Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തകര്‍ന്നടിഞ്ഞ്, നാഥനില്ലാതെ പ്രതിപക്ഷം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 17, 2019, 02:28 am IST
in Kerala

ന്യൂദല്‍ഹി: പാര്‍ലമെന്റ് സമ്മേളനം ഇന്ന് ആരംഭിക്കുമ്പോള്‍ സമീപകാലത്തൊന്നും രാജ്യം കണ്ടിട്ടില്ലാത്ത തരത്തില്‍ തകര്‍ന്നടിഞ്ഞ് പ്രതിപക്ഷം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും കരകയറാതെ, ലക്ഷ്യബോധമില്ലാതെ അലയുകയാണ് പ്രതിപക്ഷ കക്ഷികള്‍. പാര്‍ലമെന്റിന്റെ ഇരുസഭകളിലും സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് ആലോചിക്കാന്‍ ഒരു യോഗം ചേരാന്‍ പോലും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിട്ടില്ല. നേതൃസ്ഥാനം ഏറ്റെടുക്കേണ്ട കോണ്‍ഗ്രസിന് സ്വന്തം നേതാവിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മുമ്പൊക്കെ ഇത്തരം ഘട്ടങ്ങളില്‍ ആരും പറയാതെ തന്നെ നേതാവു ചമഞ്ഞ് രംഗത്തുവരാറുള്ള സിപിഎം ചിത്രത്തിലെങ്ങുമില്ല.

തെരഞ്ഞെടുപ്പു കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നുണപ്രചാരണങ്ങള്‍ അഴിച്ചുവിട്ട് രാജ്യം ചുറ്റിയ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വിദേശത്തേക്ക് പോയി. നേതൃ സ്ഥാനം ഒഴിയുകയാണെന്നു പ്രഖ്യാപിച്ച രാഹുലിനെ പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കു കഴിഞ്ഞിട്ടില്ല. പാര്‍ലമെന്റ് സമ്മേളനത്തില്‍ രാഹുലിന്റെ പങ്കാളിത്തത്തെക്കുറിച്ച് കോണ്‍ഗ്രസിന് ഉറപ്പൊന്നുമില്ല. 

പ്രചാരണകാലത്ത് കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്കു വന്ന് കോലാഹലം സൃഷ്ടിച്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയ്‌ക്കും, പാര്‍ലമെന്റ് സമ്മേളനത്തിനായി പ്രതിപക്ഷത്തെ ഏതെങ്കിലും തരത്തില്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ല. മോദിക്കെതിരെ സഖ്യമുണ്ടാക്കാന്‍ ഓടിനടന്ന ടിഡിപി നേതാവും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനേയും കാണാനില്ല. തൂക്കുസഭ വന്നാല്‍ പ്രധാനമന്ത്രിയാവാമെന്നു വരെ മോഹിച്ച നായിഡുവിന്റെ പാര്‍ട്ടിക്ക് ഇത്തവണ പാര്‍ലമെന്റില്‍ മൂന്ന് അംഗങ്ങള്‍ മാത്രം. 

മുമ്പൊക്കെ പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്ന ദിവസങ്ങളില്‍ ഫോണ്‍ നിലത്തുവെക്കാന്‍ സമയമില്ലാത്തതുപോലെ തിരക്കായിരിക്കും. ഇപ്പോള്‍ ആരും തമ്മില്‍ വിളിയില്ല, എന്ന് പ്രതിപക്ഷത്തെ ഒരു നേതാവ് വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് പ്രതിപക്ഷ നിരയിലെ പരിതാപകരമായ അവസ്ഥ വ്യക്തമാക്കുന്നു. മെയ് മുപ്പത്തൊന്നിന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേരുമെന്ന് പറഞ്ഞിരുന്നതാണ്. എന്നാല്‍ കനത്ത പരാജയത്തിന്റെ കാരണം അന്വേഷിച്ച് ഓരോ പാര്‍ട്ടിയും തിരക്കിലായിരുന്നതിനാല്‍ ആ യോഗം ചേര്‍ന്നില്ല. കോണ്‍ഗ്രസിനു നേതാവില്ലാത്ത അവസ്ഥ വന്നതോടെ പിന്നീടു യോഗം വിളിക്കാന്‍ ആരും മുന്‍കൈയെടുത്തതുമില്ല. 

എന്‍ഡിഎയ്‌ക്കു പുറത്തുള്ള പല പാര്‍ട്ടികളും പാര്‍ലമെന്റിലെ അവരുടെ നേതാക്കളെ തെരഞ്ഞെടുക്കാത്തതാണ് പ്രതിപക്ഷ യോഗം വൈകാന്‍ കാരണമെന്നാണ് കോണ്‍ഗ്രസിലെ ഒരു നേതാവു പറയുന്നത്. എംപിമാരുടെ സത്യപ്രതിജ്ഞയ്‌ക്കു ശേഷം ഈ മാസം 20ന് നടപടിക്രമങ്ങളിലേക്ക് കടക്കുമ്പോ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഏതെങ്കിലും  തരത്തിലുള്ള ഐക്യത്തിനു സാധ്യത തേടുകയാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മല്ലികാര്‍ജുന ഖാര്‍ഗെ, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയ നേതാക്കളുടെ അസാന്നിധ്യം ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ അലട്ടും. കാലാവധി അവസാനിച്ചതിനാല്‍ രാജ്യസഭയില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങുമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

World

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

Kerala

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

India

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

പുതിയ വാര്‍ത്തകള്‍

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.