Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘ഓര്‍മ മരം’ രേഖപ്പെടുത്തുന്നത്

മുരളി പാറപ്പുറംbyമുരളി പാറപ്പുറം
Jul 28, 2019, 03:40 am IST
inEntertainment

ബലിദാനികളുടെ ജീവത്യാഗം ഒരിക്കലും വ്യര്‍ത്ഥമാവുന്നില്ല. കാലങ്ങളിലൂടെ സഞ്ചരിച്ചെത്തുന്ന ഓര്‍മകള്‍ മരണത്തിന്റെ നിമിഷത്തിലും അവര്‍ മനസ്സില്‍ താലോലിച്ച സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പിന്മുറക്കാര്‍ക്ക് കരുത്തുപകരും. മാര്‍ക്‌സിസ്റ്റ് ഹിംസയുടെ  ഇരയായി കോളജ് കാമ്പസില്‍ പിടഞ്ഞുമരിച്ച ദുര്‍ഗാദാസന്‍ എന്ന ആര്‍എസ്എസ് പ്രചാരകന്റെ ജ്വലിക്കുന്ന ഓര്‍മകളെ ദൃശ്യവല്‍ക്കരിച്ചിരിക്കുകയാണ് ‘ഓര്‍മമരം’ എന്ന ഡോക്യുഫിക്ഷന്‍. കവിയും എഴുത്തുകാരനും ‘കേസരി’ വാരികയുടെ ചീഫ് എഡിറ്ററുമായ ഡോ. മധു മീനച്ചില്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ഓര്‍മമരം’ ഉള്ളുപൊള്ളിക്കുന്ന കാഴ്ചാനുഭവമാണ്.

നിലമ്പൂര്‍ കോവിലകത്തെ അംഗവും, ആദ്യകാല ആര്‍എസ്എസ് പ്രചാരകനും, ഭാരതീയ ജനസംഘത്തിന്റെ പ്രഥമ സംസ്ഥാന അധ്യക്ഷനുമായ ടി.എന്‍. ഭരതന്റെ (ഭരതേട്ടന്‍) മകനായിരുന്നു ദുര്‍ഗാദാസ്. അച്ഛന്റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് ആര്‍എസ്എസ് പ്രചാരകനായി മാറിയ ദുര്‍ഗാദാസിനെ നിലമേല്‍ എന്‍എസ്എസ് കോളജില്‍ വച്ച് എസ്എഫ്‌ഐക്കാര്‍ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കാമ്പസില്‍ എബിവിപി പ്രവര്‍ത്തിക്കുന്നതിനെതിരെ എസ്എഫ്‌ഐ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഇതിനിടെ കോളജിലെത്തി ഒരു വിദ്യാര്‍ത്ഥിയുടെ അഡ്മിഷനെക്കുറിച്ച് പ്രിന്‍സിപ്പാളിനെ കണ്ട് സംസാരിച്ച് തിരിച്ചിറങ്ങുമ്പോഴാണ് എസ്എഫ്‌ഐക്കാര്‍ ദുര്‍ഗാദാസിനെ കല്ലെറിഞ്ഞ് വീഴ്‌ത്തി നെഞ്ചില്‍ കഠാര കുത്തിയിറക്കിയത്. ആര്‍എസ്എസ് കിളിമാനൂര്‍ താലൂക്ക് പ്രചാരകനായിരിക്കെ, 1981 ജൂലൈ 20-നായിരുന്നു ഇത്.

ഓര്‍മകളുടെ ആഖ്യാന ഘടനയാണ് ‘ഓര്‍മമര’ത്തില്‍ സംവിധായകന്‍ അവലംബിച്ചിട്ടുള്ളത്. ഓരോരോ അടരുകളായി ഓര്‍മകള്‍ ചടുലമാവുന്നു. ദുര്‍ഗാ ദാസുമായി പല നിലകളില്‍  അടുത്തിടപഴകിയവര്‍ അനുഭവങ്ങള്‍ പങ്കുവയ്‌ക്കുമ്പോള്‍ അത് ആദര്‍ശധീരനായിരുന്ന ഒരു യുവാവിന്റെ വാങ്മയ ചിത്രമായി മാറുന്നു. ആര്‍എസ്എസ് തിരൂര്‍-പൊന്നാനി താലൂക്ക് പ്രചാരകനായിരുന്ന പി. വാസുദേവന്‍, ദുര്‍ഗാദാസിന്റെ സുഹൃത്ത് രമേശ്, സഹപാഠി ഇ.എം. സുധാകരന്‍, സഹപ്രവര്‍ത്തകന്‍ ജി.സുധാകരന്‍, ദുര്‍ഗാദാസിന്റെ അനുജന്‍ എം.ശ്രീധര കുമാര്‍, ആര്‍എസ്എസ് മുന്‍ പ്രാന്തപ്രചാരകനും, ഇപ്പോള്‍ അഖില ഭാരതീയ കാര്യകാരി സദസ്യനുമായ എസ്. സേതുമാധവന്‍ എന്നിവര്‍ ദുര്‍ഗാ ദാസിനെക്കുറിച്ച് പങ്കുവയ്‌ക്കുന്ന വികാരനിര്‍ഭരമായ ഓര്‍മകള്‍ ആദര്‍ശസുരഭിലമായിരുന്ന ഒരു കാലത്തേയും, അതിലൂടെ അനുനിമിഷം ധീരമായി നടന്നുപോയ ഒരു ദേശസ്‌നേഹിയേയും അടയാളപ്പെടുത്തുന്നു.

ആര്‍എസ്എസ് പ്രചാരകനായിരുന്ന ദുര്‍ഗാദാസിന്റെ ജീവിതവും, മകന്റെ മരണത്തിലും തളരാത്ത ഭരതേട്ടന്റെ ആദര്‍ശബോധവും അളന്നുമുറിച്ച വാക്കുകളില്‍ കോറിയിടുന്നുണ്ട് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ. നന്ദകുമാര്‍. മമ്പാട് എംഇഎസ് കോളജില്‍നിന്ന് യുയുസിയായി തെരഞ്ഞെടുക്കപ്പെട്ട ദുര്‍ഗാദാസിന്റെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തെക്കുറിച്ച് എബിവിപി സംസ്ഥാന സംഘടനാ സെക്രട്ടറിയായിരുന്ന കെ.ജി. വേണുഗോപാലും വിവരിക്കുന്നു. 

നിലമേലില്‍ പ്രവര്‍ത്തിക്കുന്ന ദുര്‍ഗാ ദാസ് സ്മാരക സമിതിയാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്. പ്രൊഫ. പി.സി. കൃഷ്ണവര്‍മ രാജ അവതരിപ്പിക്കുന്ന ഭരതേട്ടന്റെ കഥാപാത്രത്തിന് ഗാംഭീര്യമുണ്ട്. അനു കൃഷ്ണന്‍ കാരക്കാട് ഉജ്ജ്വലമാക്കിയ കഥാപാത്രം ദുര്‍ഗാ ദാസായിത്തന്നെ പ്രേക്ഷക മനസ്സില്‍ പുനര്‍ജനിക്കുന്നു. വിദ്യാര്‍ത്ഥിയുടെ വേഷത്തില്‍ ഗുരുവായൂരപ്പന്‍ കോളജിലെ ബിരുദ വിദ്യാര്‍ത്ഥി കൈലാസ് വി. യും, എബിവിപി പ്രവര്‍ത്തകനായെത്തുന്ന ആനന്ദ് ശിവാനന്ദും അഭിനവ മികവിലൂടെ കഥാസന്ദര്‍ഭങ്ങളെ അര്‍ത്ഥപൂര്‍ണമാക്കുന്നു. മറ്റ് അഭിനേതാക്കളായ വിഷ്ണു ഭാസ്‌കര്‍, സൂര്യ സുരേഷ്, വൈശാഖ് വയനാട്, ആനന്ദ് പേരേടം, ഉണ്ണി പന്തീരാങ്കാവ്, മാസ്റ്റര്‍ അഭിമന്യു, ശാന്ത കൊട്ടാരക്കര, അജു കൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മിഴിവുറ്റതാക്കിയിട്ടുണ്ട്. 

കറയറ്റ ഫ്രെയിമുകളുടെ ചാരുതയും ചലനാത്മകതയും ഉണ്ണി നീലഗിരിയുടെയും ആയൂര്‍ കൃഷ്ണകുമാറിന്റേയും ഛായാഗ്രഹണത്തെ വ്യത്യസ്തമാക്കുന്നു. രാജേഷ് നിയോ (കലാസംവിധാനം), അനു എ.ആര്‍, പ്രദീപ് പണിയില്‍ (ഡബ്ബിങ്), അനന്തന്‍ കടയ്‌ക്കല്‍ (ചിത്രസംയോജന സഹായി), കാര്‍ത്തികേയന്‍ അമ്പാടി, സുബ്രഹ്മണ്യന്‍ എം., വിഷ്ണുഗോപന്‍ (ഛായാഗ്രഹണ സഹായികള്‍), ബാലു തഞ്ചാവൂര്‍ (പശ്ചാത്തല സംഗീതം), ഹര്‍ഷന്‍, അനന്തു വിജയ് (ചിത്ര സംയോജനം) എന്നിവരാണ് മറ്റ് അണിയറ ശില്‍പ്പികള്‍.

മീനച്ചില്‍ എഴുതിയ ”വരൂ സഹജരേ നമുക്കൊത്തുചേര്‍ന്നിവിടെയീ സ്മൃതിമരച്ചോട്ടില്‍ നമിച്ചുനീങ്ങാം” എന്നുതുടങ്ങുന്ന കവിത പ്രമേയത്തിന്റെ ആത്മാവിനെ ഉള്‍ക്കൊള്ളുന്നു. വരികളുടെ സംഗീതത്തിനും, വി. മനുരാജ്, ലക്ഷ്മി ദാസ് എന്നിവരുടെ ആലാപനത്തിനും പുതുമയുണ്ട്, പോരാട്ട വീര്യം തുടികൊട്ടുന്നുമുണ്ട്.

കേരളത്തിന്റെ കാമ്പസുകളില്‍ അക്രമം നിറച്ച ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ ഭീകരമുഖം വരച്ചുകാട്ടുന്ന ബലിഷ്ഠമായ രചനയാണ് ഓര്‍മ മരത്തിന്റേത്. ആയുധംകൊണ്ടല്ല,  ജീവിതംകൊണ്ട് ഇതിനെ നേരിടുമെന്ന പ്രഖ്യാപനം ഇന്നത്തെ സാഹചര്യത്തില്‍ ഒരേസമയം താക്കീതും ആഹ്വാനവുമാണ്. 

കാഴ്ചയെ  നോവുന്നൊരോര്‍മയായും, പ്രതിഷേധത്തിന്റെ അഗ്നിയായും, പ്രതീക്ഷയുടെ ഹൃദയമിടിപ്പായും അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിരിക്കുന്നു. ദുര്‍ഗാ ദാസിന്റെ ജീവിതത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ആര്‍എസ്എസ് പ്രചാരകനാവുന്ന വിദ്യാര്‍ത്ഥി ആദര്‍ശജീവിതത്തിന്റെ ഔന്നത്യത്തിലേക്ക് കയറിപ്പോകുന്ന അവസാന ദൃശ്യം ആവേശകരവും പ്രത്യാശാഭരിതവുമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

Kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

India

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

India

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

പുതിയ വാര്‍ത്തകള്‍

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.