Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്.ജാനകി: അണയാത്ത അമൃതവര്‍ഷിണി

വിനീത വേണാട്ട്byവിനീത വേണാട്ട്
Jul 12, 2026, 07:10 am IST
inKerala, Entertainment

കൊച്ചി: സംഗീതം ദൈവികമെങ്കില്‍ ആ ദൈവീകതയെ മുഴുവന്‍ അനുഭവിച്ച ഗായികയായിരുന്നു എസ്. ജാനകി. മതി തീര്‍ന്ന് പാടി. തന്നിലെ സംഗീതത്തെ മുഴുവന്‍ ആസ്വാദകര്‍ക്ക് പകര്‍ന്നു നല്‍കി, 2016ല്‍ സംഗീത ലോകത്തുനിന്ന് സ്വയം വിരമിച്ചു. പാടി മതിയായില്ല എന്ന് പരിഭവിക്കുന്നവര്‍ക്കിടയില്‍ എസ്. ജാനകി എന്ന സംഗീത വസന്തം മറ്റൊരു വിസ്മയമായി. സംഗീത സാഗരത്തിലെ ഓരോ കുഞ്ഞോളങ്ങളിലും ആ സംഗീത രാജ്ഞിയുടെ പേര് അലിഞ്ഞുചേര്‍ന്നിട്ടുണ്ട്.

ജാനകിയമ്മ ആലപിച്ച ഗാനങ്ങളില്‍ ഏറ്റവും മികച്ചത് തെരഞ്ഞെടുക്കുക അസാധ്യം. അത്രത്തോളം വൈവിധ്യം നിറഞ്ഞതാണ് ജാനകിയമ്മയുടെ പേരിലുള്ള ഗാനശേഖരം. മലയാളിയല്ലെങ്കിലും മലയാളത്തിന്റെ ദത്തുപുത്രിയാണ് എസ്. ജാനകി. ആ ഗാനകോകിലത്തോട് അത്രമാത്രം സ്‌നേഹമുണ്ട് പുതുതലമുറയ്‌ക്ക് പോലും. സ്വരശുദ്ധിയും ഉച്ചാരണ ശുദ്ധിയും ജാനകിയമ്മയുടെ പാട്ടുകളില്‍ എടുത്തുപറയേണ്ടുന്ന സവിശേഷതകളാണ്.

ഏത് സ്ഥായിയിലും സ്ഥിരതയോടെ പാടാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. കൊച്ചുകുട്ടിയുടെ ശബ്ദത്തില്‍ പാടണോ, അതിനും ജാനകിയമ്മ റെഡി. തുമ്പി വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം, കൊക്കാമന്തി കോനാനിറച്ചി ആര്ക്ക് വേണം ഈ ഗാനങ്ങള്‍ അതിന് ഉദാഹരണം.

ഭാവാര്‍ദ്രമായിരുന്നു ജാനകിയമ്മയുടെ ഗാനങ്ങള്‍ ഓരോന്നും. ഗാനസന്ദര്‍ഭത്തിനൊത്ത് ഭാവഭേദങ്ങള്‍ ആലാപനത്തിലും വരുത്താന്‍ ശ്രദ്ധിച്ചിരുന്നു. മൗനം പോലും മധുരം, തേനും വയമ്പും നാവില്‍ തൂകും വാനമ്പാടി, രാകേന്ദു കിരണങ്ങള്‍ ഒളിവിശീയില്ല, തളിരിട്ട കിനാക്കള്‍തന്‍ താമരമാല വാങ്ങാന്‍, അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാര്‍ത്തി, മൈനാകം കടലില്‍ നിന്നുയരുന്നുവോ, സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ, നാഥാ നീ വരും കാലൊച്ച കേള്‍ക്കാന്‍, സൂര്യകാന്തി സൂര്യകാന്തീ സ്വപ്‌നം കാണുവതാരെ, ഒരുകൊച്ചു സ്വപ്‌നത്തില്‍ ചിറകുമായവിടുത്തെ, മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കടവിങ്കല്‍, മിഴിയോരം നനഞ്ഞൊഴുകും.., അങ്ങനെ എത്രയെത്ര ഗാനങ്ങളാണ് ആ നാദധാരയിലൂടെ മലയാളിക്ക് ആസ്വദിക്കാനായി ലഭിച്ചിരിക്കുന്നത്.

കന്നഡയിലാണ് ജാനകിയമ്മ കൂടുതല്‍ പാട്ടുകള്‍ പാടിയിരിക്കുന്നത്. എസ്.പി. ബാലസുബ്രഹ്‌മണ്യം, പി.ബി. ശ്രീനിവാസ്, ഡോ. രാജ്കുമാര്‍ എന്നിവര്‍ക്കൊപ്പമാണ് യുഗ്മഗാനങ്ങള്‍ ഏറെയും ആലപിച്ചിരിക്കുന്നത്. കന്നഡ സിനിമയ്‌ക്കും സംഗീതത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് മൈസൂര്‍ യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നല്‍കിയിരുന്നു. പാടിയതില്‍ ഏറെ വെല്ലുവിളി ഉയര്‍ത്തിയ ഗാനവും കന്നഡ സിനിമയായ ഹേമവതിയിലെ ശിവശിവ എന്നട എന്ന ഗാനമായിരുന്നു. നാല് മിനിട്ട് ദൈര്‍ഘ്യമുള്ള ആ ഗാനം തോടി, ആഭോഗി എന്നീ രാഗങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ടുള്ളതായിരുന്നു. എല്‍. വൈദ്യനാഥനായിരുന്നു ഗാനം ചിട്ടപ്പെടുത്തിയത്.

ബാല്യത്തിലേ തന്നെ സംഗീത വാസന പ്രകടിപ്പിച്ചിരുന്നു. എങ്കിലും ശരിയായ സംഗീത വിദ്യാഭ്യാസം അവര്‍ക്ക് ലഭിച്ചിരുന്നില്ല. ഏതാനും മാസം പൈദിസ്വാമി എന്ന നാദസ്വരവിദ്വാന് കീഴില്‍ പഠിക്കാന്‍ ആരംഭിച്ചെങ്കിലും അത് തുടര്‍ന്നില്ല. ഭഗവാന്റെ അനുഗ്രഹം ജാനകിയ്‌ക്ക് വേണ്ടുവോളം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ഗുരുനാഥന്റെ അഭിപ്രായം.

മലയാളിയല്ലാതിരുന്നിട്ടും മലയാള ഭാഷയോട് നീതി പുലര്‍ത്തിയ ഗായികയായിരുന്നു അവര്‍. വരികളുടെ അര്‍ത്ഥം മനസിലാക്കി, എല്ലാ ഭാവവും ഉള്‍ക്കൊണ്ട്, ഉച്ചാരണ ശുദ്ധിയോടെയായിരുന്നു ജാനകിയമ്മയുടെ ആലാപനം. തുടക്ക കാലത്ത് ആറ് ഭാഷകളില്‍ വരെ പാടാനുള്ള അവസരം ലഭിച്ചു.

Tags: എസ്. ജാനകിS.JanakiSouth Indian Playback SingerSouth Indian film Industry
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംവിധായകന്‍ ഭരതന്‍ (ഇടത്ത്) എസ് ജാനകി (നടുവില്‍) സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ (വലത്ത്)
Kerala

എസ്. ജാനകിയുടെ ചിരി…എം.ജി രാധാകൃഷ്ണന്‍ ഉപയോഗിച്ചത് ‘തിലക് കാമോദ്’ എന്ന ഹിന്ദുസ്ഥാനി രാഗം; പൂവച്ചല്‍ ഖാദറിന്റെ പ്രണയവിരഹം തുളുമ്പുന്ന വരികള്‍….

Miniscreen

ഭാഷ പ്രശ്നമാക്കാതെ സംഗീതത്തെ കൈമുതലാക്കിയ ഗായികയാണ് എസ്. ജാനകി:രാജസേനൻ

Editorial

ആലാപനത്തിന്റെ അത്ഭുത ജന്മം

Kerala

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

Kerala

എസ് ജാനകി ഓര്‍മ്മയായി, ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.