ന്യൂദല്‍ഹി: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ടി വി അവതാരകനായിരുന്ന സുഹൈബ് ഇല്യാസിയെ ദല്‍ഹി ഹൈക്കോടതി വെറുതെ വിട്ടു.
18 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സുഹൈബിന്റെ ഭാര്യ അഞ്ജുവിനെ ദല്‍ഹിയിലെ ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ദല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി ഈ കേസില്‍ ഇല്യാസിന് ജീവപര്യന്തം തടവും 10 ലക്ഷം പിഴയും വിധിച്ചിരുന്നു. വളരെ പ്രചാരമുള്ള ഒരു ക്രൈം പരിപാടിയിലൂടെ ശ്രദ്ധേയനായ അവതാരകനായിരുന്നു സുഹൈബ്.
ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന ക്രൈം പരിപാടിയിലൂടെയാണ് സുഹൈബ് ഇല്യാസി പ്രക്ഷകര്‍ക്ക് സുപരിചിതനാകുന്നത്. പരിപാടിയുടെ നിര്‍മാതാവും അവതാരകനും സുഹൈബ് ഇല്യാസി ആയിരുന്നു. ഇതിനിടയിലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് സുഹൈബിന്റെ ഭാര്യയുടെ മരണ വാര്‍ത്തയും പിന്നാലെയുള്ള അറസ്റ്റും ഉണ്ടാകുന്നത്.
2000 ജനുവരി പതിനൊന്നിനാണ് അഞ്ജു മരിക്കുന്നത്. ഈസ്റ്റ് ദല്‍ഹിയിലെ വീട്ടില്‍ ബോധരഹിതയായി കണ്ടെത്തിയ അഞ്ജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. അഞ്ജുവിന്റെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നു. അഞ്ജു ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ സുഹൈബ് ഇല്യാസിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
2000 മാര്‍ച്ച് 28നാണ് സുഹൈബ് അറസ്റ്റിലാകുന്നത്. അഞ്ജുവിന്റെ മരണം ആത്മഹത്യായാക്കി തീര്‍ക്കാന്‍ സുഹൈബ് ശ്രമിച്ചതയായും കോടതി നിരീക്ഷിച്ചിരുന്നു. നീണ്ട നാളത്തെ നിയമ യുദ്ധത്തിനൊടുവിലാണ് സുഹൈബ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. ഇതിനെതികെ ഇല്യാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ അഞ്ജുവിനെ സുഹൈബ് പീഡിപ്പിക്കാറുണ്ടെന്ന അഞ്ജുവിന്റെ അമ്മയുടെയും സഹോദരിയുടെയും പരാതിയേ തുടര്‍ന്നായിരുന്നു അന്വേഷണം.
കരിയറില്‍ മികച്ച നിലയില്‍ എത്തിനില്‍ക്കുന്ന സമയത്ത് അഞ്ജു തന്റെ തനിനിറം പുറത്താക്കുമോയെന്ന് ഭയന്ന് സുഹൈബ് കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി അന്ന് ചൂണ്ടിക്കാട്ടിയത്. അഞ്ജു കാനഡയിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നത് ഇതിന് തെളിവായി കോടതി ചൂണ്ടിക്കാട്ടി.
52കാരനായ സുബൈഹിനൊപ്പമാണ് മകള്‍ ആലിയയും. ഞാന്‍ എന്റെ പിതാവിനെ പൂര്‍ണമായും വിശ്വസിക്കുന്നു. വളരെയധികം സന്തോഷം തോന്നുന്നുണ്ട് ഇപ്പോള്‍. വിധി വരാതെ ഇരുന്നതിനാലാണ് ഇതുവരെ ഞങ്ങള്‍ മൗനം പാലിച്ചത്. കേസിന്റെ പേരില്‍ പിതാവും താനും ഒരുപാട് പീഡനങ്ങള്‍ അനുഭവിച്ചു. പക്ഷെ ഒരിക്കല്‍പോലും താന്‍ പിതാവിനെ അവിശ്വസിച്ചിട്ടില്ല- വിധി കേട്ട ശേഷം ആലിയ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: