Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജഗത് മിഥ്യ ബ്രഹ്മം സത്യം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jun 23, 2019, 05:08 am IST
in Samskriti

ആരംഭണാധികരണം

ആറാമത്തേതായ ഈ അധികരണത്തില്‍ ഏഴ് സൂത്രങ്ങളുണ്ട്.

സൂത്രം  തദനന്യത്വമാരംഭണശബ്ദാദിഭ്യ:

(തദ് അനന്യത്വം ആരംഭണ ശബ്ദാദിഭ്യ:)

ആരംഭണം എന്ന ശബ്ദം മുതലായതു കൊണ്ട് ബ്രഹ്മത്തില്‍ നിന്ന് അന്യമല്ല എന്ന് കാണിച്ചിരിക്കുന്നു. ജഗത്തില്‍ നിന്ന് ബ്രഹ്മം വേറെയല്ല എന്ന് ഉറപ്പിക്കുകയാണ് ഇവിടെ.

ഏകമായ ബ്രഹ്മം മാത്രമാണ് സത്യമെന്ന് കഴിഞ്ഞ സൂത്രത്തില്‍ സ്ഥാപിച്ചപ്പോള്‍ അതുമായി ബന്ധപ്പെട്ട് മറ്റൊരു സംശയത്തെ ഉന്നയിക്കുന്നു ഇവിടെ. അതിനുള്ള മറുപടിയാണ് ഈ സൂത്രം.

അനുഭവിക്കുന്ന സമയത്ത് പ്രപഞ്ചത്തിലെ നാനാത്വം സത്യമാണെന്ന് എല്ലാവര്‍ക്കും തോന്നുന്നു. ഈ ലോകത്തിലെ ഓരോന്നും വേറെ വേറെയായി കാണുകയാണ് നാം. പല പല നാമ രൂപങ്ങളായി.എന്നാല്‍ പ്രപഞ്ചമായിത്തീരുന്നതിനു മുമ്പും പിന്നീട് ലയിച്ചതിനു ശേഷവും നാനാത്വമില്ല. മരത്തില്‍ കൊമ്പുകളും ചില്ലകളും ഇലകളുമൊക്കെ ഉണ്ടാകുന്നതു പോലെ പലതുണ്ടാകുന്നു എന്നതല്ലേ യുക്തി എന്ന വാദത്തെ ഇവിടെ നിഷേധിക്കുന്നു.

ഛാന്ദോഗ്യോപനിഷത്തില്‍ ‘യഥാ സോമ്യേകേന മൃത് പിണ്ഡേന സര്‍വ്വം മൃണ്‍മയം വിജ്ഞാതം സ്യാത്, വാചാരംഭണം വികാരോ നാമധേയം മൃത്തികേത്യേവ സത്യം’ മണ്ണിനെ അഥവാ മണ്‍കട്ടയെ അറിയുമ്പോള്‍ മണ്ണു കൊണ്ടുണ്ടാക്കിയ എല്ലാം അറിഞ്ഞതായിത്തീരുന്നു. വാക്കു കൊണ്ട് പറയുന്ന പേര് വികാരം മാത്രമാണ്. സത്യമായ വസ്തു മണ്ണ് മാത്രമാകുന്നു.

ഇങ്ങനെ നോക്കിയാല്‍ കാര്യ രൂപമായ ജഗത്തും കാരണ രൂപമായ ബ്രഹ്മം തന്നെയാണ്. ഇത് ജഗത്തിന് ബ്രഹ്മത്തില്‍ നിന്നുള്ള അനന്യതയെയാണ് കാണിക്കുന്നത്. എന്നാല്‍ ബ്രഹ്മം ജഗത്‌സ്വരൂപമായിരിക്കുന്നു എന്ന അര്‍ഥം കല്‍പ്പിക്കുകയും വേണ്ട. സ്വര്‍ണവളയും സ്വര്‍ണവും ഒന്നാണെന്ന് പറഞ്ഞാല്‍ സ്വര്‍ണം വളയുടെ രൂപത്തിലുള്ളതാണെന്ന അര്‍ഥമില്ല. വളയാകുന്നതിന മുമ്പും വളയല്ലാതെയിരിക്കുമ്പോഴും സ്വര്‍ണം സ്വര്‍ണം തന്നെയാണ്. പ്രകടമാകുമ്പോഴും ലയിക്കുമ്പോഴും സ്വര്‍ണം മാത്രമേയുള്ളൂ. പ്രകടമായിരിക്കുമ്പോള്‍ പല ആകൃതിയിലും പേരിലും പറയുന്നുവെന്ന് മാത്രം. അതുപോലെ തന്നെയാണ് ബ്രഹ്മവും ജഗത്തും. ബ്രഹ്മത്തില്‍ തന്റെ ശക്തി ലീനമായിരിക്കുമ്പോള്‍ ഏകമായ സത്ത് സ്വരൂപമായും പ്രകടമാകുമ്പോള്‍ പല പേരിലും ആകൃതിയിലും വിളങ്ങുന്നു.

നാമം ,രൂപം എന്നിവയോടു കൂടിയ ഈ ജഗത്ത് മിഥ്യയും അതിന് ആധാരമായ ബ്രഹ്മം മാത്രം സത്യവുമാകുന്നു. അസത്യവും അനിത്യവുമായതിനാണ് നാനാത്വം. അത് പലതായിരിക്കുന്നതാണ്. ഈ നാനാത്വത്തിന് നിത്യവും സത്യവുമായ ബ്രഹ്മത്തെ ബാധിക്കാനാവില്ല. നാനാത്വം എന്നത് ഉണ്ടെന്ന് തോന്നിക്കുന്ന പ്രതീതി മാത്രമാണ്.

നാനാത്വം മിഥ്യയാണെന്നോ ഇല്ലാത്തതാണെന്നോ എന്ന് എങ്ങനെ പറയാനാകും? എന്നാണ് തുടര്‍ന്നുള്ള സംശയം. അങ്ങനെയെങ്കില്‍ ശ്രുതിയിലും സ്മൃതിയിലുമൊക്കെയുള്ള ഗുരുശിഷ്യബന്ധത്തെപ്പറ്റിയും ബന്ധമോക്ഷങ്ങളെപ്പറ്റിയുമൊക്കെയുള്ള വിവരണങ്ങള്‍ നിഷ്ഫലമാകില്ലേ എന്നാണ് ചോദ്യം. അതിനാല്‍ നാനാത്വം ശാസ്ത്ര സമ്മതമുള്ളതാണോ? അല്ലയോ? ശാസ്ത്രങ്ങള്‍ എല്ലാം തന്നെ അവിദ്വാന്‍മാരുടെ വിഷയങ്ങളാണ് എന്നുള്ളതാണ് അതിന്റെ സമാധാനം. അറിവില്ലായ്‌മ മൂലമാണ് നാനാത്വം സത്യമാണെന്ന് തോന്നുന്നത്. അജ്ഞാനം മൂലം സംസാരത്തില്‍ കുടുങ്ങി വലയുന്നവരെ ബോധവാന്മാരാക്കുകയാണ് ഇതിലൂടെ. ഏകമായ ആ പരമാത്മാ ജ്ഞാനം ഉണ്ടാക്കാനാണ് ശാസ്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

ഗുരുവില്‍ നിന്ന് ആത്മജ്ഞാനത്തെ നേടിയാല്‍ പിന്നെ ഗുരുവും ശിഷ്യനും ഇല്ല എന്ന് പറയാം. തന്നില്‍ അന്യമായി വേറെ ആരെ കാണാനാണ്. എല്ലാം ആത്മസ്വരൂപം തന്നെ.ശ്രുതിയും സ്മൃതിയുമുള്‍പ്പടെയുള്ള ശാസ്ത്രഗ്രന്ഥങ്ങള്‍ അറിവില്ലാത്തവരെ പരമമായ അറിവിലേക്ക് കൈപിടിച്ചുയര്‍ത്താനുള്ളവയാണ്. എല്ലാ നാനാത്വവും അറിവ് നേടുമ്പോള്‍ നീങ്ങും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.