ന്യൂഡൽഹി ; ഇസ്ലാമിക, ഇടതുപക്ഷ പ്രത്യയശാസ്ത്രങ്ങളുള്ളവർ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഹിന്ദുക്കളെ നിരന്തരം എതിർത്തിട്ടുണ്ട് . കശ്മീരിലെ തീവ്രവാദികൾക്കെതിരെ നടപടിയെടുക്കുന്നതിന്റെ പേരിൽ ഇന്ത്യൻ സൈന്യത്തെ പോലും ഇവർ വില്ലന്മാരായി ചിത്രീകരിക്കാറുമുണ്ട്.
‘ദി വയർ’ എന്ന ന്യൂസ് വെബ്‌സൈറ്റ് ഇപ്പോൾ നൽകിയിരിക്കുന്ന അലി അഹമ്മദ് എന്ന എഴുത്തുകാരന്റെ വീക്ഷണങ്ങളും ഇന്ത്യൻ സൈന്യത്തിനെതിരെയുള്ള അജണ്ട പ്രചരിപ്പിക്കുന്നതിന്റെ ഭാഗമാണ്. ഹിന്ദി ഭാഷയോടും ഹിന്ദുത്വത്തോടുമുള്ള ഇന്ത്യൻ സൈന്യത്തിന്റെ വർദ്ധിച്ചുവരുന്ന ചായ്‌വ് രാജ്യത്തിന് ഹാനികരമാണെന്നാണ് അഹമ്മദിന്റെ വാദം.
ഇന്ത്യൻ സൈന്യത്തിനുള്ളിൽ ഹിന്ദുത്വത്തിന്റെ സ്വാധീനം വർദ്ധിച്ചുവരികയാണെന്നും ഇത് ഹിന്ദി ഭാഷയുടെയും ഹിന്ദു മതത്തിന്റെയും പ്രചാരണത്തിലേക്ക് നയിക്കുന്നുവെന്നും ‘ദി വയർ’ അവകാശപ്പെടുന്നു. ഹിന്ദുക്കളോടുള്ള തന്റെ വിദ്വേഷം പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാർഗമായിട്ടാണ് എഴുത്തുകാരൻ അലി അഹമ്മദ് തന്റെ ലേഖനത്തിൽ ‘ഹിന്ദിയും ഹിന്ദുത്വവും’ എന്ന പദങ്ങൾ ഉപയോഗിക്കുന്നത്.
നിർബന്ധിതമായി ഹിന്ദി അടിച്ചേൽപ്പിച്ച് സൈന്യത്തെ “ഹിന്ദുവൽക്കരിക്കാൻ” ഒരു വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് അലി അഹമ്മദ് പറയുന്നു. ഇസ്ലാമിസ്റ്റ്-ഇടതുപക്ഷക്കാർ ഹിന്ദിയെ ഹിന്ദുക്കളുടെ ഭാഷയായി മാത്രമേ കാണുന്നുള്ളൂവെന്നും അതുകൊണ്ട് തന്നെയാണ് സൈന്യത്തിൽ ഹിന്ദി ഭാഷയുടെ ഉപയോഗത്തെ ഹിന്ദുവൽക്കരണ പ്രവർത്തനമായി മുദ്രകുത്തുന്നത്. ഹിന്ദി ഹിന്ദുക്കളുടേതും ഉറുദു മുസ്ലീങ്ങളുടേതുമാണെന്നും ലേഖനത്തിൽ അലി പറയുന്നു.
കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിനെയും ‘ദി വയർ’ എതിർക്കുന്നു. ജനറൽ ദ്വിവേദിയുടെ ക്ഷേത്ര സന്ദർശനങ്ങൾ രാജ്യത്തിന്റെ രാഷ്‌ട്രീയ മാറ്റത്തിന് ബോധപൂർവമായ അംഗീകാരം നൽകുന്നതിന് തുല്യമാണെന്ന് എഴുത്തുകാരൻ അലി അഹമ്മദ് പറയുന്നു. കശ്മീരിൽ സൈനിക ഉദ്യോഗസ്ഥർ നിസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനെ അലി അഹമ്മദ് കുറ്റപ്പെടുത്തുന്നില്ലെന്നതും ശ്രദ്ധേയം. കരസേനാ മേധാവി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചത്, സൈന്യത്തിന്റെ ‘ഹിന്ദുവൽക്കരണ’മായും ഭൂരിപക്ഷവാദത്തിന്റെ പ്രവൃത്തിയായും അലി അഹമ്മദ് പറയുന്നു.












