Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2026, 03:08 am IST
in Kerala, India

ബെംഗളൂരു: ദക്ഷിണേന്ത്യയുടെ വാനമ്പാടി, പ്രിയപ്പെട്ട വിഖ്യാത ഗായിക എസ്. ജാനകി (88) അന്തരിച്ചു. മൈസൂരുവിലെ അപ്പോളോ ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് അന്ത്യം. ശ്വസന സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആലാപനത്തില്‍ തേനും വയമ്പും ചാലിച്ച ഭാവഗായിക വിടപറഞ്ഞെങ്കിലും ആ സ്വരധാരയുടെ വസന്തം നിലയ്‌ക്കാതെ ഹൃദയങ്ങളില്‍ പൂത്തുലഞ്ഞ് നില്‍ക്കും.

ജനനം 1938 ഏപ്രില്‍ 23ന്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ പള്ളപട്ടലയില്‍ സിസ്തല ശ്രീരാമമൂര്‍ത്തിയുടേയും സത്യവതിയുടേയും മകള്‍. 1956ല്‍ ഓള്‍ ഇന്ത്യ റേഡിയോ നടത്തിയ ലളിതഗാന മത്സരത്തില്‍ പങ്കെടുത്ത് രണ്ടാം സ്ഥാനം നേടി. അന്ന് രാഷ്‌ട്രപതിയില്‍ നിന്ന് പുരസ്‌കാരവും നേടി. അതോടെ എസ്. ജാനകിയുടെ സംഗീതയാത്രയും ആരംഭിച്ചു. 1957 ലായിരുന്നു പിന്നണി ഗായികയായുള്ള അരങ്ങേറ്റം. വിധിയിന്‍ വിളയാട്ട് എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു തുടക്കം. അതേവര്‍ഷം തന്നെ അഞ്ച് ഭാഷാചിത്രങ്ങളില്‍ പാടി. മലയാളത്തില്‍ മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിലെ ഇരുള്‍ മൂടുകയോ എന്‍ വാഴ്‌വില്‍ എന്ന ഗാനം ആലപിച്ചുകൊണ്ടായിരുന്നു തുടക്കം. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഒറിയ ഭാഷകളിലും നിരവധി ഗാനങ്ങള്‍ പാടി. ജാപ്പനീസ്, ജര്‍മ്മന്‍, ഇംഗ്ലീഷ് ഭാഷകളിലും ഓരോ ഗാനങ്ങള്‍ ആലപിച്ചു. 1959ല്‍ വി. രാംപ്രസാദിന്റെ ജീവിത സഖിയായി. സംഗീതത്തില്‍ ശോഭിക്കുന്നതിനാവശ്യമായ എല്ലാ പ്രോത്സാഹനവും നല്‍കിയ അദ്ദേഹം 1997 ല്‍ അന്തരിച്ചു. പരേതനായ മുരളി കൃഷ്ണയാണ് മകന്‍. മരുമകള്‍ ഉമ. പേരക്കുട്ടികള്‍ അമൃതവര്‍ഷിണി, അപ്‌സര.

അഞ്ച് മാസം മുന്‍പാണ് ഏക മകന്‍ ഗിറ്റാറിസ്റ്റ് മുരളികൃഷ്ണ (65) മരണമടഞ്ഞത്. ദീര്‍ഘകാലം ചികിത്സയില്‍ കഴിഞ്ഞതിന് ശേഷമായിരുന്നു മരണം. മകന്റെ വേര്‍പാട് ജാനകിയമ്മയെ വല്ലാതെ തളര്‍ത്തി.

മികച്ച ഗായികയ്‌ക്കുള്ള ദേശീയ അവാര്‍ഡ് നാല് തവണയാണ് എസ്. ജാനകിക്ക് ലഭിച്ചത്. 1976ല്‍ പതിനാറ് വയതിനിലേ എന്ന തമിഴ് ചിത്രത്തിലെ സിന്ദൂര പൂവേ… എന്ന് തുടങ്ങുന്ന ഗാനത്തിനാണ് ആദ്യം. മികച്ച പിന്നണി ഗായികയ്‌ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് 14 തവണയും തമിഴ്നാട് സര്‍ക്കാരിന്റെ അവാര്‍ഡ് ഏഴ് തവണയും ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് പത്ത് തവണയും സ്വന്തമാക്കി. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരം 1986ലും സുര്‍ സിംഗര്‍ അവാര്‍ഡ് 1987ലും കേരളത്തില്‍ നിന്ന് സിനിമാ ആര്‍ക്കൈവ് അവാര്‍ഡ് 2002ലും സ്പെഷല്‍ ജൂറി സ്വരലയ യേശുദാസ് അവാര്‍ഡ് 2005ലും ലഭിച്ചു.

ജി. ദേവരാജന്‍, വി. ദക്ഷിണാമൂര്‍ത്തി, എം.എസ്. ബാബുരാജ്, ശ്യാം, എം.കെ.അര്‍ജ്ജുനന്‍, ജോണ്‍സണ്‍, രവീന്ദ്രന്‍, എം.ബി. ശ്രീനിവാസന്‍, എ.ടി. ഉമ്മര്‍, സലില്‍ ചൗധരി തുടങ്ങി പ്രശസ്ത സംഗീത സംവിധായകരുടെയെല്ലാം പ്രിയ ഗായികയായിരുന്നു ജാനകി. മലയാളത്തില്‍ ആയിരത്തിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്. മലയാളത്തില്‍ മികച്ച പിന്നണി ഗായികയ്‌ക്കുള്ള പുരസ്‌കാരം 1970 ലാണ് ആദ്യം ലഭിച്ചത്. വിവിധ ഭാഷകളിലായി 48,000ത്തില്‍ അധികം ഗാനങ്ങളാണ് ജാനകിയമ്മ പാടിയത്.

നാല് ദേശീയ പുരസ്‌കാരങ്ങളാണ് ദക്ഷിണേന്ത്യയുടെ ഈ വാനമ്പാടിയെ തേടിയെത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബഹുമതി 33 തവണയും നേടി. 1977 ല്‍ സിന്തൂര പൂവേ (പതിനാറ് വയതിനിലെ), 1981ല്‍ ഏറ്റുമാനൂരമ്പലത്തില്‍ (ഓപ്പോള്‍), 1984ല്‍ വെന്നല്ലോ ഗോദാരി ആനന്ദം (തെലുങ്ക് ചിത്രം സിതാര), 1992 ല്‍ ഇഞ്ചി ഇടുപ്പഴകി (തേവര്‍ മകന്‍) എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. മികച്ച പിന്നണി ഗായികയ്‌ക്കുള്ള കേരള സര്‍ക്കാര്‍ പുരസ്‌കാരം 11 തവണ നേടി. 2013ല്‍ പദ്മഭൂഷണ്‍ ബഹുമതി ലഭിച്ചെങ്കിലും ജാനകിയമ്മ അത് നിരസിച്ചു. ഇന്ന് ഭൗതികദേഹം മൈസൂരുവിലെ പൊതുദര്‍ശനത്തിന് ശേഷം സംസ്‌കരിക്കും.

Tags: passed awayS.JanakiIndian playback singerThe musical spring will not cease
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

Kerala

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും
Kerala

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ
Kerala

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

Kerala

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

പുതിയ വാര്‍ത്തകള്‍

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.