ഞെടുപ്പ് വിജയ-പരാജയ ചര്‍ച്ചകള്‍ പോയി, ഭരണവൈകല്യങ്ങള്‍ പോയി, ക്രമസമാധാന പ്രശ്‌നങ്ങള്‍ പോയി. അങ്ങനെ ”നേട്ടങ്ങ”ളെത്രയെത്ര! ഇതുണ്ടോ കാനത്തിനു മനസ്സിലാവുന്നു. എത്ര ഓണം ഉണ്ടു എന്നതല്ല, അതിലെത്ര തടിക്ക് പിടിച്ചു എന്നതാണ് പ്രശ്‌നം. കൂടെ കൊണ്ടുനടന്നവനെ കൊന്നുതള്ളുമ്പോള്‍ കിട്ടുന്ന സുഖമുണ്ടല്ലോ, അതൊരു പ്രത്യേക സുഖമാണ്. ഒരു നിര്‍വൃതിയാണ്. പറഞ്ഞറിയിക്കാനാവില്ല. 

രാഷ്‌ട്രീയ എതിരാളിയെ വെട്ടിക്കൊന്ന് ആവേശത്തോടെ അണികള്‍ വന്നുപറയുമ്പോള്‍ കിട്ടുന്ന സുഖമല്ലേ ഇപ്പോള്‍ ക്ലിഫ് ഹൗസിലും പരിലസിക്കുന്നത്. പൊലീസുകാര്‍ വിവരം അറിയിക്കുമ്പോള്‍ കിട്ടുന്ന ആ സുഖം അനുഭവിക്കാന്‍ കാനം ഇനിയെത്ര കാലം നെല്‍ക്കതിര്‍ കൊടിയും പിടിച്ച് നടന്ന് കാല് കഴയ്‌ക്കണം. കാനത്തിന് അതൊക്കെ മനസ്സിലാവണമെങ്കില്‍ ഇനിയും വായിക്കണം മാര്‍ക്‌സിയന്‍ തത്വശാസ്ത്രം. പഠിക്കണം ദാസ് കാപ്പിറ്റല്‍. ആയതിനാല്‍ അതിനായ് ശ്രമിച്ചുകൊണ്ടേയിരിക്കാം. അതുവരേക്കും കൊഞ്ചം തണ്ണിമോന്തി ഇരിക്ക് അയ്യാ…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.