ന്യൂദൽഹി : ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി സാവരിയ കൊലപ്പെട്ട കേസിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഏഴ് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ കേരള പോലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
കേസ് അന്വേഷണം ഉസ്ബെക്കിസ്ഥാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് അന്വേഷണം മുന്നോട്ട് കൊണ്ട് പോകാനും കേരളാ പോലീസിന്റെ അന്വേഷണത്തിന് വേണ്ട സഹായങ്ങൾ ചെയ്യണമെന്ന് ഇന്ത്യൻ എംബസിയോടും കമ്മീഷൻ ആവശ്യപ്പെട്ടു. തെളിവുകൾ സംരക്ഷിക്കണമെന്നും പ്രതിയെ ഇന്ത്യയിലേക്ക് കൊണ്ട് വരുന്നതിന്റെ നിയമ സാധുത പരിശോധിക്കണമെന്നും കമ്മീഷൻ എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേ സമയം തന്നെ സാവരിയയെ കൊലപ്പെടുത്തിയ സഹപാഠിയും മലപ്പുറം സ്വദേശിയുമായ സദറുല്‍ അനം ഉസ്ബകിസ്ഥാനില്‍ പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ഒരേ ഹോസ്റ്റലില്‍ താമസിച്ചിരുന്ന സദറുല്‍ അനം സാവരിയയെ നിരന്തരം മര്‍ദിച്ചിരുന്നു.ഇയാള്‍ പ്രണയം നടിച്ച് മതപരിവര്‍ത്തനത്തിന് സാവരിയയെ നിര്‍ബന്ധിച്ചിരുന്നു.
എന്നാല്‍ അതിന് വഴങ്ങാതിരുന്നതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സഹപാഠികള്‍ പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. സാവരിയയുടെ മൃതദേഹത്തില്‍ ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു.ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലും ഇക്കാര്യം വ്യക്തമായിരുന്നു.
















