ന്യൂദല്‍ഹി: നരേന്ദ്ര മോദിയുടെ വലിയൊരു ആരാധകനാണെന്നും താന്‍ നരേന്ദ്രമോദിയെ അതുപോലെ കോപ്പിയടിച്ചിട്ടുണ്ടെന്നും ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ. “ഞാൻ പ്രസിഡൻ്റാകുന്നതിനു മുമ്പേതന്നെ നിങ്ങളുടെ പ്രധാനമന്ത്രി മോദിയുടെ നയങ്ങൾ പഠിച്ചിരുന്നു അവിടെ പകർപ്പവകാശ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ അദ്ദേഹത്തിന്റെ പലനയങ്ങളും ഞാൻ അതുപോലെ ഇന്തോനേഷ്യയില്‍ പകർത്തി” .- ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ പറഞ്ഞു. മോദിയുടെ ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്ന ഒരു യോഗത്തിലായിരുന്നു മോദിയെ വേദിയില്‍ ഇരുത്തി ഇന്തോനേഷ്യന്‍ പ്രസിഡന്‍റിന്റെ ഈ അഭിനന്ദനം.
“കോടിക്കണക്കിന് ജനങ്ങളുള്ളിടത്ത് മോദിയുടെ പദ്ധതി വിജയം കാണുന്നുണ്ടങ്കിൽ അത് ഇന്തോനേഷ്യയ്‌ക്കും ചേരും. ഇന്തോനേഷ്യയ്‌ക്കും ഇന്ത്യയ്‌ക്കും സമാനമായ പശ്ചാത്തലത്തലവും സമാനമായ പ്രശ്‌നങ്ങളും ആണ് ഉള്ളത്. നമുക്ക് ഒരേ പോലെയുള്ള പ്രശ്നങ്ങളാണുള്ളത് . അതായത് വലിയ ജനസംഖ്യയുണ്ട്, കാർഷിക പശ്ചാത്തലമുണ്ട്,, ധാരാളം പ്രകൃതി ദുരന്തങ്ങളെ നാം നേരിടുന്നു…എന്നിട്ടും ഇന്ത്യ വലിയ പുരോഗതി കൈവരിച്ചിരിക്കുന്നു. അതുകൊണ്ട് ഞാൻ തുറന്നുസമ്മതിക്കുന്നു ഞാൻ താങ്കളുടെ ശൈലി പിന്തുടരുകയും താങ്കളുടെ പല പദ്ധതികളും പകർത്തുകയും ചെയ്യാറുണ്ട്. അത് ഞങ്ങളുടെ നാട്ടിലും വിജയകരമാണന്ന് തെളിഞ്ഞിട്ടുമുണ്ട്…അതുകൊണ്ട് ബഹുമാനപ്പെട്ട പ്രധാനമന്ത്രീ നിങ്ങൾക്കു വളരെ നന്ദി… എനിക്ക് വളരെ സന്തോഷമുണ്ട് താങ്കളുടെ പദ്ധതികൾക്കൊന്നും തന്നെ പകർപ്പവകാശം ഇല്ലല്ലോ…”- ഇന്തോഷ്യന്‍ പ്രസിഡന്‍റ് പറഞ്ഞു.
“ഭാരതത്തിലേക്കുള്ള എന്റെ ഔദ്യോഗിക സന്ദർശനത്തിന് തൊട്ടുമുമ്പ് ഞാൻ ഒരു ജിനോം സീക്വൻസി ടെസ്റ്റു നടത്തി… എന്റെ DNA പരിശോധിച്ചപ്പോൾ എനിക്ക് ഇന്ത്യൻ ഡി എൻ എ ഉണ്ടന്ന് കണ്ടെത്തി… ഇത് സത്യമാണ് കേട്ടോ… അതുകൊണ്ടാണ് സംഗീതം കേൾക്കുമ്പോഴെല്ലാം, പ്രത്യേകിച്ച് ഇന്ത്യൻ സംഗീതം, എന്റെ ശരീരം അറിയാതെ ചലിക്കുന്നത് … എന്റെ അടുത്ത സഹപ്രവർത്തകർ അത് സാക്ഷ്യപ്പെടുത്തും.. “- അദ്ദേഹം പറഞ്ഞു.
ഇന്തോനേഷ്യൻ ഭാഷയിൽ 50% ഓളം സംസ്‌കൃതത്തിന്റെ സ്വാധീനം കാണുന്നു.. അത് സ്വാഭാവികമാണ്… ..
ഒരു പ്രധാനകാര്യം പറയട്ടേ.. ഇന്ത്യയിലെ ആൻ്റമാൻ നിക്കോബാർ ദ്വീപുകളിലെ തുറമുഖ വികസനവും, അതുപോലെ ഇന്തോനേഷ്യയിലെ ആച്ചേയിലുള്ള ( Aceh ) സബാംങ് തുറമുഖവികസനവും ഇന്ത്യയ്‌ക്കും ഇന്തോനേഷ്യയ്‌ക്കും ഇടയിലെ ഒരു തന്ത്ര പ്രധാന ബന്ധമായ് മാറും”. അദ്ദേഹം പറഞ്ഞു.
ബ്രഹ്മോസ് , അസ്‌ത്ര മിസൈലുകളും, ഇന്ത്യയുടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും ലഭിക്കുന്നതും ആ ബന്ധത്തിന്റെ ഊഷ്മളതയുടെ ഉദാഹരണമാണെന്നും ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് പ്രബോവോ സുബിയന്തോ ചൂണ്ടിക്കാട്ടി.
















