Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

അമൃത്, സ്മാര്‍ട് സിറ്റി പദ്ധതികള്‍ അട്ടിമറിച്ചു, എറണാ’കുള’മാക്കിയത് മുന്നണികളുടെ പിടിപ്പുകേട്

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Oct 22, 2019, 11:47 am IST
in Local News

കൊച്ചി: എറണാകുളം കുളമാക്കിയ മഴവെള്ളക്കെട്ട് കേരള വികസന മോഡല്‍ ചര്‍ച്ചയായി മാറുന്നു. സമൂഹമാധ്യമങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും മാത്രമല്ല, ചിന്തിക്കുന്നവരെല്ലാം ചര്‍ച്ച ചെയ്യുന്നത് കേരളത്തിന്റെ ദിശാബോധമില്ലാത്ത ആസൂത്രണ പരിഷ്‌കരണങ്ങളെക്കുറിച്ചാണ്. 

കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ അമൃത് പദ്ധതിയും സ്മാര്‍ട് സിറ്റി പദ്ധതിയും വഴി 623 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കൊച്ചി കോര്‍പ്പറേഷനില്‍ നടക്കേണ്ടത്. കേന്ദ്ര നഗര വികസന വകുപ്പ് സ്മാര്‍ട് സിറ്റി പദ്ധതിക്കായി കോര്‍പ്പറേഷന് 500 കോടി രൂപയാണ് നല്‍കിയത്. സംസ്ഥാന സര്‍ക്കാരും കോര്‍പ്പറേഷനും ചേര്‍ന്ന് 500 കോടി കൂടി മുടക്കി നഗര ആസൂത്രണവും വികസനവും നടപ്പാക്കി കൊച്ചിയെ അന്താരാഷ്‌ട്ര നിലവാരമുള്ള നഗരമാക്കണമെന്നാണ് പദ്ധതി. പക്ഷേ, മോദി സര്‍ക്കാര്‍ രൂപ കൊടുത്തു, കേരള സര്‍ക്കാര്‍ കൊടുത്തത് പേരിന് വെറും ഒരുലക്ഷത്തില്‍താഴെ രൂപ. കോര്‍പ്പറേഷനാകട്ടെ വരുമാനമില്ലെന്ന് പറഞ്ഞ് വിഹിതം കൊടുത്തിട്ടുമില്ല.

പാലാരിവട്ടം പാലവും മരട് ഫ്ലാറ്റും എറണാകുളത്തെ ഉപതെരഞ്ഞെടുപ്പിലെ ചിഹ്നങ്ങളാണെന്ന് സമൂഹമാധ്യമ ട്രോളുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണിയും കോര്‍പ്പറേഷന്‍ ഭരിക്കുന്ന ഐക്യമുന്നണിയും അഴിമതിമൂലം ഈ ലക്ഷ്യംകെട്ട ഈ രണ്ടു കാര്യങ്ങളും ചര്‍ച്ചയാകാതെ നോക്കി. എന്നാല്‍, വോട്ടെടുപ്പു ദിവസം സാധാരണക്കാര്‍ മുതല്‍ കടുത്ത രാഷ്‌ട്രീയ വാദക്കാര്‍വാരെ ചര്‍ച്ച ചെയ്തത് ഇതൊക്കെത്തന്നെയായിരുന്നു.

മരടിലെ അഴിമതി ഫ്ലാറ്റുകളെ മാത്രം ശിക്ഷിച്ചാല്‍ മതിയോ, സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടിലെയും ആസൂത്രണത്തിലെയും പിഴവല്ലേ ഇതെന്ന് സുരേഷ് ഗോപി എംപി ചോദിച്ചതോടെ ചര്‍ച്ചയും ചിന്തയും പല തലത്തിലെത്തി. കേരളത്തിന്റെ വികസനവും നവകേരളത്തിന്റെ നിര്‍മാണവും സംബന്ധിച്ച വിശദവും വിപുലവുമായ ചര്‍ച്ചകള്‍ വേണമെന്ന നിര്‍ദേശങ്ങള്‍ ഉയര്‍ന്നു.

കേരളത്തിന്റെ മെട്രോ നഗരമെന്നു പറയുന്ന എറണാകുളത്ത് നഗരത്തില്‍ വെള്ളപ്പൊക്കമായിരുന്നു. പ്രധാന റോഡായ എംജി റോഡ് മുങ്ങി. കടകളും ഓഫീസുകളും വെള്ളത്തിനടിയിലായി. ഇടപ്പള്ളിയില്‍ അടുത്തെങ്ങും ഇങ്ങനെ മഴവെള്ളം നാശമുണ്ടാക്കിയതായി മുതിര്‍ന്നവര്‍ക്കും ഓര്‍മയില്ല. സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ മുങ്ങി. ട്രെയിന്‍ സര്‍വീസ് നിര്‍ത്തി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് മുങ്ങി. വൈറ്റില ഹബ്ബും വെള്ളത്തിലായി. കലൂരിലെ കെഎ്‌സഇബി മെയിന്‍ സ്‌റ്റേഷനില്‍ വെള്ളം കയറി. വൈദ്യുതി ഇന്നലെ മുടങ്ങിയതു മാത്രമല്ല, ദീര്‍ഘകാല നാശമാണുണ്ടായത്. 

കോര്‍പ്പറേഷന്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത് ഒന്നു മറ്റൊന്നിന് ദോഷകരമാണ്. നഗര സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി, കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ പെട്ട് തയാറാക്കിയ 123 കോടി രൂപയുടെ പദ്ധതിയില്‍ പലതും പാതിവഴിയിലേ എത്തിയിട്ടുള്ളു. നഗരത്തിലെ ബിജെപി കൗണ്‍സിലര്‍ സുധ ദിലീപിന്റെ വാര്‍ഡിലെ പദ്ധതികള്‍ നടന്നു. ബാക്കിയെല്ലാം പാതിവഴിയിലോ തുടക്കത്തിലോ ആണ്. ബിജെപി-മോദി പദ്ധതിയെന്ന തൊട്ടുകൂടായ്‌മയാണ് രാഷ്‌ട്രീയ പ്രതിയോഗികള്‍ക്ക്. 2011-12 വര്‍ഷമാണ് കൊച്ചി കോര്‍പ്പറേഷന്‍ വാപ്‌കോസ് എന്ന  സ്ഥാപനത്തെക്കൊണ്ട് പഠനം നടത്തിച്ച് നഗരത്തില്‍ കിഴക്കോട്ട് ഒഴുകുന്ന ഓടകളും ചാലുകളും ചെറു ജലവാഹിനികളും പടിഞ്ഞാട്ടാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. അതൊന്നും ഇനിയും പൂര്‍ണമായും നടപ്പാക്കിയിട്ടില്ല. 

സൂക്ഷ്മ വിശകലനം നടത്തിയാല്‍ കൊച്ചി നഗര വികസനത്തില്‍ സംസ്ഥാന സര്‍ക്കാരുകളും കോര്‍പ്പറേഷനും കാണിക്കുന്ന അനാസ്ഥയും അഴിമതിയും വ്യക്തമാകും. ഇന്നലത്തെ മഴവെള്ളക്കെട്ടില്‍ നഷ്ടം സംഭവിച്ച കച്ചവടക്കാരും സ്ഥാപനങ്ങളും നഗരവാസികളും ചേര്‍ന്ന് കോര്‍പ്പറേഷനെതിരേ നിയമ-നീതി സംവിധാനങ്ങളെ സമീപിക്കാന്‍ ആലോചിക്കുകയാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു

Kerala

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

News

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

India

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

പുതിയ വാര്‍ത്തകള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.