Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘പ്രളയകാലത്തെ സൈന്യം’നിലനില്‍പ്പിനായി കേഴുന്നു, ഒളിച്ചുകളിച്ച് ഭരണാധികാരികള്‍

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 13, 2019, 04:08 pm IST
inKerala

ആലപ്പുഴ: കടല്‍ക്ഷോഭം, മത്സ്യക്ഷാമം, വറുതി… കേരളത്തിന്റെ രക്ഷാസൈന്യം എന്ന് വാഴ്‌ത്തപ്പെട്ട മത്സ്യത്തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയില്‍. തിരിഞ്ഞു നോക്കാതെ സര്‍ക്കാര്‍. 

കാലവര്‍ഷം തുടങ്ങിയപ്പോള്‍ തന്നെ കടല്‍ കര വിഴുങ്ങിത്തുടങ്ങി എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ജൂണ്‍ ആദ്യം തന്നെ കാലവര്‍ഷം ശക്തമാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും സര്‍ക്കാര്‍ കാഴ്ചക്കാരായി നിന്നു. നിരവധി വീടുകള്‍ തകര്‍ന്നു. തീരം കടല്‍ കവര്‍ന്നു. ഇതോടെ തീരവാസികള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ക്ക് മുന്നിലേക്ക് ഇറക്കിവിട്ട് എംഎല്‍എമാരും, മന്ത്രിമാരും ഒളിച്ചോടുന്നു.

കടലാക്രമണം രൂക്ഷമായ അമ്പലപ്പുഴയിലും, ചേര്‍ത്തല ഒറ്റമശ്ശേരിയിലും, ചെല്ലാനത്തും മറ്റു പ്രദേശങ്ങളിലും ഇതു തന്നെയായിരുന്നു അവസ്ഥ. കടല്‍ഭിത്തി ഇനി കെട്ടേണ്ട, പുനരധിവാസം മതിയെന്ന സര്‍ക്കാര്‍ നയമാണ് മത്സ്യത്തൊഴിലാളി  കുടുംബങ്ങളെ വഴിയാധാരമാക്കിയത്. പുനരധിവാസവും തീരസുരക്ഷയും ഒരേ പോലെ പരാജയപ്പെട്ടു. പ്രതിവര്‍ഷം നൂറുകണക്കിന് വീടുകളും ഏക്കറുകണക്കിന് ഭൂമിയും കടലെടുക്കുമ്പോഴും ഇതിന് തടയിടാന്‍ ശാശ്വത സംവിധാനമൊരുക്കുന്നതില്‍ സര്‍ക്കാര്‍ അനാസ്ഥ തുടരുന്നു. കടലിലേക്ക് ഇനി കല്ലിടേണ്ടെന്നും തീരവാസികളെ മാറ്റിപ്പാര്‍പ്പിച്ചാല്‍ മതിയെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നൂറ് കിലോമീറ്ററോളം ഭാഗത്ത് ഇനിയും കടല്‍ഭിത്തി നിര്‍മാണം അവശേഷിക്കുന്നു. ആയിരക്കണക്കിന് കുടുംബങ്ങളാണ് ഏത് നിമിഷവും വീടും ഭൂമിയും കടലെടുക്കുമെന്ന ആശങ്കയില്‍ കഴിയുന്നത്. വര്‍ഷങ്ങളായി കടല്‍ ഭിത്തി നിര്‍മാണം പ്രഖ്യാപനത്തില്‍ ഒതുങ്ങുന്ന ഈ പ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാവുമ്പോള്‍ ‘അടിയന്തര കടല്‍ഭിത്തി’ എന്ന പേരില്‍ കല്ലിറക്കി പോവുകയാണ് പതിവ്. ഇത് ഒരു തരത്തിലും കടല്‍ക്ഷോഭത്തെ പ്രതിരോധിക്കാന്‍ പ്രാപ്തമല്ലെന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു. 

കരാറുകാരും, ഉദ്യോഗസ്ഥരും ചില രാഷ്‌ട്രീയക്കാരുമാണ് അടിയന്തര കല്ലിടല്‍ കൊണ്ട് നേട്ടം ഉണ്ടാക്കുന്നത്. പരമ്പരാഗത മത്സ്യബന്ധന മേഖലയില്‍ മാസങ്ങളായി വരള്‍ച്ച തുടരുന്നു. കേരളത്തില്‍ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ രണ്ട് ലക്ഷത്തോളമെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതില്‍ പകുതിയിലേറെ പരമ്പരാഗത മത്സ്യബന്ധനത്തെ ആശ്രയിക്കുന്നവര്‍. കാലാവസ്ഥാ വ്യതിയാനവും അശാസ്ത്രീയ മത്സ്യബന്ധനവും കാരണം കേരളതീരത്ത് മത്സ്യസമ്പത്തില്‍ ഗണ്യമായ ഇടിവുണ്ട്.   

നാല് ലക്ഷം ടണ്‍ വരെ മത്തി ലഭിച്ചിരുന്ന കേരള തീരത്ത് കഴിഞ്ഞ വര്‍ഷം 77,000 ടണ്‍ മത്തി മാത്രമാണ് ലഭിച്ചത്. ലക്ഷങ്ങള്‍ മുടക്കിയാണ് മത്സ്യത്തൊഴിലാളികള്‍ ബോട്ടുകളും വള്ളങ്ങളും കടലിലിറക്കുന്നത്. എന്നാല്‍, വായ്‌പ തിരിച്ചടവിനുള്ള പണം പോലും കടലില്‍ നിന്ന് ലഭിക്കാതായതോടെ ആത്മഹത്യാ വക്കിലാണ് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍. മഹാപ്രളയത്തില്‍ ചട്ടവും നിയമങ്ങളും പോലും ഒഴിവാക്കി അടിയന്തര നടപടികള്‍ സ്വീകരിച്ച സര്‍ക്കാര്‍, തീരവാസികളെ സംരക്ഷിക്കുന്ന കാര്യത്തില്‍ നിരവധി നടപടിക്രമങ്ങള്‍ പറഞ്ഞ് അലംഭാവം കാട്ടുന്നെന്നാണ് ആക്ഷേപം. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

Kerala

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.