ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷന്മാര്ക്ക് റെക്കോഡ് വിജയം. പൂള് എ മത്സരത്തില്‍ എതിരില്ലാത്ത 26 ഗോളിന് ഇന്ത്യ ഹോങ്കോങ്ങിനെ തകര്‍ത്തു. രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. 86 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് തകര്‍ന്നത്.
1932 ലെ ഒളിമ്പിക്സില്‍ ഇന്ത്യ ഒന്നിനെതിരെ ഇരുപത്തിനാല് ഗോളുകള്‍ക്ക് അമേരിക്കയെ തോല്‍പ്പിച്ചിരുന്നു. രുപീന്ദര്‍ പാല് സിങ് അഞ്ചു ഗോള്‍ നേടി ടോപ്പ് സ്കോററായി. ഹര്‍മന്‍പ്രീത് സിങ് നാല് ഗോളും ആകാശ് ദീപ് സിങ് മൂന്ന് ഗോളും സ്കോര്‍ ചെയ്തു.
ലളിത് ഉപാദ്ധ്യായ, വരുണ്‍ കുമാര്‍, മന്‍പ്രീത് സിങ് എന്നിവര്‍ രണ്ട് ഗോള്‍ വീതം നേടി. സുനില്‍ , സുരേന്ദ്രര്‍ കുമാര്‍, വിവേക് സാഗര്‍ പ്രസാദ്, അമിത് രോഹിദാസ്, ചിങ്ളന്സന കന്ഗുജാം, മന്ദീപ് സിങ് , സിമര്‍ജിത് സിങ് , ദില്‍പ്രീത് സിങ് എന്നിവര്‍ ഓരോ ഗോള്‍ നേടി.
പൂള് എ യില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തില്‍ അവര്‍ ആതിഥേയരായ ഇന്തോനേഷ്യയെ മടക്കമില്ലാത്ത പതിനേഴ് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഹോക്കിയിലെ ഏറ്റവും വലിയ വിജയത്തിന്റെ റെക്കോഡാണ് ന്യൂസിലന്‍ഡിന് അവകാശപ്പെട്ടതാണ്. 1994 ല്‍ അവര്‍ ഒന്നിനെതിരെ 36 ഗോളുകള്‍ക്ക് സമോണയെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: