Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐപിഎസുകാരനെതിരെ കേസെടുക്കാത്തത് ജഡ്ജിയുടെ മഹാമനസ്‌കത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2018, 01:18 am IST
in Kerala

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ ഹൈക്കോടതി ജഡ്ജിയെ തടഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കാന്‍ ഒരുങ്ങിയതാണെന്ന് ഹൈക്കോടതി. ഉദ്യോഗസ്ഥന്‍ കരഞ്ഞ് മാപ്പു പറഞ്ഞതിനാല്‍ മാത്രമാണ് നടപടിയെടുക്കാത്തത്. ജഡ്ജിയുടെ മഹാമനസ്‌കത കൊണ്ടു മാത്രമാണെന്നും ഇത് ബലഹീനതയായി കാണരുതെന്നും ഡിവിഷന്‍  ബെഞ്ച് വ്യക്തമാക്കി.   

 ഇപ്പോഴും ആ ഉദ്യോഗസ്ഥന്റെ പേരു പറയുന്നില്ല. ഒരു ഉദ്യോഗസ്ഥന്റെ കരിയര്‍ നശിപ്പിക്കാന്‍ കോടതി ആഗ്രഹിക്കുന്നില്ല, കോടതി പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ പോലീസിന്റെ പല നടപടികളിലും കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. 16ന് സന്നിധാനത്തെ മുറികള്‍ പൂട്ടി താക്കോല്‍ കൈമാറാനും അന്നദാന കൗണ്ടറും പ്രസാദം കൗണ്ടറും രാത്രി പത്തു മണിയോടെ അടയ്‌ക്കാനുമുള്ള പോലീസിന്റെ സര്‍ക്കുലറുകള്‍ ആരുടെ നിര്‍ദേശ പ്രകാരമായിരുന്നെന്നും കോടതി ആരാഞ്ഞു.

ദേവസ്വം ബോര്‍ഡിന് പോലീസ് നല്‍കിയ ഈ നോട്ടീസുകളെക്കുറിച്ച് ഡിജിപി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇല്ല. ഇത്തരം സാഹചര്യം പരിതാപകരമാണ്, കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, സുരക്ഷയുടെ ഭാഗമായി നല്‍കിയ സര്‍ക്കുലറുകള്‍ അന്നു തന്നെ പിന്‍വലിച്ചെന്ന് അഡ്വക്കേറ്റ് ജനറല്‍ വിശദീകരിച്ചു. രാത്രി 11ന് ഹരിവരാസനം പാടി നടയടച്ചശേഷം ഭക്തര്‍ക്ക് ഭക്ഷണവും പ്രസാദവും ലഭ്യമാകാത്ത സാഹചര്യമുണ്ടാക്കുന്നത് അവരെ പരിഭ്രാന്തരാക്കില്ലേയെന്ന് കോടതി ചോദിച്ചു. ജഡ്ജിയെ അപമാനിച്ച കാര്യം അറിഞ്ഞോയെന്ന ചോദ്യത്തിന് അറിഞ്ഞെന്ന് എജി മറുപടി നല്‍കി. ഇനി പോലീസിനെ കയറൂരി വിടരുത്. ഭക്തര്‍ക്ക് ശുചിമുറി സൗകര്യമില്ല. ഭക്തര്‍ക്ക് മാന്ത്രികവടിയുണ്ടോ? നാമജപത്തെ എങ്ങനെ എതിര്‍ക്കാന്‍ കഴിയും? കോടതി ചോദിച്ചു. പല ചോദ്യങ്ങള്‍ക്കും എജിക്ക് ഉത്തരം മുട്ടിയപ്പോള്‍, പലതും എജി അറിയുന്നില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.

പോലീസിനെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ഐപിഎസ് അസോസിയേഷന്റെ പ്രമേയമുണ്ടെന്ന് ഹര്‍ജിക്കാരിലൊരാള്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തി. എന്നാല്‍, കോടതിയുടെ നടപടികളില്‍ ഇടപെടുന്നതല്ലെന്ന കാരണത്താല്‍ ആ വിഷയം പരിഗണിക്കുന്നില്ലെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

ജഡ്ജിയെ യതീഷ് ചന്ദ്ര തടഞ്ഞത് റിപ്പോര്‍ട്ട് ചെയ്തത് ജന്മഭൂമി

കൊച്ചി: ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചറെയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെയും തടയുകയും അവഹേളിക്കുകയും ചെയ്ത യതീഷ് ചന്ദ്ര, ശബരിമലയില്‍ സിറ്റിങ് ജഡ്ജിയെ വരെ തടയുകയും അപമാനിക്കുകയും ചെയ്തുവെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ജന്മഭൂമി. 26 തിങ്കളാഴ്ച ഒന്നാം പേജിലാണ് ഈ വാര്‍ത്ത നല്‍കിയത്. യതീഷ് ചന്ദ്രയോട് തൃശൂരിലേക്ക് മടങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

വ്യാഴാഴ്ച രാവിലെ ശബരിമലയ്‌ക്ക് പോയ ജഡ്ജിയെ ഇദ്ദേഹം നിലയ്‌ക്കലിലാണ് തടഞ്ഞത്. ജഡ്ജിയുടെ കാര്‍ തടഞ്ഞ ഇയാള്‍ ജഡ്ജിയെ വിളിച്ചു പുറത്തിറക്കി, അദ്ദേഹവുമായി തര്‍ക്കിച്ചു. കാറില്‍ ആരൊക്കെയുണ്ടെന്ന് പരിശോധിച്ചു. പിന്നീട് യതീഷ് ചന്ദ്രയെ ജഡ്ജി സന്നിധാനത്ത് വിളിച്ചുവരുത്തി. ഇദ്ദേഹം ജഡ്ജിയോട് മാപ്പപേക്ഷിച്ചു. ഹരിവരാസനം കേള്‍ക്കാനാണ് താന്‍ രാത്രി സന്നിധാനത്ത് എത്തിയതെന്നാണ് ഇതിന് മറ്റുള്ളവരോട് യതീഷ് ചന്ദ്ര നല്‍കിയ വിശദീകരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

Kerala

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

Kerala

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

Kerala

പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

Kerala

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

പുതിയ വാര്‍ത്തകള്‍

കൊച്ചിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി

കോച്ചിംഗിനിടെ ലൈംഗിക പീഡനം: ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം യുഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി എം ലിജു, ഏത് മദ്യ വില്പന ആയാലും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണം

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.