ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി തുടര്‍ച്ചയായ രണ്ടാം ജയം ആഘോഷിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് രണ്ടാം കളിയില്‍ അപ്രതീക്ഷിത പരാജയം. ബ്രൈറ്റണ് ആല്‍ബിയോണ്‍ ആണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ രണ്ടിനെതിെര മൂന്ന് ഗോളുകള്‍ക്കാണ് അട്ടിമറിച്ചത്. അതേസമയം മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് ഹഡേഴ്സ്ഫീല്‍ഡിനെ തകര്‍ത്തു. മറ്റൊരു കളിയില്‍ വാറ്റ്ഫോര്‍ഡും തുടര്‍ച്ചയായ രണ്ടാം ജയം നേടി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബേണ്‍ലിയെയാണ് വാറ്റ്ഫോര്‍ഡ് തകര്‍ത്തത്.
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ സെര്‍ജിയോ അഗ്യൂറോയുടെ ഹാട്രിക്കാണ് സിറ്റിക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. 25, 35, 75 മിനിറ്റുകളിലായിരുന്നു അഗ്യൂറോയുടെ ഗോളുകള്‍. 31-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസും 48-ാം മിനിറ്റില്‍ ഡേവിഡ് സില്‍വയും ലക്ഷ്യം കണ്ടപ്പോള്‍ 84-ാം മിനിറ്റില്‍ സ്വന്തം വലയില്‍ പന്തെത്തിച്ച് കൊന്ഗോളോ ഒരു ഗോള്‍ ദാനമായി നല്‍കുകയും ചെയ്തു. 43-ാം മിനിറ്റില്‍ സ്റ്റാന്‍കോവിച്ചാണ് ഹഡേഴ്സ്ഫീല്‍ഡിന്റെ ആശ്വാസഗോള്‍ നേടിയത്.
യുണൈറ്റഡിനെതിരായ മത്സരത്തിന്റെ 25-ാം മിനിറ്റിലാണ് ബ്രൈറ്റണ് ലീഡ് നേടിയത്. ഇടതു വിങ്ങില്‍ നിന്ന് സോളി മാര്‍ച്ച് നല്കിയ ക്രോസ് മുറേ വലയില്‍ എത്തിക്കുകയായിരുന്നു. ആ ഗോളിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പ് യുണൈറ്റഡ് രണ്ടാം ഗോളും വഴങ്ങി. 27-ാം മിനിറ്റില്‍ കോര്‍ണറില്‍ നിന്ന് സെന്റര്‍ ബാക്ക് ഡഫി ലക്ഷ്യം കണ്ടു. 34-ാം മിനിറ്റില്‍ ലുക്കാക്കുവിന്റെ ഹെഡ്ഡറിലൂടെ യുണൈറ്റഡ് ഒരു ഗോള്‍ മടക്കി. എന്നാല്‍ ആദ്യ പകുതിക്ക് തൊട്ടുമുമ്പ് എറിക് ബെയ്ലിയുടെ പിഴവില്‍ യുണൈറ്റഡ് പെനാല്‍റ്റി വഴങ്ങി. കിക്കെടുത്ത ഗ്രോസിന് പിഴച്ചില്ല. ഇതോടെ ആദ്യ പകുതിയില്‍ ബ്രൈറ്റണ് 3-1ന് ന്നിലെത്തി.
രണ്ടാം പകുതിയിലും കൂടുതല്‍ സമയം പന്ത് നിയന്ത്രിച്ചുനിര്ത്തിയിട്ടും ബ്രൈറ്റണ് പ്രതിരോധം ഭേദിക്കാന്‍ യുണൈറ്റഡ് താരങ്ങള്‍ക്ക് കഴിഞ്ഞില്ല.ഒടുവില്‍ കളിയുടെ അവസാന നിമിഷത്തില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് പോഗ്ബ യുണൈറ്റഡിന്റെ തോല്‍വിയുടെ കനം കുറച്ചു.
ബേണ്‍ലിക്കെതിരായ മത്സരത്തില്‍ വാറ്റ്ഫോര്‍ഡിനായി ഗാരി, ഡീനേ, ഹ്യുസ് എന്നിവര്‍ ഗോള്‍ നേടി. ടര്കോവ്സ്ക്കിയാണ് ബേണ്‍ലിയുടെ ആശ്വാസഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: