Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അന്താരാഷ്‌ട്ര നീതിന്യായ കോടതില്‍ ഇന്ത്യക്ക് വിജയം; കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2019, 06:47 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യക്കാരന്‍ കുല്‍ഭൂഷണ്‍ ജാദവിന് പാക്ക് സൈനിക കോടതി വിധിച്ച വധശിക്ഷ തടഞ്ഞുകൊണ്ട് അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ വിധി.  വധശിക്ഷ നല്‍കിക്കൊണ്ടുള്ള പാക്ക് സൈനിക കോടതി വിധി പുന:പരിശോധിക്കണമെന്ന് അന്താരാഷ്‌ട്ര കോടതിയുടെ വിധിയില്‍ പറയുന്നു. 

നാവികസേനയില്‍ നിന്ന് വിരമിച്ച 49 കരനായ കുല്‍ഭൂഷണ്‍ ജാദവിനെ 2016 മാര്‍ച്ച് മൂന്നിനാണ് ഇറാന്‍ പാക് അതിര്‍ത്തിക്കടുത്തു നിന്ന് ചാരപ്രവര്‍ത്തനം ആരോപിച്ച് പാക്കിസ്ഥാന്‍ അറസ്റ്റു ചെയ്തത്. പാക-അഫ്ഗാന്‍ അതിര്‍ത്തിക്കടുത്ത് ബലൂചിസ്ഥാനിലെ ചമനില്‍ വച്ചാണ് അറസ്റ്റു ചെയ്തതെന്നാണ് പാക് വാദം. ഇറാനില്‍ നിന്ന് ജാദവിനെ പാക്കിസ്ഥാന്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. നാവിക സേനയില്‍ നിന്ന് വിരമിച്ച ശേഷം ഇറാനില്‍ ബിസിനസ് നടത്തിവരികയായിരുന്നു ജാദവ്.

തുടര്‍ന്ന് പാക് സൈനിക കോടതി ജാദവിനെ കോര്‍ട്ട് മാര്‍ഷലിന് വിേധയനാക്കി. 2017 ഏപ്രിലില്‍ വധശിക്ഷയ്‌ക്ക് വിധിച്ചു. ചാരവൃത്തി നടത്തിയെന്ന് ജാദവ് കുറ്റസമ്മതം നടത്തിയെന്നാണ് പാക് വാദം. നിയമ ബിരുദം പോലുമില്ലാത്ത കരസേനാ ഉദ്യോഗസ്ഥര്‍ ജഡ്ജിമാരായ കോടതിയായ ഫീല്‍ഡ് ജനറല്‍ കോര്‍ട്ട് മാര്‍ഷലാണ് വിചാരണ നടത്തിയതും വധശിക്ഷ വിധിച്ചതും. കോടതി വിധിയെ ശക്തമായി അപലപിച്ച ഇന്ത്യ ഹേഗിലെ അന്താരാഷ്‌ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു.

പാക പട്ടാളക്കോടതി വധശിക്ഷ വിധിച്ച ശേഷം ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ കാണാന്‍ പോലും ജാദവിനെ അനുവദിച്ചിട്ടില്ല. ഇതുവഴി വിയന്ന കരാറിന്റെ ലംഘനമാണ് പാക്കിസ്ഥാന്‍ നടത്തിയതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല വിചാരണക്കാലത്ത് കുല്‍ഭൂഷണിന് മതിയായ നിയമസഹായവും ലഭിച്ചില്ല. അദ്ദേഹം ചാരനാണെന്ന പാക് വാദവും ഇന്ത്യ തള്ളി. ഏകപക്ഷീയമായ വിചാരണയും നയതന്ത്ര പ്രതിനിധിയെ കാണാന്‍ പോലും അനുവദിച്ചില്ലെന്നതും വിവരിച്ചാണ് ഇന്ത്യ 2017 മെയ് എട്ടിന് അന്താരാഷ്‌ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. ഏതു നിമിഷം വേണമെങ്കിലും കുല്‍ഭൂഷണെ പാക്കിസ്ഥാന്‍ കൊല്ലാമെന്നും ഹര്‍ജിയില്‍ ഇന്ത്യ പറഞ്ഞു. ഇന്ത്യയുടെ ഹര്‍ജി സ്വീകരിച്ച കോടതി 2017 മെയ് 18ന് പാക് കോടതിയുടെ വധശിക്ഷ സ്‌റ്റേ ചെയ്തു. കേസില്‍ അന്തിമ തീരുമാനം വരുംവരെ കുല്‍ഭൂഷണിനെ വധിക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.

അന്താരാഷ്‌ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യ രണ്ടു വാദങ്ങളാണ് ഉന്നയിച്ചത്. ഒന്ന് കുല്‍ഭൂഷണെ കാണാന്‍ നയതന്ത്ര പ്രതിനിധികളെ അനുവദിക്കാത്തതു വഴി പാക്കിസ്ഥാന്‍ വിയന്ന കരാര്‍ ലംഘിച്ചു. രണ്ട് നിയമ നടപടികളിലെ അപാകത. കുപ്രശസ്തമായ പാക് പട്ടാള കോടതിയുടെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്ത ഹരീഷ് സാല്‍വെ വധശിക്ഷ റദ്ദാക്കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു.  ജാദവ് ചാരനാണെന്നതിന് ധാരാളം തെളിവുണ്ടെന്നായിരുന്നു പാക് വാദം. പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താന്‍ ഇന്ത്യ ബലൂചിസ്ഥാനിലേക്കയച്ച ചാരനാണെന്നും പാക്കിസ്ഥാന്‍ വാദിച്ചു. ജാദവ് അവിടെ ഭീകരത വളര്‍ത്തിയെന്നും ചാവേറുകളെ ഉണ്ടാക്കിയെന്നും കൂട്ടക്കൊലകള്‍  സംഘടിപ്പിച്ചെന്നും ആള്‍ക്കാരെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും ബലൂചിസ്ഥാനില്‍ അസ്ഥിരത വളര്‍ത്തിയെന്നും പാക്കിസ്ഥാന്‍ ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിൻ രാജിന്റെ കുടുംബം കോളേജിൽ; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ, 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ

News

മമതയ്‌ക്ക് യാത്രപറയാറായി, അടുത്ത ബംഗാൾ സർക്കാർ ബിജെപിയുടേത്: അമിത് ഷാ

Kerala

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

Kerala

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

News

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

പുതിയ വാര്‍ത്തകള്‍

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

Elephant attack worker

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.