ഗുവാഹതി: കോണ്‍ഗ്രസ് തണലില്‍ നിരന്തരം നുണകളും അര്‍ധസത്യങ്ങളും പറഞ്ഞ് പലരേയും കരിവാരിത്തേച്ച കോണ്‍ഗ്രസ് ദേശീയവക്താവ് പവന്‍ഖേരയെ രക്ഷിക്കാന്‍ ഇക്കുറി ഗാന്ധികുടുംബത്തിനും ആയേക്കില്ല. കാരണം അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിമന്തയ്‌ക്ക് എല്ലാ എക്സിറ്റ് പോളുകളും വിജയം പ്രഖ്യാപിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെല്ലാം പാളിയെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഗൗരവ് ഗൊഗോയി സമ്മതിക്കുന്നു.
തരുണ്‍ ഗൊഗോയിയേയും ഭാര്യയേയും തലയിലേറ്റി നടന്ന രാഹുല്‍ ഗാന്ധിയുടെ കഴിവ് കേട് അസമിലെ പരാജയത്തോടെ വീണ്ടും പുറത്തുവരും. ബീഹാ്ര്‍ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഉണ്ടാകുന്ന ഈ തിരിച്ചടി രാഹുല്‍ ഗാന്ധി എങ്ങിനെ നേരിടുമെന്ന് കണ്ടറിയണം.
അസമില്‍ എല്ലാ സർവേകളും മൃഗീയ ഭൂരിപക്ഷമാണ് എൻഡിഎയ്‌ക്ക് പ്രഖ്യാപിക്കുന്നത്. ആകെ 126 സീറ്റുകളുള്ള അസം നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 64 സീറ്റുകളാണ് വേണ്ടത്. പ്രമുഖ എക്സിറ്റ് പോൾ ഏജൻസികളെല്ലാം തന്നെ എൻഡിഎ സഖ്യം കേവലഭൂരിപക്ഷം കടക്കുമെന്നാണ് സൂചിപ്പിക്കുന്നത്. വിവിധ ഏജൻസികളുടെ കണക്കുകൾ പരിശോധിച്ചാൽ എൻഡിഎയുടെ ആധിപത്യം പ്രകടമാണ്. ജെവിസി എക്സിറ്റ് പോൾ എൻഡിഎയ്‌ക്ക് 88 മുതൽ 101 സീറ്റുകൾ വരെ പ്രവചിക്കുമ്പോൾ, ആക്സിസ് മൈ ഇന്ത്യ 88-100 സീറ്റുകൾ വരെ ഭരണകക്ഷിക്ക് ലഭിക്കുമെന്ന് കണക്കാക്കുന്നു. ഏറ്റവും കുറഞ്ഞ സീറ്റുകൾ പ്രവചിച്ച പീപ്പിൾസ് പൾസ് പോലും എൻഡിഎയ്‌ക്ക് 68-72 സീറ്റുകൾ ലഭിക്കുമെന്നാണ് പറയുന്നത്, ഇത് കേവല ഭൂരിപക്ഷത്തിന് മുകളിലാണ്. മറുഭാഗത്ത് കോൺഗ്രസ് സഖ്യത്തിന് പരമാവധി 40 സീറ്റുകൾ വരെ മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂവെന്നാണ് പ്രവചിക്കുന്നത്. ഇതോടെ കടുത്ത നിരാശയിലാണ് കോണ്‍ഗ്രസ് ക്യാമ്പ്. അവസാന നിമിഷത്തെ പരീക്ഷണങ്ങള്‍ പാളിയോ എന്ന ആശയകുഴപ്പം നേതൃത്വത്തിനുണ്ട്. എഐ യുഡിഎഫും, ബോഡോ പാര്‍ട്ടികളുമായി സഖ്യങ്ങള്‍ രൂപീകരിക്കാത്തതും, ഗൗരവ് ഗോഗോയിയെ പിസിസി അധ്യക്ഷനായി നിയമിച്ചതും ഫലം കണ്ടില്ലെന്നാണ് വിലയിരുത്തല്‍.
ഹിമന്ത ശര്‍മ്മയുടെ ഭാര്യയ്‌ക്ക് നിയമവിരുദ്ധമായി മൂന്ന് പാസ്പോര്‍ട്ടുകള്‍ കൈവശം ഉണ്ടെന്നും ദുബായില്‍ വന്‍ അനധികൃത സ്വത്തുണ്ടെന്നും ഉള്ള പവന്‍ഖേരയുടെ കുറ്റപ്പെടുത്തല്‍ പൊറുക്കില്ലെന്ന് പറഞ്ഞാണ് ഹിമന്ത സുപ്രീംകോടതിയില്‍ കേസിന് പോയത്. അവിടെ പവന്‍ഖേരയുടെ മുന്‍കൂര്‍ ജാമ്യം തടയപ്പെട്ടു. ഇക്കാര്യത്തില്‍ അസം ഹൈക്കോടതിയില്‍ പോകണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശമനുസരിച്ച് അസം ഹൈക്കോടതിയില്‍ പോയ പവന്‍ഖേരയ്‌ക്ക് മുന്‍കൂര്‍ ജാമ്യം കിട്ടിയിട്ടില്ല. ഏത് പാതാളത്തില്‍ പോയി ഒളിച്ചാലും പവന്‍ഖേരയെ പിടികൂടുമെന്ന ഹിമന്തയുടെ വെല്ലുവിളിയില്‍ കിടുങ്ങിയിരിക്കുകയാണ് പവന്‍ഖേര. വോട്ടെടുപ്പിന് തൊട്ടുമുന്‍പാണ് പവന്‍ഖേര വാര്‍ത്താസമ്മേളനം നടത്തി ഹിമന്തയുടെ ഭാര്യയ്‌ക്കെതിരെ ഇല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തിയത്. ലക്ഷ്യം തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ അവസാന നിമിഷം സ്വാധീനിക്കുക എന്നതായിരുന്നു. മെയ് നാലിന് വോട്ടെണ്ണിക്കഴിഞ്ഞ് ഹിമന്ത ആകെയുള്ള 126ല്‍ 88നും 100നും ഇടയില്‍ സീറ്റോടെ വിജയിച്ചുവന്നാല്‍ ആദ്യ നടപടി പവന്‍ഖേരയ്‌ക്ക് എതിരായിരിക്കുമോ?
















