ശ്രീനഗര്‍: അമര്‍നാഥ് തീര്‍ത്ഥാടനം അടക്കമുള്ളവയ്‌ക്ക് ഭീകര ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ ജമ്മുകശ്മീരിലെ മാച്ചില്‍ തീര്‍ത്ഥാടനവും നിര്‍ത്തിവച്ചു. വെള്ളിയാഴ്ച അമര്‍നാഥ് തീര്‍ഥാടനം നിര്‍ത്തിവെച്ചിരുന്നു. അമര്‍നാഥ് തീര്‍ഥാടകരും വിനോദിസഞ്ചാരികളും മടങ്ങാനും ജമ്മുകശ്മീര്‍ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്തെ സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് വലിയ സൈനിക വിന്യാസമെന്ന് ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക് പറഞ്ഞു. ജമ്മുകശ്മീരിന് പ്രത്യേക പദവികള്‍ നല്‍കുന്ന ഭരണഘടനയിലെ 370ാം വകുപ്പും 35എയും എടുത്തുകളയാനുള്ള നീക്കങ്ങളുടെ ഭാഗമാണ് വന്‍തോതിലുള്ള സൈനിക വിന്യാസമെന്ന അഭ്യൂഹങ്ങള്‍ തെറ്റാണ്. അതിനുള്ള നീക്കമെന്നും ഇല്ല. അദ്ദേഹം പറഞ്ഞു.
നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയും മറ്റും സത്യപാല്‍ മാലിക്കിനെ സന്ദര്‍ശിച്ച് വന്‍സൈനിക വിന്യാസം സംബന്ധിച്ച ആശങ്ക അകറ്റണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്നാണ് ഗവര്‍ണ്ണറുടെ വിശദീകരണം.ഭീകരര്‍ അമര്‍നാഥ് യാത്ര അക്രമിച്ചേക്കുമെന്ന് രഹസ്യാ്വേനഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളുണ്ട്. അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണവും അതിശക്തമാണ്. ഇത്തരം സാഹചര്യത്തിലാണ് കൂടുതല്‍ സൈന്യത്തെ നിയോഗിച്ചിരിക്കുന്നത്. അദ്ദേഹം പറഞ്ഞു.
ഭീകരാക്രമണ ഭീഷണിയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതോടെ അവിടെയുള്ള ഇതര സംസ്ഥാന വിദ്യാര്‍ഥികളും വിനോദ സഞ്ചാരികളും തീര്‍ഥാടകരും അതിവേഗം മടങ്ങുകയാണ്. ബസ്‌സ്‌റ്റേഷനുകൡലും റെയില്‍വേ സ്‌റ്റേഷനുകളിലും വലിയ തിരക്കാണ്. ഏതുവിധേനയും വിമാനടിക്കറ്റ് സംഘടിപ്പിച്ച് പോകാനും ആള്‍ ഏറെയാണ്.
















