Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമരാജ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2019, 03:17 am IST
inSamskriti

മക്കളേ, 

ശാന്തിയും സന്തോഷവും ഐശ്വര്യവും കളിയാടുന്ന ഒരു സമൂഹത്തെയും, പ്രജകളെ ഒരുപോലെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ഭരണാധികാരിയെയും മനുഷ്യര്‍ എന്നും സ്വപ്‌നം കണ്ടിരുന്നു. അതുകൊണ്ടുതന്നെയാണ് മനുഷ്യരെല്ലാം ഒന്നുപോലെ കഴിഞ്ഞിരുന്ന മഹാബലിയുടെ ഭരണകാലവും, സകലര്‍ക്കും ഒരുപോലെ നീതി ലഭിച്ചിരുന്ന രാമരാജ്യവും നമ്മള്‍ എന്നും ഓര്‍മ്മിക്കുന്നത്. ഏറ്റവും ഉത്തമമായ ഭരണത്തിന്റെ പര്യായമായിത്തീര്‍ന്നു രാമരാജ്യമെന്നത്.

ത്യാഗവും മഹാമനസ്‌കതയും രാമന്റെ ജീവിതത്തില്‍ ഉടനീളം നമുക്കു കാണാന്‍ കഴിയും. ഭരതനു നല്‍കിയ വാക്കു പാലിക്കാന്‍ മാത്രമാണ് രാമന്‍ രാജ്യഭാരം സ്വീകരിച്ചത്. രാജധര്‍മ്മം നിറവേറ്റുന്നതിനുവേണ്ടി തന്റെ ഇഷ്ടാനിഷ്ടങ്ങളെ രാമന്‍ ത്യജിച്ചു. പ്രാണപ്രിയയായ സീതയെപോലും ഉപേക്ഷിച്ചു. ഒടുവില്‍ ലക്ഷ്മണനെയും വെടിഞ്ഞു. രാജാവ് ധര്‍മനിഷ്ഠനായതുകാരണം ജനങ്ങളും ധര്‍മ്മനിഷ്ഠരായിത്തീര്‍ന്നു. ഐശ്വര്യപൂര്‍ണ്ണമായിരുന്നു ആ ഭരണം.

ഒരിക്കല്‍ ഭോജരാജാവിന്റെ സദസില്‍ കവിയരങ്ങ് നടക്കുകയായിരുന്നു. ഭോജരാജാവ് രാമനു തുല്യനാണെന്നും അദ്ദേഹത്തിന്റെ രാജ്യം രാമരാജ്യത്തിനു തുല്യമാണെന്നും ഒരു കവി ചൊല്ലിക്കേള്‍പ്പിച്ചു. കവിത കേട്ട് എല്ലാവരും കൈയ്യടിച്ചു. എന്നാല്‍ ആ സമയം ഒരു കാക്ക പറന്നുവന്ന് കവിയുടെ തലയില്‍തന്നെ കാഷ്ടിച്ചു. കവി വിഷണ്ണനായി. കാക്കയെ വലയിട്ടു പിടിക്കാനായി രാജാവ് കല്പിച്ചു. അപ്പോള്‍ കാക്ക സംസാരിക്കാന്‍ തുടങ്ങി, ”മഹാരാജന്‍, എന്നെ പിടിക്കേണ്ട ആവശ്യമില്ല. ഈ കവി കള്ളം പറഞ്ഞതിനാലാണ് ഞാന്‍ അയാളുടെ തലയില്‍ കാഷ്ടിച്ചത്. അങ്ങ് രാമനു തുല്യനല്ല. അങ്ങയുടെ രാജ്യം രാമരാജ്യത്തിനു തുല്യവുമല്ല. അതു ഞാന്‍ തെളിയിച്ചുതരാം.  അങ്ങ് മന്ത്രിമാരെയും ഈ കവിയെയും കൂട്ടി എന്നെ അനുഗമിക്കണം.” അങ്ങനെ രാജാവും മന്ത്രിമാരും കവിയും കാക്കയെ അനുഗമിച്ചു. കാക്ക പറന്നുപറന്ന് ഒരു ഗുഹയുടെ മുന്നിലെത്തി. കാക്ക ഉള്ളിലേയ്‌ക്കു കടന്നു. ഗുഹയില്‍ കുറച്ചു മണ്ണു കൂനകൂട്ടിയിരിക്കുന്നു. മണ്ണുമാറ്റാന്‍ കാക്ക ആവശ്യപ്പെട്ടു. മണ്ണു മാറ്റിയപ്പോള്‍ കണ്ടത് തിളങ്ങുന്ന ആയിരക്കണക്കിനു രത്‌നങ്ങളാണ്. വീണ്ടും കാക്ക പറഞ്ഞു, ”ഇവ രാമന്റെ കാലത്തെ രത്‌നങ്ങളാണ്. അക്കാലത്ത് ഒരു ധനികന് സന്താനങ്ങളില്ലായിരുന്നു. സന്താനമുണ്ടാകുകയാണെങ്കില്‍ രാജാവിന് ഒരു കുടം നിറയെ രത്‌നങ്ങള്‍ സമര്‍പ്പിക്കാമെന്നു ധനികന്‍ നേര്‍ന്നു. ഈശ്വരാനുഗ്രഹത്താല്‍ ധനികന് ഒരു കുഞ്ഞു ജനിച്ചു. ധനികന്‍ രത്‌നങ്ങളുമായി രാമന്റെ അടുത്തെത്തി. എന്നാല്‍ ആ രത്‌നങ്ങള്‍ സ്വീകരിക്കാന്‍ രാമന്‍ കൂട്ടാക്കിയില്ല. നാട്ടിലെ ദരിദ്രര്‍ക്ക് അതു വിതരണം ചെയ്യാന്‍ രാമന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ രാമരാജ്യത്ത് ദരിദ്രരായി ആരുമുണ്ടായിരുന്നില്ല. രത്‌നങ്ങള്‍ ആഗ്രഹമുള്ള ആര്‍ക്കെങ്കിലും അതു നല്‍കുവാന്‍ രാമന്‍ പറഞ്ഞു. എന്നാല്‍ അദ്ധ്വാനിക്കാതെ കിട്ടിയ ധനം സ്വീകരിക്കാന്‍ ജനങ്ങളാരും തന്നെ തയ്യാറായില്ല. അങ്ങനെ ആരും സ്വീകരിക്കാതെ കിടന്ന രത്‌നങ്ങളാണിവ.” കാക്ക തുടര്‍ന്നു പറഞ്ഞു. ”രാജാവേ അങ്ങയുടെ മന്ത്രിമാരും കവിയും കൈകള്‍ ചുരുട്ടിപിടിച്ചിരിക്കുകയാണല്ലോ ആ കൈകള്‍ നിവര്‍ത്താന്‍ കല്പിക്കൂ.” അവരുടെ കൈകള്‍ നിവര്‍ത്തിയപ്പോള്‍, ആ കൈകളില്‍ എല്ലാം രത്‌നങ്ങള്‍. അത്രയും സമയം കൊണ്ട് അവര്‍ അത് രഹസ്യമായി കൈക്കലാക്കിയതായിരുന്നു. കാക്ക പറഞ്ഞു. ”മഹാരാജാവേ, ഇപ്പോള്‍ മനസ്സിലായില്ലേ അങ്ങയുടെ രാജ്യം രാമരാജ്യത്തിനു തുല്യമല്ലെന്ന്.”  

ഈ കഥ അതിശയോക്തി കലര്‍ന്നതാണെങ്കിലും ഉത്തമമായ ഭരണത്തെക്കുറിച്ചുള്ള മനോഹരമായ ഒരു സങ്കല്പം അതിലുണ്ട്. ഏറ്റവും ഉത്തമമായ ഭരണം എങ്ങനെയായിരിക്കണം എന്ന് ലോകത്തെ പഠിപ്പിക്കാന്‍ വേണ്ടി കൂടിയായിരുന്നു രാമന്‍ രാജ്യഭാരം ഏറ്റത്. ഒരു ഭരണാധികാരിയ്‌ക്ക് സ്വന്തക്കാരും ബന്ധുക്കളുമില്ല. പ്രജകള്‍ മാത്രമേ ഉള്ളൂ. അവരുടെ ക്ഷേമം മാത്രമായിരിക്കണം അദ്ദേഹത്തിന്റെ ലക്ഷ്യം. ഒരു ഉത്തമ ഭരണാധികാരിയ്‌ക്ക് ഭരണം ഒരു തപസ്സാണ്, ഈശ്വരപൂജയാണ്, ലോകത്തിനുവേണ്ടിയുള്ള ആത്മസമര്‍പ്പണമാണ്. രാമന് ഭരണം അങ്ങനെയായിരുന്നു. 

ജീവിതപരീക്ഷണങ്ങളില്‍ പെട്ട് ദുസ്സഹമായ വേദന അനുഭവിക്കുമ്പോഴും, എങ്ങനെ സത്യധര്‍മ്മാദികളെ കൈവെടിയരുതെന്ന് രാമന്‍ നമുക്ക് കാട്ടിത്തരുന്നു. ഈശ്വരാവതാരമാണെങ്കിലും മനുഷ്യപ്രകൃതിയെ അംഗീകരിച്ചുകൊണ്ടാണ് രാമന്‍ ജീവിതം നയിച്ചത്. അങ്ങനെ സാധാരണക്കാര്‍ക്കുപോലും രാമന്റെ ജീവിതം മാതൃകയായി, സത്യത്തിന്റെ പാതയില്‍ മുന്നേറാന്‍ അതവര്‍ക്കു പ്രചോദനമേകി.

മാതാ അമൃതാനന്ദമയി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം; പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

Kerala

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

Samskriti

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

ആലോചനാമൃതം: ജീവിതചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.