ശബരിമല: ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയില്‍ വാദം എഴുതി നല്‍കാത്തത് ആവശ്യമില്ലാത്തതിനാലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍. 12 വര്‍ഷമായി കേസ് നടക്കുന്നു. ആദ്യ ഘട്ടത്തിലെ നിലപാടില്‍ നിന്ന് ബോര്‍ഡ് വ്യതിചലിച്ചിട്ടില്ല. പുതുതായി ഒന്നും ബോധിപ്പിക്കാനില്ല.
സുപ്രീംകോടതിയില്‍ കോടതി വിധി അംഗീകരിക്കുന്നു എന്ന് മാത്രമാണ് പറഞ്ഞത്. അതില്‍ കൂടുതല്‍ ഒന്നും എഴുതി നല്‍കേണ്ട സാഹചര്യം ഇല്ല. ബോര്‍ഡിന്റെ വാദമായി വന്നവയെല്ലാം മാധ്യമ സൃഷ്ടിയാണെന്നും കോടതി വിധി അനുസരിച്ചു പ്രവര്‍ത്തിക്കുമെന്നും പദ്മകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: