Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എവിടെ സൂര്‍ജേവാല ആ കടലാസ്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2019, 11:05 am IST
in India

ആക്രി പെറുക്കി ജീവിക്കുന്നവരുടെ കഥപറയുന്ന സിനിമയ്‌ക്ക് കാബൂളിവാല എന്ന് പേരിട്ടവരുടെ നര്‍മബോധം സമ്മതിക്കണം. രണ്‍ദീപ് സുര്‍ജേവാല വലിച്ചുകീറിയെടുത്ത് വായിച്ച കടലാസിന് ഒരു ദിവസത്തെ വാര്‍ത്താപ്രാധാന്യമാണുണ്ടായിരുന്നത്. അത് കഴിഞ്ഞപ്പോള്‍ സൂര്‍ജേവാലയും ഒരു കാബൂളിവാലയായി.

കര്‍ണാടകയില്‍ മുഖ്യമന്ത്രിയാകാന്‍ ബി.എസ്. യെദ്യൂരപ്പ ബിജെപി നേതാക്കള്‍ക്ക് കോടികളും ലക്ഷങ്ങളും നല്‍കിയതിന്റെ പറ്റുപടി പുസ്തകത്തിന്റെ നടുപ്പേജാണിതെന്ന് രോമാഞ്ചം മേലാകെ വാരി വിതറി പ്രഖ്യാപിക്കുമ്പോള്‍ സൂര്‍ജേവാല കരുതിയത് പണ്ട് ലോക്‌സഭയില്‍ പപ്പുമോന്‍ പൊട്ടിക്കുമെന്ന് പറഞ്ഞ ബോംബിനേക്കാള്‍ മുന്തിയ ഇനമെന്തോ ആയിട്ടാകും ഇത് പിറ്റേന്നത്തെ പുലരിയില്‍ പ്രത്യക്ഷപ്പെടുക എന്നതാണ്. പക്ഷേ കടലാസുമൂല്യം തിരിച്ചറിഞ്ഞ ദേശീയമാധ്യമങ്ങള്‍ സംഗതി കൊട്ടയില്‍തള്ളി. തള്ളിന് പേരുകേട്ട മലയാള മാധ്യമ’ത്തറ’വാടികള്‍ ഒന്നാം പേജില്‍ മുഴപ്പിച്ചു. 

അയ്യായിരം കോടിയുടെ അഴിമതിക്കേസില്‍ ജാമ്യമെടുത്ത് വിലസുന്ന അമ്മയ്‌ക്കും മോനും കുടുംബക്കാര്‍ക്കും വേണ്ടി പണിയെടുത്ത് നടുവൊടിഞ്ഞെവിടുന്നോ സംഘടിപ്പിച്ചതാണ് കോടികളുടെ സൂര്‍ജേവാലാ കോമഡി. എവിടെ തെളിവെന്ന് ചോദിച്ചപ്പോള്‍ പോക്കറ്റില്‍ കാശില്ലാഞ്ഞ് പൊതിഞ്ഞ പുട്ടുകുറ്റി കടമുതലാളിയുടെ മേശപ്പുറത്തേക്ക് നീക്കിവെക്കുന്ന കന്നാസും കടലാസും കളിയാണ് സൂര്‍ജേവാലയും പയറ്റിയത്.

പാവം വാലയെ പപ്പുമോന്‍ പാലം വലിച്ചതാണെന്നാണ് കേള്‍ക്കുന്നത്. ഗഡ്കരിയുടെ മോളെ കെട്ടിക്കാന്‍ യെദ്യൂരപ്പ കൊടുത്ത പത്ത് കോടിയുടെ കഥ കേട്ടപ്പോള്‍ത്തന്നെ പപ്പുമോന് ഏതാണ്ട് സംഗതി പിടികിട്ടി. പണ്ടത്തെ ബോംബ് കഥ ചീറ്റിയതുപോലെയുള്ള ഇടപാടാണ് ഇതെന്ന് അവശേഷിക്കുന്ന ബുദ്ധി വെച്ച് ഗണിച്ചുകൂട്ടി കണ്ടുപിടിച്ചുകളഞ്ഞു അദ്ദേഹം. അദ്വാനിയും ജോഷിയുമൊക്കെയടങ്ങുന്ന മുതിര്‍ന്ന ബിജെപിക്കാരെ മൊത്തത്തില്‍ കുരുക്കുന്ന ‘രേഖ’കളുമായി സൂര്‍ജേവാല, നേതാവിനെ കാത്തിരുന്നത് രണ്ടരമണിക്കൂറാണ്. പപ്പുമോന്‍ മുങ്ങിയെന്ന് മനസ്സിലായപ്പോള്‍ അജയ്‌മാക്കനെ മനസ്സില്‍ ധ്യാനിച്ച് കടലാസെടുത്ത് വീശുകയായിരുന്നു.

പപ്പുമോന്റെ ബുദ്ധി പോലും കൈമുതലായില്ലാതെപോയ മനോരമയും മാതൃഭൂമിയും സംഗതി ആഘോഷിച്ചു. മോദിക്കും കൂടി കുറച്ച് കോടികള്‍ കൊടുക്കാഞ്ഞതെന്തേ യെദ്യൂരപ്പാ എന്ന് നിലവിളിച്ചു. ആദ്യത്തെ ആഘോഷത്തിന്റെ കെട്ടുവിട്ടപ്പോഴാണ് അറിയുന്നത് കര്‍ണാടകയില്‍ ആണ്ടോടാണ്ട് കോണ്‍ഗ്രസ് ജോക്കര്‍മാര്‍ പുറത്തിറക്കുന്ന നോട്ടീസാണ് ഇതെന്ന്. പഞ്ചായത്ത് തെരഞ്ഞെടുപ്പായാലും നിയമസഭാ തെരഞ്ഞെടുപ്പായാലും ഇത് പുറത്തുവരും. വരുന്നത് പോലെ ചീറ്റും. കീറിയ കടലാസല്ലാതെ മറ്റൊന്നും കൈയില്‍ കാണില്ല. 

ഞങ്ങ മാത്രമല്ല, നിങ്ങളും കള്ളന്മാരാ എന്ന് വരുത്താന്‍ അഞ്ചുകൊല്ലമായി മോദിയുടെ പിന്നാലെ നടന്ന് കള്ളനും പോലീസും കളിക്കുകയാണ് അമ്മയും മോനും. ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങള്‍ ഇതാ വരുന്നു എന്ന് പറയും. മോദിവിരുദ്ധ മാധ്യമങ്ങള്‍ ഫ്‌ളാഷടിച്ച് ആഘോഷിക്കും. കാത്തിരുന്ന് കാത്തിരുന്ന് പപ്പുമോന്‍ വരുന്നതോ ശങ്കരാടിയുടെ പഴയ കൈരേഖയുമായിട്ടാകും. അനുഭവം ഇത്രയായാലും പഠിച്ചില്ലെങ്കില്‍ പിന്നെ…. 

അല്ല, ദിവസം നാലഞ്ച് കഴിഞ്ഞില്ലേ, ആ കടലാസിന്റെ ബാക്കിയെന്തെങ്കിലും….?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

Kerala

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.