Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിന്റെ തെറ്റായ നയത്തിനെതിരെ ശബ്ദമുയര്‍ത്തിയ അമ്പാടി വിശ്വം

ബിബിന്‍ വൈശാലി by ബിബിന്‍ വൈശാലി
May 4, 2019, 04:33 am IST
in Kerala

കൊച്ചി: 1987 ലെ ഇ.കെ. നായനാര്‍ മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന വടക്കൂട്ട് വിശ്വനാഥമേനോനെന്ന അമ്പാടി വിശ്വത്തെ പാര്‍ട്ടി തഴഞ്ഞത് സിപിഎമ്മിനെതിരെ ശബ്ദമുയര്‍ത്തിയതിന്. കുട്ടിക്കാലം മുതല്‍ ഗാന്ധിജിയുടെ ആരാധകനായിരുന്ന വിശ്വനാഥന്‍ വിദ്യാഭ്യാസ കാലത്ത് കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ ആരാധകനായി. ശേഷം പൊതുപ്രവര്‍ത്തനത്തിനിറങ്ങിയ അദ്ദേഹം സ്വാതന്ത്ര്യ സമരകാലത്ത് നിരവധി കേസുകളില്‍പെട്ട് ജയില്‍വാസവും അനുഷ്ഠിച്ചു. കൊച്ചിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളിലൊരാളായിരുന്നു. എം.എം. ലോറന്‍സും എ.പി. കുര്യനും ആദ്യകാല സഹപ്രവര്‍ത്തകരായിരുന്നു. രണ്ട് തവണ പാര്‍ലമെന്റ് അംഗമായി. ആദ്യതവണ അവിഭക്ത സിപിഐയുടെ പ്രതിനിധിയായും പിന്നീട് സിപിഐ(എം) പ്രതിനിധിയായും. 

എറണാകുളത്തുനിന്നു പാര്‍ട്ടി ചിഹ്നത്തില്‍ ലോക്‌സഭയിലേക്കു മല്‍സരിച്ചു ജയിച്ച ഏക കമ്യൂണിസ്റ്റാണ് വിശ്വനാഥ മേനോന്‍. ഒരു തവണ രാജ്യസഭാംഗവുമായി. 1987ല്‍ ധനമന്ത്രിയായ ശേഷം തുടര്‍ച്ചയായി സിപിഎമ്മിനു നഷ്ടപ്പെട്ട എറണാകുളം ലോക്‌സഭാ മണ്ഡലം പിടിച്ചെടുക്കാന്‍ 1991ല്‍ വിശ്വനാഥമേനോനെത്തന്നെ പാര്‍ട്ടി നിയോഗിച്ചു. രാജീവ് ഗാന്ധിവധം സഹതാപ തരംഗമായി ആഞ്ഞടിച്ചപ്പോള്‍ മേനോന്‍ തോറ്റു. കൊച്ചി പോര്‍ട്ട് യൂണിയന്റെ പ്രസിഡന്റായിരുന്ന കാലത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. പാലക്കാട് പാര്‍ട്ടി സമ്മേളനത്തില്‍ വിശ്വനാഥ മേനോനെ നേതാക്കള്‍ വെട്ടിനിരത്തി. തുടര്‍ന്ന് 2000ല്‍ ഇടപ്പള്ളി പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തിന്റെ 50-ാം വാര്‍ഷികത്തില്‍ നല്‍കിയ അഭിമുഖത്തിന്റെ പേരില്‍ എറണാകുളം ജില്ലാ കമ്മിറ്റിയില്‍ നിന്നും പുറത്താക്കി. 

പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തെ എതിര്‍ത്ത വ്യക്തിയായിരുന്നു വിശ്വനാഥന്‍. പാര്‍ട്ടി വിരുദ്ധനാകുമെന്ന ഭയത്താല്‍ പുറത്തുപറഞ്ഞില്ല. പാര്‍ട്ടിയുടെ നയങ്ങള്‍ക്കെതിരെ അമര്‍ഷം പുകഞ്ഞു നിന്നിരുന്ന സമയത്താണ് ജ്യോതി ബസു സോണിയാ ഗാന്ധിയെ അടുത്ത പ്രധാന മന്ത്രിയെന്ന് വിശേഷിപ്പിച്ചത്. തികഞ്ഞ ആദര്‍ശവാദിയായിരുന്ന വിശ്വത്തിന് അത് വിശ്വസിക്കാനായില്ല. കമ്മ്യൂണിസം കോണ്‍ഗ്രസിന്റെ ബി ടീമായെന്ന് വിലപിച്ച് വിശ്വം പാര്‍ട്ടിവിട്ടു. 2003ല്‍ ജോര്‍ജ് ഈഡന്റെ മരണത്തെതുടര്‍ന്ന് നടന്ന ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍  വി.വിശ്വനാഥമേനോന്‍ ബിജെപിയുടേയും സിപിഎം വിമതരുടെയും പിന്തുണയോടെ എറണാകുളത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കോണി ചിഹ്നത്തില്‍ മത്സരിച്ചു. കേരള രാഷ്‌ട്രീയത്തിലും സിപിഎമ്മിലും അമ്പരപ്പ് സൃഷ്ടിച്ച ഈ സ്ഥാനാര്‍ത്ഥിത്വം വിമതനേതാവ് വി.ബി. ചെറിയാനാണ് പ്രഖ്യാപിച്ചത്. പി.സി. തോമസും സ്‌കറിയ തോമസുമായിരുന്നു സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. സെബാസ്റ്റ്യന്‍ പോളായിരുന്നു ഇടത് സ്വതന്ത്രന്‍, യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.ഒ. ജോണ്‍. തെരഞ്ഞെടുപ്പില്‍ വിശ്വനാഥമേനോന്‍ പരാജയം രുചിച്ചു. പാര്‍ട്ടിക്ക് വേണ്ടി ആദ്യകാലം മുതല്‍ പ്രവര്‍ത്തിച്ച വിശ്വനെ എക്കാലത്തെയും പോലെ ഒതുക്കിയപ്പോള്‍ പൊതുരംഗത്തുനിന്ന് ഉള്‍വലിയേണ്ടിവന്നു. പ്രായം തളര്‍ത്തിയപ്പോഴും പാര്‍ട്ടി പുറത്താക്കിയപ്പോഴും ശക്തമായ നിലപാടുകള്‍ കൈക്കൊണ്ട നേതാവിനെ മരണശേഷം പാര്‍ട്ടിക്കൊടി പുതപ്പിക്കാന്‍ തെല്ലും ജാള്യതയില്ലാതെ നേതാക്കളെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

Kerala

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

പുതിയ വാര്‍ത്തകള്‍

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.