Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സെന്‍കുമാറിനെ കുടുക്കാനുള്ള നീക്കം തിരിച്ചടിച്ചു, പാര്‍ട്ടിയിലും പോലീസിലും പ്രതിഷേധം

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Feb 14, 2019, 07:15 am IST
in Kerala

തൃശൂര്‍: മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെ കുടുക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കം തിരിച്ചടിക്കുന്നു. പഴയ കേസുകളില്‍ ചിലത് പൊടിതട്ടിയെടുക്കാനുള്ള ശ്രമം പോലീസില്‍ കലാപക്കൊടി ഉയര്‍ത്തുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രത്യേക നിര്‍ദേശപ്രകാരമാണ് സെന്‍കുമാറിനെതിരായ നീക്കം തുടങ്ങിയത്. എന്നാലിപ്പോള്‍ ഈ നീക്കം തിരിച്ചടിയായി. 

സെന്‍കുമാര്‍ ഇന്റലിജന്‍സ് ഡിജിപി ആയിരിക്കെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പൂഴ്‌ത്തിയെന്ന ആരോപണമാണ് അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചത്.  പോലീസ് അസോസിയേഷനിലെ സിപിഎം ഫ്രാക്ഷനിലെ ചിലരായിരുന്നു പരാതിക്കാര്‍. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ മുതല്‍ പോലീസുകാര്‍ വരെ പ്രതികളായ വിവിധ കേസുകളില്‍ സ്‌പെഷല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് ഇന്റലിജന്‍സ് മേധാവി ഫയലാക്കാതെ മുക്കിയെന്നാണ് പരാതിക്കാര്‍ പറയുന്നത്. 2013ലാണ് സംഭവം. തൃശൂര്‍ റേഞ്ച് ഐജിയുടെ മേല്‍നോട്ടത്തില്‍ റൂറല്‍ ക്രൈംബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. 

 എന്നാല്‍ അന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ ഫയലുകള്‍ കൂടുതല്‍ അന്വേഷണത്തിനായി സെന്‍കുമാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായി വ്യക്തമായിട്ടുണ്ട്. ഇതോടെ സെന്‍കുമാറിനെ പൂട്ടാനുള്ള നീക്കം പാളി. മാത്രമല്ല സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകളില്‍ തുടരന്വേഷണം ഊര്‍ജിതമായതോടെ സിപിഎമ്മിന് വേണ്ടപ്പെട്ട പല പോലീസുദ്യോഗസ്ഥരും പ്രതികളാകുമെന്ന നിലയിലായി. ഇതോടെ പാര്‍ട്ടിയിലും പോലീസിലും കേസന്വേഷണം മതിയാക്കണമെന്ന സമ്മര്‍ദമുയരുകയാണ്. ഡിവൈഎസ്പിമാര്‍ മുതല്‍ സാദാ പോലീസുകാര്‍ വരെ പ്രതിസ്ഥാനത്ത് വരുന്ന നിരവധി റിപ്പോര്‍ട്ടുകളാണ് സ്‌പെഷല്‍ ബ്രാഞ്ച് സമര്‍പ്പിച്ചിട്ടുള്ളത്.  ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ മന്ത്രി എ.സി. മൊയ്തീനെ നേരില്‍ക്കണ്ട്  അന്വേഷണം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  സെന്‍കുമാറിന് നല്‍കിയ ഫയലിലെ ആരോപണവിധേയരാണ് തിങ്കളാഴ്ച തൃശൂരിലെ പൊലീസ് ആസ്ഥാനത്ത് ഇദ്ദേഹവുമായി സംസാരിച്ചത്. 

 യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എംഎല്‍എ ആയിരുന്ന കോണ്‍ഗ്രസ് നേതാവ് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സ്വാധീനിച്ച് അന്വേഷണം അട്ടിമറിക്കുകയായിരുന്നുവെന്നാണ് വിവരം. സിപിഐയുടെ ഒരു പ്രാദേശിക നേതാവും അന്വേഷണം അട്ടിമറിക്കാന്‍ കൂട്ടുനിന്നു. ഇതിനായി ചിലര്‍ക്ക് പണം നല്‍കിയെന്നും ആരോപണ വിധേയരായ പോലീസുകാരോടടുത്ത വൃത്തങ്ങള്‍ പറയുന്നു. 

അതിഗുരുതരമായ ആരോപണങ്ങളാണ് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിലുള്ളത്. പോലീസുകാരും മണല്‍ മാഫിയയുമായുള്ള ബന്ധം, ബലാല്‍സംഗക്കേസ് ഒതുക്കാന്‍ സഹായിച്ചത്, സമന്‍സ് നല്‍കാന്‍ പോയ വീട്ടില്‍ വീട്ടമ്മയെ കയറിപ്പിടിച്ചത് തുടങ്ങി ഗുരുതരമായ നിരവധി കേസുകളാണ് റിപ്പോര്‍ട്ടിലുള്ളത്. പൂഴ്‌ത്തിയ ഫയല്‍ വീണ്ടും അന്വേഷിച്ചാല്‍ പ്രതിക്കൂട്ടിലാവുക സര്‍വീസിലുള്ള പല പ്രമുഖരുമാണ്. ഇതാണ് അന്വേഷണം തടയാനുള്ള നീക്കത്തിന് പിന്നിലെന്ന് പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് നല്‍കിയ നിര്‍ദേശമായതിനാല്‍ അന്വേഷണം നിര്‍ത്തണമെങ്കില്‍ മുഖ്യമന്ത്രി തന്നെ പറയണമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

Kerala

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

Kerala

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

Kerala

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.