ന്യുദല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്വേയ്സില് നിന്നും സ്ഥാപകനായ നരേഷ് ഗോയലും ഭാര്യ അനിതയും രാജിവച്ചു. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1993ലാണ് ഗോയലും അനിതയും ജെറ്റ് എയര്‍വേയ്സ് രൂപീകരിക്കുന്നത്.
കമ്പനിക്ക് അടിയന്തര സഹായമായി 1500 കോടി രൂപ കടപ്പത്ര വില്‍പ്പനയിലൂടെ സ്വരുപിക്കുമെന്നും കമ്പനി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഒരു കോടി രൂപയിലധികം സാമ്പത്തിക ബാധ്യതയുള്ള ജെറ്റ് എയര്‍വേയ്സ് നിലനില്‍പ്പിന്റെ കാര്യത്തില്‍ പ്രതിസന്ധിയിലാണ്. ബാങ്കുകളില്‍ നിന്നും ശമ്പളം നല്കാത്തതിനാല് ജീവനക്കാരില്‍ നിന്നുമെല്ലാം കടുത്ത സമ്മര്‍ദ്ദവുമുണ്ട്.
നേരത്തെ 40 വിമാനങ്ങള്‍ സര്‍വ്വീസ് നിര്‍ത്തിവച്ചിരുന്നു. ശമ്പളം നല്‍കിയില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ വിമാനം പറത്തില്ലെന്നും പൈലറ്റുമാര്‍ പറഞ്ഞിരുന്നു.ജെറ്റ് എയര്‍വേയ്സിന് അടിയന്തര ലോണ്‍ അനുവദിക്കുന്നതില്‍ ബാങ്കുകളുടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: