Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാഗഞ്ചേരി മനയ്‌ക്കല്‍ വാസുദേവന്‍ നമ്പൂതിരി വിട പറയുമ്പോള്‍ നഷ്ടമാകുന്നത് കേരളത്തിലെ അവസാന നാടുവാഴിയെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2019, 02:30 pm IST
in Kerala

ആരുടേയും സഹായത്തിനും ഔദാര്യത്തിനും കാത്തുനില്‍ക്കാതെ കേരളത്തിലെ അവസാന നാടുവാഴികളില്‍ ഒരാളായ നാഗഞ്ചേരി മന വാസുദേവന്‍ നമ്പൂതിരി യാത്രയായി. ഇട്ടുമൂടാനുള്ള സമ്പത്തും സ്വര്‍ണവും അധികാരങ്ങളും ഉണ്ടായിരുന്ന വാസുദേവന്‍ നമ്പൂതിരി നാഗഞ്ചേരി മനയുടെയും നാടുവാഴിത്ത വ്യവസ്ഥിതിയുടെയും സമ്പൂര്‍ണ്ണ തകര്‍ച്ച കണ്ടാണ് ജീവിതത്തില്‍ നിന്നും യാത്രയായത്.

അടച്ചുറപ്പുള്ള, തണുപ്പില്ലാത്ത ഒരു വീട്ടില്‍ ഒരു രാത്രിയെങ്കിലും കിടക്കണമെന്നു ആഗ്രഹിച്ച അദ്ദേഹം അതിനായി മകന്‍ വഴി സര്‍ക്കാര്‍ സഹായം തേടിയിരുന്നു. പക്ഷെ അതിനുപോലും കഴിയാതെയാണ് ഈ നാടുവാഴി ഇപ്പോള്‍ ജീവിതത്തില്‍ നിന്നും വിടവാങ്ങിയിരിക്കുന്നത്.

15,000 ഹെക്ടര്‍ കൃഷിഭൂമിയുടെ ഉടമയും ഒന്‍പതോളം ക്ഷേത്രങ്ങളുടെ ഊരണ്മക്കാരനുമായിരുന്ന അദ്ദേഹം ഭൂപരിഷ്‌കരണ നിയമത്തിലൂടെ എല്ലാം നഷ്ടപ്പെട്ട് മൂന്ന് സെന്റിലെ ചെറിയ കൂരയിലൊതുങ്ങി. തുടര്‍ന്ന് ക്ഷേത്രം നടത്തിക്കൊണ്ട് പോകാന്‍ പറ്റാത്ത സാഹചര്യമായപ്പോള്‍ ഇരിങ്ങോള്‍ വനവും ക്ഷേത്രവും തിരുവിതാം‌കൂർ  ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുകയായിരുന്നു. കടുത്ത ദാരിദ്ര്യത്തിനിടയിലും ക്ഷേത്രത്തിന്റെ കൈയ്യിലുണ്ടായിരുന്ന 200 കിലോ സ്വര്‍ണാഭരണങ്ങളും ചെമ്പ്, ഓട്ടുപാത്രങ്ങളും ദേവസ്വം ബോര്‍ഡിന് സൗജന്യമായി നല്‍കുകയും ചെയ്തു.

തിരുവിതാംകൂര്‍ രാജാക്കന്മാര്‍ സമ്മാനിച്ച 4000 ബ്രിട്ടീഷ് പവനും നാഗമാണിക്യം പോലെയുള്ള രത്‌ന ശേഖരവും ഒരുകാലത്ത് മനയ്‌ക്ക് സ്വന്തമായിരുന്നു. കന്നിക്കൊയ്‌ത്തും മകര കൊയ്‌ത്തും കഴിഞ്ഞാല്‍ ഒന്നേകാല്‍ ലക്ഷം പറ നെല്ല് ആണ് ഇല്ലം മുറ്റത്ത് ഉണ്ടായിരുന്നത്. മുന്നോട്ട് പോകാന്‍ നിവര്‍ത്തിയില്ലാത്ത സാഹചര്യത്തില്‍ 1980 കളിയിലാണ് തുച്ഛമായ തുകയ്‌ക്ക് നാഗഞ്ചേരി മന പെരുമ്പാവൂര്‍ നഗരസഭയ്‌ക്ക് വാസുദേവന്‍ നമ്പൂതിരി കൈമാറുന്നത്. മന വിറ്റുകിട്ടിയ പണം കൊണ്ടാണ് രണ്ട് പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹം അല്ലപ്രയിലെ മൂന്ന് സെന്റിലെ ഇടിഞ്ഞുപൊളിഞ്ഞ വീട്ടിലേക്ക് താമസം മാറ്റി.  താമസം മാറിയതോടെ അദ്ദേഹം കൂടുതല്‍ ദാരിദ്രത്തിന്റെ പടുകുഴിയിലേക്ക് വീഴുകയായിരുന്നു. 

നാഗഞ്ചേരിയുടെ ദുരവസ്ഥ മനസ്സിലാക്കി, നാട്ടുകാരന്‍ കൂടിയായ ഡോ. ഡി. ബാബുപോള്‍ മുന്‍കൈയെടുത്ത് തിരുവനന്തപുരത്ത് ഒരു വീടുവെച്ച് താമസിക്കാനുള്ള അവസരം ഒരുക്കിയിരുന്നു. കാലങ്ങള്‍ക്കു മുന്‍പ് സര്‍ക്കാര്‍ നാഗഞ്ചേരിയില്‍ നിന്ന് പാട്ടത്തിനെടുത്ത തിരുവനന്തപുരം തൈക്കാട് വില്ലേജില്‍ വഴുതക്കാട്ട് മഠം സര്‍വേ നമ്പര്‍ 262-ല്‍ ഒരേക്കര്‍ 63 സെന്റ് സ്ഥലം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടുള്ള നാഗഞ്ചേരിയുടെ ഹര്‍ജി അങ്ങനെ പരിഗണിക്കപ്പെട്ടു.

ഇതേക്കുറിച്ചന്വേഷിച്ച സര്‍ക്കാര്‍ വഴുതക്കാട് ഗണപതിക്ഷേത്രത്തിന്റെ വടക്കുവശത്തുള്ള സ്ഥലം മറ്റുള്ളവര്‍ കൈയേറിയതായി കണ്ടെത്തി. അത് തിരിച്ചുപിടിക്കാന്‍ കഴിയാത്തതിനാല്‍ തിരുവനന്തപുരം സിറ്റിയില്‍ മൂന്ന് സെന്റ് സ്ഥലം അനുവദിക്കാനുള്ള പദ്ധതി തയ്യാറാക്കാന്‍ റവന്യു സെക്രട്ടറി ഉത്തരവിട്ടു. ഇ.എം.എസിന് തിരുവനന്തപുരത്ത് സ്മാരകം നിര്‍മിക്കാന്‍ സര്‍ക്കാര്‍ സ്ഥലം തേടി നടന്ന കാലമായിരുന്നു അത്. തനിക്ക് മൂന്ന് സെന്റ് സ്ഥലം ലഭിക്കുമെങ്കില്‍ അത് ഇഎംഎസിന് സ്മാരകം നിര്‍മിക്കാന്‍ ഉപയോഗിച്ചോളൂ എന്നു പറഞ്ഞ് നാഗഞ്ചേരി അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ക്ക് കത്തെഴുതി. സമൃദ്ധി മാത്രം കണികണ്ടുണര്‍ന്നിരുന്ന സ്വസമുദായത്തിന് ദാരിദ്ര്യക്കടല്‍ കാട്ടിക്കൊടുത്തയാളാണ് ഇഎംഎസ്എ ന്ന് നാഗഞ്ചേരി കത്തില്‍ പറഞ്ഞു.

ഏതാനും വര്‍ഷം മുമ്പുവരെ സര്‍ക്കാരില്‍നിന്ന് ജന്മിക്കരം ലഭിച്ചിരുന്നു. 62രൂപ ജന്മിക്കരം വാങ്ങാന്‍ അതിന്റെ മൂന്നിരട്ടി തുക മുടക്കി തിരുവനന്തപുരം വരെ പോകേണ്ട അവസ്ഥയില്‍ അത് അദ്ദേഹം നിരാകരിച്ചു. ഇപ്പോള്‍ അല്ലപ്രയിലെ തന്റെ കൊച്ചു വീട്ടില്‍ ജന്മിതത്വത്തിന്റെയോ സമ്പത്തിന്റെയോ പൗഢ്യയില്ലാതെ അദ്ദേഹം ലോകത്തോട് വിട പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരിൽ വെർച്വൽ ക്യൂ സംവിധാനം; മികച്ച ഏജൻസിക്ക് ചുമതല നൽകും, നടപടി ഹൈക്കോടതി നിർദേശം പാലിച്ചെന്ന് ദേവസ്വം  

Health

ഗര്‍ഭധാരണം തടയാന്‍ പുരുഷന്‍മാര്‍ക്ക് കഴിക്കാവുന്ന ഗുളിക! ഗവേഷണവഴിയില്‍ മുന്നേറി അമേരിക്കന്‍ശാസ്ത്രജ്ഞര്‍

Astrology

വ്യാഴമാറ്റം ഓരോ രാശിക്കാർക്കും എങ്ങനെ? ചിങ്ങം രാശിക്കാരുടെ പൊതുവായ വിശകലനം

Kerala

ഉള്ളൂർ അവാർഡ് പി.പി ശ്രീധരനുണ്ണിയുടെ യക്ഷികളുടെ പരിണാമം എന്ന കൃതിക്ക്

Entertainment

പ്രേക്ഷക ലക്ഷങ്ങളെ ഹരംകൊള്ളിച്ച ആ ദൃശ്യം , മെര്‍ലിന്‍ മണ്‍റോയുടെ വ്യക്തി ജീവിതത്തില്‍ കരിനിഴലായി

പുതിയ വാര്‍ത്തകള്‍

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

ഭർതൃപീഡനവും ഗാർഹിക അതിക്രമങ്ങളും ദേശീയതലത്തിൽ കുറയുമ്പോൾ കേരളത്തിൽ കൂടുന്നു; സർവേ റിപ്പോർട്ട് പുറത്ത്

പൊലീസില്‍ പരാതിപ്പെട്ടത് അന്‍സിബയുടെ മെസ്സേജ് തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തില്‍ : ലക്ഷ്മിപ്രിയ

വാഴച്ചാലിൽ എത്തിയ വനംമന്ത്രിയെ തടഞ്ഞ് കാട്ടാന; പോലീസും ഉദ്യോഗസ്ഥരുമെത്തി ആനയെ തുരത്തി മന്ത്രിക്ക് വഴിയൊരുക്കി

പ്രവേശനോത്സവത്തിൽ മിഠായി വിതരണം ചെയ്യാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

പാഠം ഒന്ന്: കഠാര, തോക്ക്, ബോംബ്; മുഖ്യമന്ത്രിയുടെ പ്രസംഗം അസ്ഥാനത്തോ?

സി.എം.ആർ.എൽ ഹർജിയിൽ ഇടക്കാല ഉത്തരവില്ല; അടിയന്തര സ്റ്റേ അനുവദിച്ചില്ല, ഇന്ന് തന്നെ വിശദ വാദം കേൾക്കും

ഏലൂര്‍ ഗവ. എല്‍പി സ്‌കൂള്‍ ഇന്ന് യുപി സ്‌കൂളാകും; ശതാബ്ദി പിന്നിട്ട സ്‌കൂളിന് അംഗീകാരത്തിന്റെ നിറവ്

ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം; ആവേശമാക്കി കുളക്കട ഗ്രാമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.